Popular Posts

‘സമയമാം രഥത്തില്‍’ രചിച്ച ജര്‍മ്മന്‍ മിഷണറി

(A matter published by the author in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)-Publishing from Kottayam, Kerala.

ദീപിക ദിനപ്പത്രത്തില്‍ 1983 ല്‍ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു പതിപ്പ്.

 

(A Write-up about a German Missionary who learned the Indian language, Malayalam and composed many popular Christian songs)

 

‘സമയമാം രഥത്തില്‍’ രചിച്ച ജര്‍മ്മന്‍ മിഷണറി

[caption id="attachment_27078" align="alignnone" width="588"]V Nagel The German Missionary Who Wrote Malayalam Songs V Nagal വി നാഗല്‍ Cover page of Souveneir published by Brethren Echo, Lijo Varghese, Palamattom[/caption]

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു.

ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി.

അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും ആസ്വദിക്കുന്നു.

V Nagal's samayamam radhathil
P V Ariel's Write-up on V Nagal, Published on Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)

ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്  സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ  വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം? ഭക്തിസംവര്‍ദ്ധകമായ  മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി.

ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ?

നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്.  കേരളത്തിലെ പ്രസിദ്ധമായ  ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്.  യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ?

1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി.  ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ  1892-ല്‍ കേരളത്തിലേക്കയച്ചത്.

കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.  തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി.  അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു.

പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.

കുന്നംകുളത് അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങ ളില്‍ ആദ്യമായി ആകൃഷ്ടനായത് അധ: കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട്‌ ആയിരുന്നു.

പിന്നീട് തന്‍റെ പ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.

ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറണന്‍ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

ഹാരിയറ്റ്‌ മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു.

ഒരു റെയില്‍ വേ ഉദ്യോഗസ്ഥന്‍റ് മകളും അധ്യാപികയുമായിരുന്ന ഹാരിയട്ടുമൊത്തുള്ള ജീവിതം മലയാള  ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ് മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു.

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.

ഈ ദമ്പതികള്‍ക്ക് ഏഴു സാന്താനങ്ങള്‍ ജനിച്ചെങ്കിലും ഒരു  ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു. അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു.

നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങനനൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.

സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.  പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കുറ്റവാളികൾക്കു മന:പരിവര്‍ത്തനമുണ്ടാക്കി.

അവരില്‍ ഒരാളെ തൂക്കിലേറ്റേണ്ട സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി.

“പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം എന്ന നാഗലി ന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാർത്ഥനയോടെ കൊലക്കയറിനെ സ്വീകരിച്ചു.

മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.

മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു.

1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാ ര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി  ഒരു അനാഥാലയവും പണിത്.

“രഹബോത്ത്‌” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി.  ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.

മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹ ത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു.  ദരിദ്രരോടൊപ്പം അദ്ദേഹം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.

ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്.  വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടി ക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്കുറ്റ്‌ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല.  ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ

ഹ ാദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.

പല ലെഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റ്തായിട്ടുണ്ട്.  സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള െെക്രസ്തവര്‍ ഇന്നും അദേഹത്തിന്‍റ് ഗാനങ്ങള്‍ പാടി ആസ്വതിക്കുന്നു.

ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീര്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.

“എന്നി ലുദിക്കണമെ ക്രിസ്തീശുവേ,

നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,

നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,

ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.

നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,

നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,

യേശുവേ നിൻറെ രൂപമീയെൻറെ കണ്ണുകൾക്കെത്ര സൗന്ദര്യം 

ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.

പ്രചുര പ്രചാരം നേടിയ ഈ ഗാനങ്ങളുടെ ഒരു വീഡിയോ ആവിഷ്കരണം ശ്രവിച്ചാലും.                                              


ഈ ഗാനത്തിന്റെ വരികള്‍ വായിക്കുക ഇംഗ്ലീഷിലും മലയാളത്തിലും ചേര്‍ത്തിരിക്കുന്നു,

Samayamam Rathathil njan

Swarga yatra chaiyunnu

Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan

ഈ ഗാനത്തിന്റെ വരികള്‍ വായിക്കുക ഇംഗ്ലീഷിലും മലയാളത്തിലും ചേര്‍ത്തിരിക്കുന്നു,

Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan

Ravile njan unarumppol
Bhagyam ullon nischayam
Ende yatrayude andyam
Innale kaal aduppam
Ratriyil njan daivathinte
Kaikalil urangunnu
Appozhum en rathathinte
Chakram munpottu odunnu

Theduvan jadathin sukham
Ippol alla samayam
Swantha nattil daiva mukham
Kanka athraye vanchitham
Sthalam ha maha visesham
Bhalam ethra maduram
Venda venda bhu pradesham
Alla ende parpidam

Nithyam ayor vasasthalam
Eniky undu swargathil
Jeeva vrukshathinde bhalam
Daiva parudisayil
Enne edirelpaanai
Daiva dudar varunnu
Vendum pole yatra kyaee
pudu shakti tarunnu

Shudhanmaarku vilichathil
ulla avakashathin
Pangu tanna Daivathinnu
stotram stotram padum njan
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu

ENGLISH VERSION

In the chariot of the time
I am on my homeward journey
Running, striving all my way to..
see the land of my own
I will be reaching to its end

When I wake up at the daybreak
I am blessed and fresh new day..
For the end of all my voyage
Is closer than yesterday..!

While in peaceful night of sleep
I rest upon the arms of God
Still my chariot wheels keep rolling
Straight forward my Sweet Homeland.

It's no time to seek the pleasures
of this world and for the flesh
Look upon the face of God there,
at my home, that's all I want..

Nothing needed on my journey
that makes it so cumbersome
Just some water, just a li'l bread
For the thirst and hunger's sake!

What a beauty is my homeland,
How sweet is my Lord's reward..
No I don’t want this world's glory
this is not my real home! .

I do have my home eternal
By the shore of Paradise
Tree of life with fruits the sweetest
Standing by my window's side..

Angels waiting all my way long
Welcome me to my own home
Refresh my strength, restore my soul
Meet my needs till I'm home there!

I will praise God, forever more
For He made me heir of this
Glorious portion, life eternal
With His saints, though I was dead!!

CREDITS for the ENGLISH lyrics: www.holypal.com

[caption id="attachment_27080" align="alignnone" width="845"]V Nagal's samayamam radhathil Family of V Nagal, വി നാഗലിന്റെ കുടുംബം Pic. Credit. Wikiepedia.com[/caption]

പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാ ശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.

എന്നാല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്‍ തിരികെ ഇന്ത്യയി ലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞില്ല. കേരളത്തിനും മലയാളത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ആ ജര്‍മ്മന്‍ മിഷണറി/കവി  1914-ല്‍ തന്‍റെ രണ്ടു മക്കളോടൊപ്പം ജെര്‍മ്മനിയിലേക്ക് മടങ്ങിപ്പോയി.

1921 മെയ്‌ മാസം 21-ന് ബര്‍ലിന്‍ നഗരത്തിനടുത്തുള്ള വിട്നെസ്റ്റില്‍ വെച്ചു നാഗല്‍ ഇഹലോക വാസം വെടിഞ്ഞു.

1935-ല്‍ അദേഹ ത്തിന്‍റെ ഭാര്യ മിച്ചലും മരണമടഞ്ഞു.

അദ്ദേഹത്തിന്റെ ഒരു ലഘു ചരിത്രവും, ചില ഗാനങ്ങളുടെ ആരംഭവും ഈ  വീഡിയോവില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

വി നാഗലിനെപ്പറ്റിയുള്ള മറ്റൊരു വീഡിയോ

ഈ മെയ് 21 നു 99 വർഷം പിന്നിടുന്ന ഈ ഗാനത്തിൻറെ രചയിതാവായ മിഷണറി വര്യനെപ്പറ്റി, എൻ്റെ സുഹൃത്തും പ്രസിദ്ധ എഴുത്തുകാരനുമായ റോജിൻ പൈനുംമൂട്‌ എഴുതി മനോരമ ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച 'ഓർമ്മ രഥത്തിൽ നാഗൽ' എന്ന  ലേഖനം ഇതോടു ചേർത്ത് വായിക്കുക.

[caption id="attachment_27081" align="alignnone" width="900"]V Nagal's samayamam radhathil Image Courtesy: Malayala Manorama Online[/caption]

Exodus T V സംഘടിപ്പിച്ച Nagal Music Night 2013 നാഗൽ ഗാനസന്ധ്യയുടെ ഒരു വീഡിയോ ആവിഷ്‌കാരണം

 Nagal Music Night 2013 By Exodus T V 

Source:

ക്രൈസ്തവ സഭാ ചരിത്രം          by   Mahakavi K V Simion

വേര്‍പാട്  സഭകളുടെ ചരിത്രം by  Mahakavi K V Simion

ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ by J C Dev

Originally published online on the pages of Philipscom (Sunday, November 28, 2010)

P V's Knol Page

Manorama Online

P V Ariel's Letters (Responses to the Current Affairs)

PLAYING WITH GODS, MAYA’S MAYAJAAL, WANTED BRAND GANDHI

(Letters to the Editor posted to different publications)

Some of my write-ups posted to different newspapers and weeklies (published and unpublished


GODSPlaying with Gods

PLAYING WITH GODS

Apropos the cover story “Playing with Gods” (The Sunday Indian 7th September 2007), the controversial poster issue is nothing but an issue created on a political vendetta within its own party. It’s interesting to note that this poster was released in February 2006 and now the issue is raised. The said poster is just a normal painting depicted Krishna’s famous “Raas Leela” As the story said; it only glorifies the rich culture of India’s tradition. How can this be a Hindu bashing? Instead it definitely boosts the tourism and promote India’s cultural heritage. Our politicians are very well aware about the sentimental feelings of Indians and they take advantage of such situation to fill their vote banks with the gullible citizen’s votes. When the election approaches, they (politicians) rake up some religious fiasco and try their level best to pull the strings to their sides. The voters of India should be more careful this time to study the situation and refrain from such politicians and their gimmicks. Let us wisely utilize our franchise to teach a lesson to such chameleon politicians.

MOM’S UNLEARNT LESSONS

Prasoon S Majumdar’s column ‘Musings’ made a serious reading. It is really upsetting and shocking to note that we are wasting such a lot of food stuff which can be utilized for the benefit of 200 billion people of India. It is estimated that more than 30% of our total production of our food grains is destroyed by rats and pests. As a nation we are the largest producers of tropical fruit in the world, but our ways of handling it are still very primitive. The time period between the production and consumption are very large and our handling system makes it more delay to reach the consumers before it perish. The major reason for this wastage is our unplanned distribution system. When the final product reaches to the consumers it will change through many hands and everywhere there is a commission or margin, which leads to pay an exorbitant price by the consumers, at the time the original producers get a poor price. The only solution to this is to develop a healthy distribution system with the latest technology and infrastructure. Above all, find a solution to destroy the rats and pests which destroys a major portion of our food grain. This is done with a war footing way, since the rat population is increasing alarmingly. Let’s seriously rethink Mr. Prasoon Majumdar’s mom’s words, “if you dishonour food by wasting it then some day food would dishonour you’. Is not any remedy for this national wastage? Our think tanks and technologist/agriculturalist should think seriously to find a solution to this. Who is to be blame for this is big question left out.

MAYA’S MAYAJAAL

Apropos of the report on “Current Events” (Week weekly, Kochi) One two, three… “Mayawati’s deftness in bringing divers social groups together has triumphed. Maya’s Mayajaal did wonders in UP, throwing all the exit poll pundits’ predictions in the wind. Yes. She did her arithmetic of ‘cast politics’ well before the elections her new found formula worked out well. Of course Mulyam’s misrule of survival politics, the communal cards/CDs of BJP and the dress rehearsal drama of the congress paved way to Maya’s victory. She very cleverly utilized the opportunity to entice the marginalized upper casts into her fold. Very strategically at the right time she did her homework from the ground level whilst her counterparts did theirs at the board rooms, TV channels’ studios and on road shows. Now her turn has come to take the political revenge. Yes, the ball is in her court and she started dismantling the dubious schemes of the previous regime. Rich, mighty and famous personality’s skeletons (land scams etc.) are tumbling down one by one. It’s a good step to clean the entire system. Ordinary citizens’ are wonderstruck by the deeds of semi-god’s, business tycoons and political personalities. What a shame! Their deeds show the greediness of the rich and powerful. At the same time Maya should be more cautious and should not just waste time only to take revenge on her rivals, instead She should utilize the moment wisely and deliver the goods promptly to the people. If she does, definitely she can win more boundaries. Let her wisely use this social engineering strategy for the welfare of the ordinary citizens, it may work wonders and she can even jump across states and even to New Delhi. 

WANTED BRAND GANDHI

Apropos the article ‘Wanted brand Gandhi’ (The Sunday Indian October 7, 2007) brought out the clear picture of the present India, and its relevance towards Gandhi’s principles and thoughts. October 2nd become a routine affair that the so called politicians preach their prepared messages and celebrate the day as a dry day and soon go back to square one. How sad it is to note that people of India so soon forgot or thrown back his ideals. Even in his own birth place he is an alien and the people miserably failed to follow his ideals and resort to riots and violence. The saddest story is that, his own family members, the so called grandsons are selling his personal life stories for a few pennies. Top among is Mr.Rajmohan, (it is better to delete the noble surname ‘Gandhi’ from his name). His recent book brought out his grand father’s illicit relation relationship with a lady (hitherto unknown to public). Like wise a good number of so called gandhians (Politicians) are selling the ‘Apostle of peace’ for their monetary benefits. As the TSI edit bureau said it’s not far that the 2nd October too will slowly diminish from the celebration and memory.   

SUCCESS STORY’ PHYSICALLY CHALLENGED MENTALLY TOUGH

This refers the news item ‘Success Story’ physically challenged mentally tough. (The Hindu 17th November 2007) made an encouraging reading. Sai Prasad Vishwanathan’s sheer hard work and determination made him to succeed in all his efforts. History is full of names of men and women who''ve faced handicaps with an amazing courage. The life they lived, the energy they displayed and the lively spirit they manifested in spite of their deformities were both admirable and daring. “Disability is not a liability" so goes the adage. Many such courageous people proved this adage correct. They did not feel that to be born deformed or misshapen was gruesome, an affront to humanity, but they strove to fit into the world of normal people and in the process, put many to shame. The courageous words and acts exhibited by these differently abled people is really admirable one. The Success story of Vishwanadhan will definitely encourage and boost the confidence of not only the differently enabled ones but also the able ones. Sai Prasad proved that with a little support and encouragement they can show their metal better than the abled ones. Let his tribe increase.

YOUR ANNIVERSARY ISSUE (THE SUNDAY INDIAN)

Your Anniversary issue (The Sunday Indian 14th October 2007) made a reminiscence reading. You made it outstanding with a good number of intelligent thoughts, at this happy occasion. It was indeed a great read. The 1922 Chauri Chaura insurrections to the 2007 Fratricide stories reveals the real identity of human nature. Those horrifying incidents brought out an answer to the big question—Are human beings cruel aggressive power-hungry by nature, wolves in sheep’s clothing? man even after tamed by social laws is often behaving like a jungle beast. Probably man is the only example of being which kills members of its own species wantonly. He has “progressed” to such and extent that killing is now a sophisticated art. The chilling terror of riots, followed by the ghostly silence of curfew, and then the bitter aftermath of prejudice and ignorance that leaves thousands of people homeless and thousands dead. This has been India’s nightmare since independence. Yet in the midst of this few men and women have dared to believe that India would one day be a peaceful country. Violence has grown and spread like wildfire. In the midst of the noise of shooting and killing, rioting and looting, the voice of secular India Gandhiji and others dreamed is strangely silent. 

source: 
http://pvariel.blogspot.com

philipscom: നമുക്ക് മറക്കേണ്ടവയെ മറക്കാം ഉപേക്ഷിക്കെണ്ടവയെ ഉപേക്ഷിക്കാം

നമുക്ക് മറക്കേണ്ടവയെ മറക്കാം ഉപേക്ഷിക്കെണ്ടവയെ ഉപേക്ഷിക്കാം

(A summary of the message delivered at Christian Assembly, Picket Secunderabad, A P, India, by the knol author P V Ariel, After the Sunday Worship Service - October 31st 2010.


Share

ക്രിസ്തു വിശ്വാസികള്‍ ക്രിസ്തുവിന്റെ അടിമകള്‍...

ഏതാണ്ട് എഴുപത്തൊന്നു രാഷ്ട്രങ്ങളില്‍ നിന്നും കടന്നു വന്ന കായിക താരങ്ങള്‍ പങ്കെടുത്ത കോമണ്‍ വെല്‍ത്തു ഗയിംസ്  ചില ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഭാരതത്തില്‍ അരങ്ങേറി.   
നൂറിലധികം മെഡലുകള്‍ നമ്മുടെ കായിക താരങ്ങള്‍ കരസ്ഥമാക്കി രണ്ടാം   സ്ഥാനത്തെത്തി.
 കായിക താരങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമുക്കറിയാം, അവരുടെ ജീവിതത്തില്‍ അവര്‍ക്ക് ഒരു ലക്‌ഷ്യം മാത്രം.  എങ്ങനെയും ആ നിര്‍ണ്ണായക ദിനത്തില്‍ ഫിനിഷിംഗ്  ലൈന്‍ കടന്നു മെഡല്‍ കരസ്ഥമാക്കുക.  അതിനായി അവര്‍ ദിനരാത്രങ്ങള്‍ തന്നെ അവര്‍  നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുന്നു, അതെ, പരിശീലനം നടത്താത്ത ഒരു ദിനം പോലും  അവര്‍ക്ക് മുന്‍പില്‍ ഉണ്ടാകില്ല. 
അവര്‍ക്കറിയാം നിരന്തര പരിശീലനത്തിലൂടെ അല്ലാതെ അവര്‍ക്ക് ലെക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ല   എന്ന്. അതിനായി അവര്‍ ആദ്യം തന്നെ അവരുടെ ശരീരത്തെ അവരുടെ  നിയന്ത്രണത്തിലാക്കാന്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നു.  തങ്ങളുടെ ഭക്ഷണത്തില്‍ വേണ്ട ക്രമീകരണം വരുത്തുന്നു..   
വാരി വലിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് തന്നെ ദോഷം ചെയ്യും, ഭാരം കൂടും അത് 
മല്‍സരത്തില്‍ വിപരീതഫലം തന്നെ നല്‍കും എന്നവര്‍ക്കറിയാം .   അതുകൊണ്ട് അവര്‍ പല
കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു,  കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അവര്‍ വര്‍ജ്ജിക്കുന്നു, നിരന്തരമായി
അവര്‍ പരിശീലനത്തില്‍  ഏര്‍പ്പെടുന്നുചുരുക്കത്തില്‍ അവര്‍ അതില്‍ addict (അടിമ)  ആയിരിക്കുന്നു
എന്ന് തന്നെ പറയാം. ഊണിലും  ഉറക്കത്തിലും മത്സരത്തില്‍ വിജയം നേടണം എന്ന ഒരു
ചിന്ത മാത്രം.  അത് മാത്രമത്രേ അവരുടെ ഏക ലകഷ്യവും
ഇതോടുള്ള ബന്ധത്തില്‍ അപ്പോസ്തലനായ പൌലോസ് തന്നെ ഒരു ഓട്ടക്കാരന്‍ അല്ലങ്കില്‍  
ഒരു കായിക താരത്തോട് തുലനം ചെയ്തു ചില വസ്തുതകള്‍ രേഖപ്പെടുത്തിയത് നമുക്ക്‌
തിരുവചനത്തില്‍ നിന്നും അല്പ്പമായി ചിന്തിക്കാം എന്ന് താല്‍പ്പര്യപ്പെടുന്നു. 
 ഫിലിപ്പ്യ ലേഖനം 3:12-21 വായിക്കാം  
അപ്പോസ്തലനായ പൌലോസിനു തന്‍റെ ജീവിതത്തില്‍ ഒരു ഓട്ടക്കാരന്‍റെ ലക്‌ഷ്യം തന്നെ 
ആയിരുന്നു.  അതത്രേ നാമിന്നിവിടെ വായിച്ചതും. ഒന്ന് ഞാന്‍  ചെയ്യുന്നു, പിമ്പില്‍ ഉള്ളത്
മറന്നു മുമ്പില്‍ ഉള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമ വിളിയുടെ  വിരുതിനായി ലാക്കിലേക്കു ഓടുന്നു.
വാക്യം പതിനാലു.
ഇവിടെ താന്‍, തന്നെ തന്നെ, ഒരു ഓട്ടക്കളത്തില്‍ ഓടുന്ന ഒരു ഓട്ടക്കരനോട് തുലനം ചെയ്യുന്നു.   നാം മുന്‍പ് ഓര്‍ത്തത്‌ പോലെ ഒരു ഓട്ടക്കാരന് പലതും വര്‍ജ്ജിക്കെണ്ടാതുണ്ട്, പലതിനെയും പിന്നില്‍ എറിഞ്ഞു കളയേണ്ടതുണ്ട്,  എങ്കില്‍ മാത്രമേ തനിക്ക്‌ ലകഷ്യ പ്രാപ്തിയില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ തന്‍റ് ജീവിതത്തില പഴയ പരാജയങ്ങളെ എല്ലാം പിന്നില്‍ ഏറിഞ്ഞു കളഞ്ഞ ശേഷമത്രേ താന്‍ ഓടുന്നത്. തന്റെ ഏക ലക്‌ഷ്യം ഫിനിഷിംഗ് പോയിന്‍റില്‍ എത്തുക എന്നത് മാത്രമാണ്.  അതിനായി താന്‍ തന്‍റെ ശ്രദ്ധ അതില്‍ മാത്രം കേന്ദ്രീകരിക്കുന്നു.
അതുപോലെ തന്നെ വിശ്വാസികളായ നാമും ഇന്ന് ക്രിസ്തീയ ജീവിതം എന്ന ഓട്ടക്കളത്തില്‍ ലകഷ്യപ്രാപ്തിയിലേ ക്ക് ഓടിക്കൊണ്ടിരിക്കുന്നവരത്രേ  അവിടെ അതിനു, ആ ലക്ഷ്യത്തിനു വിഘ്നം വരുത്തുന്ന  അനേക കാര്യങ്ങള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതകള്‍ വളരെയാണ്.  എന്നാല്‍ അവയെ എല്ലാം അതിജീവിച്ചു, അല്ലെങ്കില്‍ പുറകില്‍ എറിഞ്ഞു കളഞ്ഞുകൊണ്ട് അല്ലങ്കില്‍, മറ്റു പലതിനേയും ഗന്യമാക്കാതെ ഓടിയെന്കില്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയൂ.
അതായത് മറക്കുവാനോ, ഉപേക്ഷിക്കുവാനോ ബുദ്ധിമുട്ടുള്ളപലതിനേയും മറന്നെങ്കില്‍ മാത്രമേ തടസ്സമില്ലാതെ ഫിനിഷിംഗ് പോയിന്‍റു കടക്കുവാന്‍ കഴിയൂ.
അതെ, ഇപ്രകാരം ഓട്ടക്കളത്തിലായിരിക്കുന്ന നാമും പ്രധാനമായും ചിലതെല്ലാം വിട്ടു കളയെണ്ടാതുണ്ട്, അവയെ തീര്ര്ച്ചയായും വിട്ടു കളഞ്ഞേ മതിയാകൂ, എങ്കില്‍ മാത്രമേ ലെക്ഷ്യത്തില്‍ എത്താന്‍ കഴിയൂ.
അത്തരം ചില സുപ്രധാന വിഷയങ്ങളോടുള്ള ബന്ധത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ഒരുമിച്ചു അല്പ്പമായി ചിന്തിക്കാം.
 നാം വായിച്ച വേദഭാഗത്തില്‍ വാക്യം 14 ഇപ്രകാരം വായിക്കുന്നു. പിമ്പില്‍ ഉള്ളതിനെ മറന്നു കളഞ്ഞ്
പലപ്പോഴും ഓര്‍മ്മ എന്നത് ഒരു ശാപം ആയി തോന്നിയിട്ടില്ലേ?
ജീവിതത്തില്‍ കടന്നു പോയ അല്ലെങ്കില്‍ അനുഭവിച്ച ചില കൈപ്പിന്‍റെയും ദുഖത്തിന്‍റ്യും അനുഭവങ്ങള്‍ അത് ഓര്‍ക്കുവാന്‍ കഴിയാതിരുന്നെന്കില്‍  എന്ന് നമുക്ക് പലപ്പോഴും തോന്നിയിട്ടില്ലേ?
അത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ ഒരു ശാപമായി തോന്നിയേക്കാം എന്നാല്‍ മിക്കപ്പോഴും ഓര്‍മ്മ എന്നത് ഒരു അസറ്റ് തന്നെയല്ലേ? ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയാത്ത ഒരവസ്ഥ ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ. അതെപ്പറ്റി ഞാന്‍ അധികം ഒന്നും പറയുന്നില്ല. അത് ഞാന്‍ നിങ്ങളുടെ ചിന്തക്ക് വിടുകയാണ്.
ഇവിടെ നാം മറക്കേണ്ട ചില സംഗതികളെപ്പറ്റി ചിന്തിക്കാം നമ്മുടെ ക്രിസ്തീയ ജീവിതഓട്ടത്തില്‍ മറക്കെന്ടവ.
ഒന്നാമതായി നാം നമ്മുടെ പഴയ പാപ അവസ്ഥയെ മറക്കേനടത്തുണ്ട് (We must forget our past sins)
അതായത് നാം വിശ്വാസ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അവയെ എല്ലാം ഏറ്റുപറഞ്ഞു ഉപക്ഷിച്ചവ ആണല്ലോ? അവയെ ഇനിയും ഓര്‍ക്കെണ്ടതില്ല., കാരണം ദൈവം താന്‍ തന്നെ അവയെ എന്നേക്കുമായി മറന്നു കളഞ്ഞിരിക്കുന്നതിനാല്‍ തന്നെ നാമും അവയെ ഇനി ഓര്‍ക്കെണ്ടതില്ല.. സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ഉദയം അസ്തമയതോട് അകന്നിരിക്കുന്നതുപോലെ  അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. (സംങ്കീര്‍ത്തനം 103:12)
മീഖാ പ്രവചനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയും. (7: 19)
സമുദ്രത്തിന്‍റെ ആഴത്തിലേക്ക് ഇട്ടുകളയുന്ന ഒരു അവസ്ഥ, ചിന്തിക്കുക, പിന്നീടു അതൊരിക്കലും പൊങ്ങിവരില്ല തന്നെ.
ഇതോടുള്ള ബന്ധത്തില്‍ എബ്രായ ലേഖനത്തില്‍ മനോഹരമായ മറ്റൊരു വാക്യം ഉണ്ട് നമുക്കതൊന്നു വായിക്കാം.: (എബ്രായ ലേഖനം 10:17).   അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കുകയില്ല" എന്ന് അരുളി ചെയ്യുന്നു കര്‍ത്താവ്‌ താന്‍ തന്നെ അരുളിചെയ്ത വാക്കുകള്‍ !
നമ്മെ രക്ഷിച്ചു വീണ്ടെടുത്ത്‌ തന്‍റെ മക്കളാക്കിത്തീര്‍ത്തവന്‍റെ വാക്കുകള്‍.
നമ്മുടെ രക്ഷകനു അതൊരിക്കലും (നമ്മുടെ പാപങ്ങളെ) ഓര്‍ക്കുവാന്‍ കഴിയുകയില്ല.
കര്‍ത്താവ്‌ നമ്മുടെ പാപങ്ങള്‍ എന്നേക്കുമായി മറന്നു കളഞ്ഞെങ്കില്‍, പിന്നെ നാമെന്തിനതോര്‍ക്കണ . നമുക്കും അത് മറന്നുകളയാം, എങ്കില്‍ മാത്രമേ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിന് തടസ്സം വരാതിരിക്കൂ . പഴയ കാല പാപ പ്രവര്‍ത്തികളെ ഓര്‍ത്തിരുന്നു പശ്ചാത്തപിച്ചാല്‍ നമ്മുടെ ഓട്ടത്തിനതു    തീര്‍ച്ചയായും തടസ്സം സൃഷ്ടിക്കും
2. അടുത്ത പടി നമ്മുടെ പഴയ പരാജയങ്ങളെ നാം മറക്കെണ്ടാതുണ്ട് (We need to forget our past failures) 
ഒരു പക്ഷെ അല്‍പ്പം പ്രയാസമുള്ള ഒരു സംഗതിയാകാം ഇത്.  പഴയ പരാജയങ്ങളെ ഓര്‍ത്താല്‍ നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും തീര്‍ച്ചയായും വിഘ്നം വരും, അത് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. 
ചിലര്‍ ഇപ്പോഴും അയ്യോ എനിക്കതിനു കഴിഞ്ഞില്ലല്ലോ, ഞാന്‍ അന്ന് എന്‍റെ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ ഇന്നെനിക്കീ സ്ഥിതി വരുമായിരുന്നോ? എന്നിങ്ങനെ കഴിഞ്ഞു പോയ പരാജയത്തെ ഓര്‍ത്തു വിലപിക്കുന്നവര്‍ അനേകരാണ്, ഇത്തരം ഒരു അവസ്ഥ കൊണ്ട് ഒന്നും തന്നെ നേടാന്‍ കഴിയില്ല., അത് വെറും സമയനഷ്ടം മാത്രം വരുത്തുന്നു. തൂകിപ്പോയ പാലിനെ ഓര്‍ത്തു വിലപിച്ചിട്ട് ഒരു പ്രയോജനവുമില്ലല്ലോ. “don’t cry over spilt milk” എന്ന് പറയരുന്ണ്ടല്ലോ!. 
പഴയ പരാജയങ്ങളെ ഓര്‍ത്തു നമുക്ക് വിലപിക്കാതിരിക്കാം. അത്തരം ഒരു സ്ഥിതി നമ്മെ ഒരിടത്തും കൊണ്ടെതിക്കുന്നില്ല. മറിച്ചു അത് നമ്മുടെ ജീവിത ഓട്ടത്തിനു തടസ്സം സൃഷ്ടിക്കുകയെ ഉള്ളു
 നമ്മുടെ ഓട്ടം ലകഷ്യസ്ഥാനത് എത്താന്‍ മൂന്നാമത് നാം മറക്കേണ്ട കാര്യം



3  നമ്മുടെ പഴയ നേട്ടങ്ങളെ നാം മറക്കെണ്ടാതുണ്ട് (We need to forget our past Victories or Gains)
തീര്‍ച്ചയായും നമ്മുടെ പഴയ കാല നേട്ടങ്ങള്‍ ഒരിക്കലും നമ്മെ നമ്മുടെ വര്‍ത്തമാന കാല ജീവിതത്തിനു ഒരു വിധത്തിലും സഹായകമാകില്ല
എന്ടുപ്പാപാക്ക് ഒരാനടാര്‍ന്നു  അല്ലങ്കില്‍ ഞങ്ങള്‍ക്ക്  അതുണ്ടായിരുന്നു, ഇതുണ്ടായിരുന്നു എന്ന് പറഞ്ഞു പൊങ്ങച്ചം പറയുന്ന ചിലരെ നാം നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കണ്ടു മുട്ടാറുണ്ടല്ലോ.
മറ്റു ചിലര്‍ ഇങ്ങനെ പറയാരുണ്ട് "എന്‍റെ അപ്പനപ്പൂപ്പന്മാര്‍ മുതലേ ഞങ്ങള്‍ വേര്‍പാടുകാര്‍ ആണ്"  എന്ന് പറയുന്ന ഒരു കൂട്ടര്‍.  ഇങ്ങനെ പറഞ്ഞു വീമ്പിളക്കി  നടന്നിട്ട് ഒരു കാര്യവുമില്ല, ഇന്ന് നീ ആ സത്യത്തിനു വേണ്ടി നിലനില്‍ക്കുന്നുവോ അതോ അതിനെ തച്ചുടക്കുന്നതിനുള്ള പദ്ധതികളോ ആസൂത്രണം ചെയ്യുന്നത്?  ആ അപ്പനപ്പൂപ്പന്മാരുടെ വിശ്വാസം കാത്തു സൂക്ഷിക്കുക അതാണാവശ്യം.  അവിടെയാണ് നമ്മുടെ ക്രിസ്തീയ ജീവിത വിജയം നില കൊള്ളുന്നത്‌.
അത്തരം പൊങ്ങച്ചം പറച്ചില്‍ ഇന്നത്തെ നിന്‍റെ ക്രിസ്തീയ ജീവിതത്തിനു ഒരു സഹായവും ചെയ്യില്ല മറിച്ചു അത് നിന്‍റെ മുന്‍പോട്ടുള്ള ക്രിസ്തീയ ജീവിതത്തിനു തടസ്സം മാത്രെമേ സൃഷ്ടിക്കുക ഉള്ളു.

പ്രീയപ്പെട്ടവരെ നമുക്ക് നമ്മുടെ പഴയ നേട്ടങ്ങളിലും, പാരമ്പര്യത്തിലും പുകഴാതിരിക്കാം,  പകരം അത് നമ്മില്‍ ഒരു തരം അഹന്ത /അഹങ്കാരം സൃഷ്ടിക്കുന്നതിനെ കാരണമാക്കുകയുള്ളൂ. അത് തീര്‍ച്ചയായും നമ്മുടെ മുന്‍പോട്ടുള്ള ജീവിത യാത്രക്ക് അല്ലങ്കില്‍ ഓട്ടത്തിന് തടസ്സം സൃഷ്ടിക്കും. 
ദുഖമെന്നു പറയട്ടെ ഇന്നു ചില വിശ്വാസികള്‍ തങ്ങളുടെ പഴയകാല്‍ പ്രൌഡി യില്‍ ഇങ്ങനെ കടിച്ചു തൂങ്ങിക്കിടക്കുകയാണ്.  
അത് തീര്‍ച്ചയായും നമ്മുടെ ലകഷ്യ പ്രാപ്തിക്കു തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും.
നമുക്ക് നമ്മുടെ പഴയ നേട്ടങ്ങളെ പുറകില്‍ എറിഞ്ഞു കളയാം , അവയില്‍ പുകഴാതിരിക്കാം.  പ്രീയപ്പെട്ടവരെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
നമ്മുടെ ലക്ഷ്യത്തിനു തടസ്സമായി വരുന്ന എന്തിനെയും നമുക്ക് പുറകില്‍ എറിയാം മുന്‍പോട്ടു ഓടാം.
പൌലോസ് അപ്പോസ്തലന്‍ പറഞ്ഞതുപോലെ പിമ്പില്‍ ഉള്ളത് മറന്നു മുമ്പില്‍ ഉള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമ വിളിയുടെ  വിരുതിനായി ലാക്കിലേക്കു ഓടാം.
 4. നമ്മുടെ പഴയ സന്തോഷങ്ങളില്‍ നമുക്ക് ഊന്നല്‍ കൊടുക്കാതിരിക്കാം, അവയെ നമുക്ക് മറക്കാം (Or - We need to forget our past pleasures)
ഇസ്രായേല്‍ മക്കള്‍ക്ക്‌ നേരിട്ട ഒരു വലിയ പരാജയം ഇതായിരുന്നു.  അവരുടെ ചരിത്രം പഠിച്ചാല്‍ നമുക്കത് മനസ്സിലാകും.
തുടര്‍ച്ചയായി അവര്‍ അവരുടെ പഴയ സമൃദ്ധിയെപ്പറ്റി വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു സംഖ്യാ പുസ്തകം 11: 5-6; 20:5; 21:5 തുടങ്ങിയ വാക്യങ്ങളില്‍ നാമത് വായിക്കുന്നു. 
അവിടെ അവര്‍ക്ക് അതുണ്ടായിരുന്നു ഇതുണ്ടായിരുന്നു ഇവിടെ ഞങ്ങള്‍ക്ക് അപ്പവുമില്ല വെള്ളവുമില്ല, മിസ്രയെമിന്‍റെ പഴയ സമൃദ്ധിയില്‍ ആശ്രയിച്ചു അവയെ ഓര്‍ത്തിരുന്നാല്‍ ദൈവത്തിന്‍റെ അത്ഭുതകരമായ പരിപാലാനത്തിന്‍റെ മാധുര്യം അനുഭവിപ്പാന്‍ കഴിയാതെ വരും.  മരുഭൂമിയില്‍ ദൈവം അവരെ വളരെ അത്യത്ഭുതകരമായി നടത്തി, എന്നാല്‍ അവരുടെ  പിറുപിറുപ്പും പഴയകാല പ്രൌഡിയെപ്പറ്റിയുള്ള ചിന്തകളും മൂലം ദൈവീക പരിപാലാനത്തിന്‍റെ മാധുര്യം അവര്‍ക്ക് ശരിയാംവണ്ണം  ആസ്വദിപ്പാന്‍ കഴിഞ്ഞില്ല.
അവരുടെ പഴയ സന്തോഷത്തി
ന്‍റെ ഓര്‍മ്മകള്‍ അവരെ അതിനനുവദിച്ചില്ല.
എന്ന് ചുരുക്കം
5 അസുഖകരമായ പഴയ അനുഭവങ്ങള്‍ നാം മറക്കെണ്ടാതുണ്ട് (Or - We need to forget our unpleasant experiences)

ഒരു വലിയ നേട്ടം
, അല്ലങ്കില്‍ സൌഭാഗ്യം നമുക്ക് നഷ്ടപ്പെട്ടിരിക്കാം, ചിലപ്പോള്‍ സഹപ്രവര്‍ത്തകനോ, അയല്‍ക്കാരനോ, ഏറ്റവും അടുത്ത സുഹൃത്ത്‌ പോലുമോ നിങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ പറയുകയോ പെരുമാറുകയോ ചെയ്തിരിക്കാം, എന്തിനധികം സഹവിശ്വാസിയില്‍ നിന്ന് പോലും ഒരു പക്ഷെ ഇത്തരം പെരുമാറ്റം നിങ്ങള്‍ അനുഭവിചിട്ടുണ്ടാകാം, കൂട്ട് സഹോദരന്‍ നിങളെ മറ്റുള്ളവരുടെ മുന്‍പാകെ താഴ്ത്തി കെട്ടി സംസാരിക്കുകയോ പുച്ഛത്തോടെ ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ, നിങ്ങളുടെ കുറവുകള്‍ ബലഹീനതകള്‍ മറ്റുള്ളവരോട് പറഞ്ഞു പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം, ഒരു പക്ഷെ അത് അവരുടെ പക്വതയില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്നതാകാം എന്ന് സമാധാനിക്കുക. പ്രീയപ്പെട്ടവരെ അവയെ നമുക്ക് വിട്ടു കളയാം, മറക്കാം, അതേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നമ്മെ ഒരിടത്തും കൊണ്ടെതിക്കില്ല മറിച്ച്. നമുക്ക് തന്നെ അത് നഷ്ടം വരുത്തി വെക്കുകയെ ഉള്ളു.  അവയെ നമുക്ക് മറക്കാം. അതേപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ കൂടുതല്‍ ദുഖത്തിലേക്ക് നയിക്കുകയെ ഉള്ളു. അത്തരം ഓര്‍മ്മകളെ നമുക്ക് പുറകില്‍ എറിഞ്ഞു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.

6 പഴയ അനുഗ്രഹങ്ങളെ നമുക്ക് മറക്കാം (Or - We need to forget our past blessings)

നമ്മുടെ പഴയ പ്രതാപങ്ങള്‍ ഒന്നും തന്നെ ഇന്നത്തെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഒരു വിധത്തിലും സഹായകമാവില്ല. അവയെ മറന്നു നാം ഓടേണ്ടതുണ്ട്.  അതേപ്പറ്റിയുള്ള  ചിന്ത ഒരു പ്രയോജനവും ചെയ്യില്ല പകരം അത് നിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും.
7. നമുക്ക് മറ്റുള്ളവരുടെ പരാജയങ്ങളേയും അവരുടെ പാപങ്ങളെയും മറക്കാം. (Or - We need to forget the sins and shortcomings of others)

ഇവിടെ നാം നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും പരാജയങ്ങളേയും അവരുടെ പാപങ്ങളെയും മറക്കണം. മറ്റുള്ളവരുടെ കുറവുകള്‍ കണ്ടുപിടിക്കാനും, പറഞ്ഞു നടക്കാനും, ഒപ്പം വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്താനും നമുക്ക് നല്ല സാമര്‍ധ്യം തന്നെ ഉണ്ട്. തിരുവചനം ഓര്‍പ്പിക്കുന്നതുപോലെ  സ്വന്ത കണ്ണില്‍ കോലിരിക്കുന്നതിനെപ്പറ്റി ഒരറിവും ഇല്ലാത്തപോലെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ ഉള്ള വലിയ ശ്രമത്തിലാണ് നാം.  പ്രീയപ്പെട്ടവരെ നമുക്കതിവിടെ അവസാനിപ്പിക്കാം.
കുറവുകള്‍ പ്രോരായ്മകള്‍ ഇല്ലാത്ത ആരും തന്നെ ഇവിടെ ഇരിക്കുന്നുട് എന്ന് ഞാന്‍ കരുതുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നുന്ടെന്കില്‍ അവര്‍ സ്വയം വഞ്ചിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് അസ്ഥാനത്താകില്ല തന്നെ.. അവര്‍ സ്വയം വന്ചിതരാകുകയത്രേ ചെയ്യുന്നത്.
നമ്മുടെ വശത്ത് കുറവുകള്‍ പോരായ്മകള്‍ ഉണ്ട് അവ പരസ്പരം ഏറ്റുപറഞ്ഞുപേക്ഷിക്കാം. 
അവന്‍ അല്ലങ്കില്‍ അവള്‍
, അല്ലങ്കില്‍ ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി   എന്നോട് ചെയ്തതും പറഞ്ഞതും ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല എന്ന് ആരും പറയരുതേ?
നമുക്കതു മറക്കുവാന്‍ കഴിയും തീര്‍ച്ചയായും കഴിയും!
ദൈവകൃപയില്‍ നമുക്ക് ആശ്രയിക്കാം
, തീര്‍ച്ചയായും അതിനുള്ള കൃപ, ബലം ദൈവം തരും. നിശ്ചയം.
നമുക്ക് പരസ്പരം പൊറുക്കാം
, വഹിക്കാം, ക്ഷമിക്കാം. എങ്കില്‍ മാത്രമേ  നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാനും ലക്ഷ്യസ്ഥാനത്തു എത്താനും കഴിയുകയുള്ളൂ.

ഇതുവരെ നാം ചിന്തിച്ചത് നമുക്ക് പിമ്പില്‍ വിട്ടു കളയേന്ണ്ടവയെപ്പറ്റിയായിരുന്നു
ഇനി അല്‍പ്പ സമയം കൊണ്ട് നമുക്ക് മുന്‍പില്‍ ഉള്ളവ,  നാം ഓര്‍ക്കേണ്ടതും പിടിച്ചുകൊള്ളേണ്ടതുമായവ ചില കാര്യങ്ങള്‍. ചിന്തിക്കാം എന്ന് കരുതുന്നു.
1. പരിപൂര്‍ണ്ണതയിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട് അതായത് തികഞ്ഞവര്‍ ആയിത്തീരുക (Or - We need to press on to perfection)

അതായതു  ആത്മീയ പക്വത പ്രാപിക്കുക എന്നര്‍ത്ഥം അതിനര്‍ഥം  പാപം ഇല്ലാത്ത, ഒരു കുറവും ഇല്ലാത്ത അവസ്ഥ എന്നല്ല, ഈ ഭൂമിയില്‍ നാം ആയിരിക്കുന്നിടത്തോളം  കാലം പല കുറവുകള്‍ക്കും നാം അധീനരാകാന്‍ സാധ്യതകള്‍ വളരെയുണ്ട്. പക്ഷെ  അതിനര്‍ഥം അതില്‍ തന്നെ എന്നും ആയിരിക്കുക എന്നല്ല, മറിച്ച് അതില്‍ നിന്നും ഒരു വിടുതല്‍, ഒരു വ്യതിയാനം, തീര്‍ച്ചയായും നമുക്ക് വരുത്തുവാന്‍ കഴിയും.  ക്രിസ്തുവിന്‍റെ  തലയോളം വളരുവാനത്രേ അവന്‍ നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്.
ഇതെങ്ങനെ സാധിക്കാം
,:  നിരന്തരമായ പ്രാര്‍ഥനയിലൂടെയും, തിരുവചന ധ്യാനത്തിലൂടെയും മാത്രം നേടിയെടുക്കുവാന്‍ കഴിയുന്ന ഒരു കാര്യം.  ഒപ്പം അവന്‍റെ രാജ്യ വിസ്തൃതിക്കും നമ്മാല്‍ ആവോളം ചെയ്യുക എന്നതും ഇതിനൊപ്പം നില്‍ക്കുന്നു.
2. അവന്‍ നമ്മെ വിളിച്ചു വേര്‍തിരിച്ചതിന്‍റെ  ഉദ്യേശ്യം മനസ്സിലാക്കി അവന്‍റെ ഉത്തമ സാക്ഷികള്‍ ആയി നമുക്ക് മുന്‍പില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. അതിനനുസൃതമായി നമുക്ക് അവനു പ്രസാദമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം.  നമുക്കോരോരുത്തര്‍ക്കും അവന്‍ നല്‍കിയിരിക്കുന്ന അവസ്ഥക്കൊത്ത് നമ്മുടെ ഓട്ടം ഓടി തികക്കെണ്ടതുണ്ട്..
അതെ ഒരു കായിക താരം അവരുടെ വിജയ ലകഷ്യത്തിലേക്കുള്ള ഓട്ടത്തില്‍ പലതിനേയും വിട്ടുകലയെണ്ടാതുണ്ട് ഒപ്പം ചിലതിനു അട്ടിക്റ്റ് ആവുകയും ചെയ്യുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അവരുടെ ഊണിലും ഉറക്കത്തിലും വിജയം വരിക്കണം എന്ന ഒരു ചിന്ത മാത്രം, അതിനായി അവര്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തിക്കു അടിമയായി മാറുന്നു.
അതുപോലെ മുന്‍പ് പറഞ്ഞതുപോലെ നാമും ഇന്ന് ഒരു ലക്ഷ്യത്തിലേക്ക്
ഓടിക്കൊടിരിക്കുന്നവരാണല്ലോ, ആ ലകഷ്യ പ്രാപ്തിയില്‍ എത്തുന്നതിനു നമുക്കും പലതിനേയും മറക്കുകയും വിട്ടുകളയുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം നമ്മുടെ കര്‍ത്താവിനു നാം അടിമകള്‍ ആകെണ്ടാതുമുണ്ട്, ഇന്ന് മറ്റു പലതിനും അടിമകളായിരിക്കുന്ന നമുക്ക് അവന്‍റെ അടിമകള്‍ ആകാം അതെത്ര സന്തോഷം പ്രധാനം ചെയ്യും. ഈ ലോക മോഹങ്ങള്‍ക്ക് അടിമകള്‍ ആയാല്‍ അത് ഒരു വിധത്തിലും പ്രയോജനം ചെയ്യില്ല  തന്നെ. നമുക്ക് സ്വയം ഒന്ന് ചിന്തിക്കാം ഞാന്‍ ഇന്ന് ഏതിനു അടിമ അല്ലങ്കില്‍ addict ആയിരിക്കുന്നു?
ഈ ലോകത്തിലുള്ള ഏതിനും അടിമയായാല്‍ അത് ഒടുവില്‍ ദുഃഖത്തില്‍ മാത്രമേ കലാശിക്കുള്ള.  അത് ഒരു പക്ഷെ നൈമഷിക സുഖം പ്രധാനം ചെയ്തേക്കാം പക്ഷെ അത് ശാശ്വതം അല്ല എന്ന് നാം ഓര്‍ക്കേണ്ടതുണ്ട് അതുകൊണ്ട് നമുക്കിന്നു അവന്‍റെ അടിമകള്‍ ആകാം, നമ്മുടെ പ്രിയ ചെറിയാന്‍ സാര്‍ ഇപ്രകാരം പാടി.:
അവന്നടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ
മറ്റില്ല സ്വാതന്ത്ര്യം ഏതും
അന്ത്യശ്വാസം പോംവരെ തന്‍ സേവ ചെയ്യും ഞാന്‍
തൃപ്പാദ സേവ ചെയ്യും ഞാന്‍.

സ്നേഹ ച്ചരടുകലാലെന്നെ യേശു ചേര്‍ത്ത് ബന്ധിച്ചു
തന്‍ കുരിശോടെന്നെ ഒന്നിച്ചു ഞാനെല്ല തന്നിലര്‍പ്പിച്ചു.....
അതെ അവിടെ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്., ക്രിതുവില്‍ നമുക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ട്, പക്ഷെ അത് നാം ദുഷ്ടതക്ക് മറയാക്കരുതെന്നു മാത്രം.
നമുക്കിന്നു അവന്‍റെ അടിമകള്‍ ആകാം. അതത്രേ അവന്‍ നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും
3. മറ്റൊരു വലിയ ചുമതല കൂടി അവന്‍ നമ്മെ ഏല്പ്പിചിരിക്കുന്നു.
നമുക്ക് ചുറ്റും നശിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ജനതതി ഉണ്ട് എന്ന കാര്യം നാം
ഒരിക്കലും വിസ്മരിക്കരുത്. അവരെ നാം ഇന്നായിരിക്കുന്ന, അല്ലങ്കില്‍ നാമിന്നലങ്കരിക്കുന്ന മഹോന്നത പദവിയെപ്പറ്റി മറ്റുള്ളവരോട്, നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരികുന്നവരോട് പറയാം.  അവരെ അതിലേക്കു ആഹ്വാനം ചെയ്യാം. അതത്രേ അവന്‍ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു വലിയ ദൌത്യം.  നമ്മുടെ ജീവിത യാത്രയില്‍ അല്ലങ്കില്‍ ക്രിസ്തീയ ഓട്ടക്കളത്തില്‍ ഓടുന്ന നാം അതും ചെയ്‌വാന്‍ കടപ്പെട്ടിരിക്കുന്നു.  നാമത് ചെയ്യുന്നില്ലായെങ്കില്‍ വാക്യം 18 ലും  19 ലും  പറയുന്നതുപോലെ നാം ക്രൂശിന്റെ ശത്രുക്കളായിതീരും. നമുക്കങ്ങനെ ആകാതിരിക്കാം, നമ്മാല്‍ ആവതു അവന്‍റെ രാജ്യ വിസ്തൃതിക്കായി  ചെയ്യാം. അവന്‍റെ വരവടുതിരിക്കുന്ന ഈ നാളുകളില്‍ നാമിത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
പിമ്പിലുള്ളത് മറക്കണം എന്ന് പറയുന്നതി
ന്‍റെ പ്രധാന കാരണം എന്താണ്?              
 1.  നാം ഈ ലോകതിനുള്ളവരല്ല എന്നത് തന്നെ അതിന്‍റെ പ്രധാന കാരണം.
പകരം നാം സ്വര്‍
ഗ്ഗത്തിനുള്ളവരത്രേ, അതെ നമ്മുടെ പൌരത്വം സ്വര്ഗ്ഗതിലത്രേ!
സ്വര്‍ഗം അതത്രെ നമ്മുടെ ഭവനം. ഇവിടു
ള്ളതെല്ലാം കേവലം കുറച്ചു നാളത്തേക്ക് മാത്രമുള്ളതത്രേ. ഇവിടെ നമുക്കുള്ളതെല്ലാം, ഞാന്‍ വീണ്ടും പറയട്ടെ ഇവിടെ നമുക്കുള്ളതെല്ലാം, അതെ എല്ലാം!!! നശ്വരമത്രേ. ഒന്നും തന്നെ നമുക്കീ ഭൂമി വിട്ടു പോകുമ്പോള്‍ കൊണ്ടുപോകാന്‍ കഴിയില്ല തന്നെ, അപ്പോള്‍ പിന്നെ എന്തിനാണീ വൃഥാ ശ്രമങ്ങള്‍.
അതെ നമ്മുടെ പേര്‍ സ്വര്‍
ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കയത്രേ,  നിങ്ങളുടെ  പേര്‍  സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പീന്‍" എന്ന് ലൂക്കോസിന്‍റെ സുവിശേഷം 10: 20 വായിക്കുന്നു.
നമ്മോടൊപ്പം ആയിരുന്ന അനേകര്‍ ഇന്നവിടെയാണല്ലോ
? (Eph. 3:15)
2.
  അവന്‍ നമ്മെ ചേര്‍പ്പാനായി വീണ്ടും വരുന്നു. Yes the Lord is coming again to take us Home.
ആ നല്ല ദിവസം മുന്നില്‍ കണ്ടു കൊണ്ട് നമുക്ക് മുന്നില്‍ അവശേഷിച്ചിരിക്കുന്ന നാളുകള്‍
, നമ്മുടെ ക്രിസ്തീയ ജീവിതയാത്ര (ഓട്ടം) തുടരാം.
ര്‍ത്താതിനേവര്‍ക്കും ഏവര്‍ക്കും  സഹായിക്കട്ടെ.
മറന്നു കളയേണ്ടവയെ നമുക്ക് മറക്കാം. വിട്ടുകളയേണ്ടവയെ നമുക്ക് പുറകില്‍ എറിഞ്ഞു കളയാം.
 
എങ്കില്‍ മാത്രമേ അനായാസേന നമുക്ക് നമ്മുടെ ഓട്ടം ഓടുവാന്‍ കഴിയൂ, ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കഴിയൂ.
നമ്മുടെ പഴയ പാപങ്ങള്‍
, പരാജയങ്ങള്‍, വിജയങ്ങള്‍, സന്തോഷങ്ങള്‍, അസംതൃപ്തികരമായ അനുഭവങ്ങള്‍, പഴയ അനുഗ്രഹങ്ങള്‍, മറ്റുള്ളവരുടെ പാപങ്ങളും കുറവുകളും നമുക്ക് മറന്നുകൊണ്ട് മുന്നില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. അപ്പോസ്തലന്‍ പറഞ്ഞത് പോലെ നാമിന്നിവിടെ ഓട്ടക്കളത്തില്‍ ഓടുന്ന കായിക താരങ്ങള്‍ അത്രേ നമ്മുടെ ഓട്ടത്തിനു തടസ്സം നില്‍ക്കുന്നതെല്ലാം നമുക്ക് പുറകില്‍ എറിഞ്ഞു കളയാം.
നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.
കര്‍ത്താവ്‌ അതിനേവര്‍ക്കും സഹായിക്കട്ടെ.
 
ശുഭം
Source: The Bible (The Bible Society of India, Bangalore, India)
http://knol.google.com/k/p-v-ariel/നമ-ക-ക-മറക-ക-ണ-ടവയ-മറക-ക-ഉപ-ക-ഷ-ക-ക-ണ/12c8mwhnhltu7/173

http://arielphilipsv.blogspot.com/2010/10/blog-post.html


Picture Credit: http://topness.in
http://connect.in 
Share