Monday, February 13, 2012

വീണ്ടും ഒരു ചാനല്‍ തട്ടിപ്പിന്റെ കഥ (Yet Another Cheating by the Media)

ഇന്ന് രാവിലെ എന്റെ മെയില്‍ ബോക്സില്‍ ലഭിച്ച ഒരു മെയില്‍ : ഞെട്ടിപ്പിക്കുന്ന ആ കദന കഥ അപ്പടി ഇവിടെ പകര്‍ത്തുന്നു. കടപ്പാട്:   ബിജു 

വീണ്ടും ഒരു ചാനല്‍ തട്ടിപ്പിന്റെ കഥ                                                     




          The Award Presentation Ceremony A YouTube Video

Saturday, February 11, 2012

The Wonderful and Lovely word "LOVE" is again in the Air

The Wonderful and Lovely word "LOVE" is again in the Air. Yes the Month of February is Here Again !!
Yes, Much Talk is going on around us about the lovely word called "LOVE"
Here is a Special, Meaningful and Informative series of  Talk on 'LOVE'

Watch and listen these Informative and Edifying videos From Back to the Bible Broadcast.

Dr. Kroll Speaks from the Book of  Song of Solomon:
Love Done Right. Solomon Again Woos While the Shepherd Arrives...

Dr. Kroll & Tami

A Screenshot from the pages of  lightsource.com


A page from lightsource.com
Watch the Videos Here at this link: 

Source:
Lightsource.com
BacktotheBible.org



Thursday, February 9, 2012

A Popular Christian Song (Children's) in Video


Gaanaamrutham just released a wonderful video (വീരനായ ദാവീദ്!)
A popular Christian song (Children's)
Watch it here at this link P V Ariel's Video Page  


Source:



Monday, February 6, 2012

കൊളസ്ട്രോള്‍ ഫ്രീ (Cholesterol Free)

                                                                                                                        ഒരു നര്‍മ്മ കഥ


Pic. Credit. Foodworld.esmartshop.in
ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളില്‍ വിരക്തിയുള്ള പ്രൈമറി ക്ലാസ്സുകാരന്‍ മകനെ
ബ്രയ്ക്ക് ഫാസ്റ്റ്   കഴിപ്പിക്കുക ഒരു ബാലി കേറാമലയായി ആ മാതാപിതാക്കള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

മകന്റെ സ്വഭാവം ശരിക്ക് പഠിച്ച അമ്മ വളരെ സ്നേഹത്തോടെ മകനോട്‌ പറഞ്ഞു.

മോന് അമ്മ ഇന്നു നല്ല രുചിയുള്ള ദോശ ചുട്ടു തരാം നല്ല തേങ്ങ ചമ്മന്തിയുണ്ട് അതുകൂട്ടി മോനിന്നു ദോശ തിന്നണം.

മകന്‍ : മമ്മാ എനിക്കതു വേണ്ട, ബ്രഡും ബട്ടറും മതി.

ഒടുവില്‍ മകന്റെ വാശിക്ക് മുന്‍പില്‍ മുട്ട് മടക്കിയ അമ്മ നേരത്തെ വാങ്ങി വെച്ചിരുന്ന ബ്രഡും ബട്ടറും  എടുത്തു മേശമേല്‍ വെച്ചു.

പതിവായി കഴിക്കുന്ന അമുല്‍ ബട്ടര്‍ കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ബട്ടര്‍ ന്യുട്രലൈറ്റിന്റെ ബട്ടര്‍ ആയിരുന്നു.

പുതിയ ബട്ടര്‍ പാക്കറ്റ്‌ കണ്ട മകന്‍ കൌതുകത്തോടെ അതെടുത്തു തിരിച്ചും മറിച്ചും  നോക്കിയിട്ട് 
അമ്മാ ഇതു പുതിയ ബട്ടര്‍ ആണല്ലോ, 

പെട്ടന്ന് എന്തോ പുതിയതൊന്നു കണ്ടുപിടിച്ച ആവേശത്തോട്‌ 

മകന്‍ ഉച്ചത്തില്‍ അമ്മയോട്:

മമ്മാ ഈ ബട്ടര്‍ പാക്കറ്റിനോടൊപ്പം   കൊളസ്ട്രോള്‍ ഫ്രീ ഉണ്ട്, അത് കിട്ടിയോ?

മകന്റെ ചോദ്യം കേട്ട അമ്മ ചിരി ഉള്ളിലൊതുക്കി ക്കൊണ്ട് പറഞ്ഞു

അയ്യോ അത് കിട്ടിയില്ലല്ലോ!

അത് നമുക്ക് നാളെ ചോദിക്കാം.

ഇപ്പോള്‍ മോന്‍ ഇതു കഴിക്ക്.

ഇല്ല എനിക്ക് ഇപ്പം കൊളസ്ട്രോള്‍ ഫ്രീ വേണം.

മോന്റെ വാശി പിടുത്തത്തിനു മുന്നില്‍ 
കൊളസ്ട്രോളിന്റെ കഥ അമ്മ മകന് പറഞ്ഞു കൊടുത്തു.

അത് കേട്ട മകന്‍ തനിക്കു പറ്റിയ അമളിയോര്‍ത്തു  ജാള്യതയോടെ 

അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി പാസ്സാക്കി.


  




-- 

Tuesday, January 31, 2012

ഈ അലങ്കാരച്ചെടി അപകടകാരി (This Ornamental Plant is Dangerous! BEWARE!!!)

ഈ അലങ്കാരച്ചെടി അപകടകാരി (This Ornamental Plant is Dangerous)




നമ്മില്‍ മിക്കവാറും പേര്‍ വളരെ സൂക്ഷമതയോടെ, ശ്രദ്ധയോടെ  
നമ്മുടെ വീടുകള്‍ക്കകത്തും പുറത്തും ഒരുപോലെ 
വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഒരു അലങ്കാരച്ചെടി.
പക്ഷെ! ഇതില്‍ വലിയൊരപകടം പതിയിരിക്കുന്നുണ്ടന്ന  സത്യം പലര്‍ക്കും അറിഞ്ഞു കൂടാ.
എന്നാല്‍ ശ്രദ്ധിക്കുക!!!
തുടര്‍ന്ന് വായിക്കുക ഈ ലിങ്കില്‍  

അപകടകാരിയായ ഒരു അലങ്കാരച്ചെടി. Beware of this Plant 






Picture Source: H Reddy(FB)/A P Kochubabu

Thursday, January 26, 2012

ചേക്കേറിയ ചില ചെറു കവിതകള്‍

ഏരിയല്‍സ് മുയ്സിങ്ങില്‍ നിന്നും ഇവിടെ ചേക്കേറിയ ചില ചെറു കവിതകള്‍

 

Picture Credit:Alice Mathews Martin


Picture Credit. Biju N V  Colorzone Kuwait
Picture Credit. Charles V Philip
സങ്കടം

മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ
വൈദ്യുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാറ്റുന്നതെത്ര സങ്കടം.

സ്വാന്തനം
ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, 
നിനക്കായും,
നിന്‍റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍ നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു 
കരുത്തും ഒപ്പം സ്വാന്തനവും

പുഞ്ചിരി
നഷ്ടമാണെങ്കില്‍ വേണ്ട 
കൊടുക്കേണ്ടതില്ലോട്ടുമേ
നഷ്ടമാകുമോ 
ഒരു പുഞ്ചിരി ഏകിടില്‍.

                          ശുഭം
Free Web Counter
Free Hit Counter

Wednesday, January 25, 2012

ചിത്തരോഗി

                                                                                                                              ഒരു നര്‍മ്മ കഥ   

സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച  മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.

പ്രഥമ  പരിശോധനയില്‍  നിന്നും  രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.
രോഗിയുടെ പരാതി ഒന്ന് മാത്രം. എപ്പോഴും തന്റെ കാതുകളില്‍ 'കള്ളന്‍ കള്ളന്‍' എന്ന ഒരു ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. 
അത് രോഗിയുടെ കാതുകളെ പൊട്ടിക്കുമാറുച്ചത്തിലാണെന്നും രോഗി പറയുന്നുണ്ട്.  ഡോക്ടര്‍ ശിശുപാലന്‍ ഒരാഴ്ച  കൊണ്ട് പലവിധ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലം പരാജയം.

രോഗിയുടെ കേസ് ഹിസ്ടറി  പഠിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യ  ലബ്ദി സമയത്താണ്  കഥാപാത്രം (രോഗി) മധുരപ്പതിനേഴിനോടടുത്തത്‌.  അക്കാലങ്ങളില്‍ തികച്ചും ഉന്മേഷവതിയും പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവളും ആയിരുന്നു അവര്‍.  എന്നാല്‍ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മൂന്നു നാല് വര്‍ഷം കഴിഞ്ഞപ്പോള്‍  അവരുടെ  ചെവികള്‍ക്ക് ഭാരം വര്‍ധിക്കുന്നത് പോലെ തോന്നിത്തുടങ്ങി. തുടര്‍ന്ന് കാച്ചിയ എണ്ണ,  ആട്ടിന്‍ മൂത്രം, ഹൈഡ്ര ജന്‍ പെറോക്സൈഡ തുടങ്ങി പലതും പ്രയോഗിച്ചു നോക്കി തല്‍ഫലമോ എന്തോ അപ്പോള്‍ അല്‍പ്പം ഭാരം കുറയുന്നതുപോലെ തോന്നുമായിരുന്നു, അന്ന് അതുകൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ലന്നും രോഗി പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ ചിലത് കടന്നു പോയി 1960 ലോ മറ്റോ ആണെന്ന് തോന്നുന്നു  ചെവിക്കുള്ളില്‍ കള്ളന്‍ കള്ളന്‍  എന്നൊരു മൃദു ധ്വനി കേള്‍ക്കുകുവാന്‍ തുടങ്ങി, അന്നത് തികച്ചും സംഗീതാത്മകമായിട്ടേ തോന്നിയുള്ളൂ.കാലം കടന്നു പോയതോടെ 'കള്ളന്‍ കള്ളന്‍' ശബ്ദം സഹിക്കാന്‍ കഴിയാത്ത വിധം ഉച്ചത്തിലായി മാറുകയാനുണ്ടായത്.  രാപ്പകലില്ലാതെ ഇന്ന് ആ ശബ്ദം  രോഗിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. 

രോഗി ഒരു രാഷ്ട്രീയക്കാരിയോ, ചിത്രകാരിയോ, ഒരു ബുദ്ധിജീവിയോ ആയിരുന്നില്ല.  മറിച്ചു എഴുത്തും വായനയും  നല്ലവണ്ണം വശമാക്കിയ ഒരു സാധാരണക്കാരിയും, സാധുവും ആയിരുന്നു അവര്‍.

ഇടയ്ക്കിടെ വളരെ വിഷാദം നിറഞ്ഞ മുഖത്തോടെ 'പിടിക്കൂ പിടിക്കൂ' എന്നും വിളിച്ചു പറയുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്തു അറസ്റ്റു വരിച്ചിട്ടുണ്ട്.  എന്നാല്‍ അതിന്റെ പേരില്‍ ഒന്നും പിടിച്ചു പറ്റാന്‍ നാളിതുവരെ അവര്‍ പരിശ്രമിച്ചിട്ടുമില്ല.

അസഹ്യമായ 'കള്ളന്‍ കള്ളന്‍' ശബ്ദം അവരെ അലട്ടുന്നുണ്ടായിരുന്നെങ്കിലും, ദിനപ്പത്രം പതിവായി വായിക്കുകയും ദിനംപ്രതി നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്തുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുമായിരുന്നു അവര്‍.

ഈ ശബ്ദം ഇങ്ങനെ തുടര്‍ന്നാല്‍ താമസം വിനാ അവരുടെ കാതുകളുടെ ഡയഫ്രം പൊട്ടി പ്പോകുമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം.

നാട്ടിലും, പുറം നാട്ടിലും ഒരു പോലെ പ്രസിദ്ധനായ ചിത്തരോഗ വിദദ്ധന്‍ ശിശുപാലന്‍ പല അടവുകളും പയറ്റി നോക്കിയെങ്കിലും ശബ്ദം വര്‍ദ്ധിച്ചു വന്നതല്ലാതെ കുറഞ്ഞില്ല  

ശിശുപാലന്‍ ഒടുവില്‍ ഒരു അറ്റ കൈ തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.
രോഗി കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍   ഉച്ചത്തില്‍ അതെ ശബ്ദം തന്നെ രോഗിയേക്കൊണ്ട് വിളിപ്പിക്കുക, ഒരു പക്ഷെ അത് അല്‍പ്പം ശമനത്തിനിട   നല്‍കിയേക്കും.  പക്ഷേ, അവിടെയും ശിശുപാലന്‍ പരാജയപ്പെട്ടു.  കാരണം രോഗി പറയുന്നത്, താനെത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും താന്‍ കേള്‍ക്കുന്ന ശബ്ദ ത്തിന്റെ പകുതി ശബ്ദം പോലും വരില്ലന്നാണ്.  അത്ര ഭീകര ശബ്ദമത്രേ താന്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.

ഒടുവില്‍ ശിശുപാലന്‍ രോഗിയുടെ ബന്ധുക്കളെയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി കള്ളന്‍ കള്ളന്‍ എന്ന് ഒരുമിച്ചു അലറി വിളിക്കുവാന്‍ അപേക്ഷിച്ച്.

ശിശുപാലന്റെ പരീക്ഷണം നൂറു ശതമാനവും വിജയിച്ചു.

പുറത്തുനിന്നും വരുന്ന കഠോര ശബ്ദം മൂലം അകത്തെ ശബ്ദത്തിനു വളരെ കുറവ് സംഭവിക്കുന്നതായി രോഗി പറഞ്ഞു.

തന്റെ പരീക്ഷണം വിജയിച്ചെങ്കിലും വളരെ അപ്രായോഗികമായ ഒരു ചികില്‍സാവിധിയായിരുന്നു അത്.

സാധുവായൊരു സ്ത്രീയെ അല്ലങ്കില്‍ അവരുടെ മാതാപിതാക്കളെ (സ്വാതന്ത്ര്യ ലബ്ദിക്കായി സധീരം പട പൊരുതിയവര്‍) ഓര്‍ത്തെങ്കിലും എല്ലാവരും ഒത്തു ചേര്‍ന്ന് കള്ളന്‍ കള്ളന്‍ എന്ന് അലമുറയിടുക എന്നൊരു അപേക്ഷ  (പത്രപ്പരസ്യം) ഡോക്ടര്‍ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.

പത്രപ്പരസ്യം കണ്ടു നിരവധി മനുഷ്യ സ്നേഹികള്‍ സാധുവായ ആ സ്ത്രീയെ ആ കാര്യത്തില്‍ തങ്ങളാല്‍ ആവതു ചെയ്തു സഹായിക്കാന്‍ മുന്നോട്ടു വന്നു.

സഹായ ഹസ്തം നീട്ടി  മുന്നോട്ടു വന്നവരുടെ ഒരു നീണ്ട നിര തന്നെ ശിശുപാലന്റെ ആശുപത്രിക്ക് 
മുന്നില്‍ പ്രത്യക്ഷമായി.

പ്രീയ വായനക്കാരെ, ദയവായി ചിന്തിക്കുക!

സാധുവായ ഒരു സ്ത്രീയെ ഇത്തരം ഒരു പ്രതി സന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുക എന്നത് എന്റെയും നിങ്ങളുടേയും കടമ അല്ലെ? ദയവായി വായനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ അലമുറയിട്ടാലും. അങ്ങനെ ചെയ്‌താല്‍ ആ  പെരുംകള്ളനെ  പിടികൂടാന്‍ നിങ്ങളും ഒരു തരത്തില്‍ ശ്രമിക്കുകയായിരിക്കും അത് ആ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബ ത്തോട് കാട്ടുന്ന ഒരു വലിയ സഹായമാകും.  നാടിനും നാട്ടാര്‍ക്കുമായി വിദേശികളുമായി മല്ലടിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തോട്  കാട്ടുന്ന ഒരു വലിയ ദയ ആയിരിക്കും.

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ആ സ്ത്രീയുടെ ചെവിക്കരികിലെത്തി കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ അലമുറയിടാം.

ആ പാവം സ്ത്രീയെ വലിയൊരു വിപത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.

ഡോക്ടര്‍ ശിശുപാലനെപ്പോലുള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാടിന്റെ അഭിമാനം തന്നെ.

ആ പുതിയ ചികിത്സാവിധി കണ്ടു പിടിച്ച ഡോക്ടറെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.

ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!
                                                                            ശുഭം 










 



Related Posts Plugin for WordPress, Blogger...