Popular Posts

നമുക്ക് കര്‍ത്താവിനായി നല്ല ഫലം പുറപ്പെടുവിക്കാം. (ഒരു പ്രസംഗ സംഷേപം)

ക്രിസ്തു വിശ്വാസികള്‍ കര്‍ത്താവ് അവന്റെ തോട്ടത്തില്‍ നാട്ടിരിക്കുന നടുതലയായ മുന്തിരി

വള്ളികള്ത്രേ. നമ്മില്‍ നിന്നും നല്ല ഫലം, അതും വളരെ ഫലം കായ്പ്പാന്‍ അവന്‍

ആഗ്രഹിക്കുന്നു. സെക്കന്ദ്രാബാദ് ക്രിസ്ത്യന്‍ (ബ്രതെരെന്‍) അസ്സംബ്ലിയില്‍ ജനുവരി പതിനേഴു

ഞായറാഴ്ച ആരാധനക്ക്‌ ശേഷം നടത്തിയ പ്രസംഗത്തില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍.


സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു കടന്നു പോയി . സുഖദുഃഖ സമ്മിശ്രമായ

ദിനങ്ങള്‍ ആയിരുന്നു അവ എന്നതിനു ആര്‍ക്കും തന്നെ സംശയമില്ല. നാമിന്നായിരിക്കുന്ന അവസ്ഥ

വളരെ കലുഷിതമായ ഒന്നത്രേ. നമുക്കറിയാം നമ്മുടെ സ്റ്റേറ്റ് തന്നെ കലുഷിതമായ ഒരു

അവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ നാളുകള്‍ വരെ ഒരുമിച്ചു സമാധാനത്തിലും

സന്തോഷത്തിലും വസിച്ചിരുന്നവര്‍ തെലുങ്കാന പ്രത്യേക രാഷ്ട്രം എന്ന സമരം മൂലം പല വിഭാ

ഗങ്ങളായി ഭേദിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ വരെ പരസ്പ്പരം സ്നേഹത്തിലും സന്തോഷത്തിലും

സഹവഹിച്ചിരുന്നവര്‍ ഒരു തരം വിധ്വേഷ ത്തോട്‌ തമ്മില്‍ കാണുന്നു. സ്കൂളുകളിലും

കോളേജുകളിലും ഇതിന്റെ പേരില്‍ കലഹവും വിധ്വേഷവും വര്‍ദ്ധിച്ചു വരുന്നു. കേരളത്തിന്റെ

വിവിധ ഇടങ്ങളില്‍ നിന്നും ഉപജീവനാര്‍ത്ഥം ഇവടെ കടന്നു വന്നിരിക്കുന്ന നമ്മിലും ഇപ്പോഴത്തെ

ഈ അവസ്ഥ അല്‍പ്പം ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും

അതിശയോക്തി ഇല്ല. എന്നാല്‍ നമുക്കിവിടെ ആശ്വസിക്കാന്‍ ധാരാളം വകകള്‍ ഉണ്ട് . നമ്മുടെ

കര്‍ത്താവിന്റെ വരവ് ഏറ്റം സമീപമായിരിക്കുന്നു എന്നത്രേ ഇത്തരം സംഭവ വികാസങ്ങള്‍ നമ്മെ

വിളിച്ചറിയിക്കുന്നത്.


അതെ നമ്മുടെ കര്‍ത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് ലോക സംഭവങ്ങള്‍

അനുദിനം നമ്മെ വിളിച്ചറിയിക്കുന്നു. നമുക്ക് കൂടുതല്‍ ജാഗരൂകരായിരിക്കാം. കഴിഞ്ഞ

വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രതികൂലങ്ങള്‍ നമുക്കീ വര്‍ഷത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍, നാം

കലങ്ങേണ്ടതില്ല കാരണം "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് , ദൈവത്തില്‍ വിശ്വസിപ്പിന്‍

എന്നിലും വിശ്വസിപ്പിന്‍ എന്ന് പറഞ്ഞവന്‍ വാക്ക് മാറുകയില്ലല്ലോ, അവന്‍ എന്നും നമ്മോടു

കൂടെ ഉണ്ടന്നത് തന്നെ എത്ര ആശ്വാസം തരുന്നു. തന്നെയുമല്ല അവന്‍ നമ്മെ ചേര്‍ക്കാന്‍ വീണ്ടും

വരുന്നു എന്ന പ്രത്യാശയും നമുക്കവന്‍ നല്‍കിയിട്ടുണ്ടല്ലോ.


പുതുവര്‍ഷം എന്നത് ലോകജനങ്ങള്‍ക്കൊപ്പം നമുക്കും ഒരു കണക്കെടുപ്പിന്റെ ദിനങ്ങളാണല്ലോ.

ലോക ജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം തങ്ങള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുപ്പു

നടത്തുന്നു, ചിലര്‍ക്ക് അത് അനുതാപത്ത്തിനും, ചില പുതിയ തീരുമാങ്ങള്‍ എടുക്കുന്നതിനുമുള്ള

സമയം. പുതിയ തീരുമാങ്ങള്‍ എടുക്കുന്നെങ്കിലും പഴയത് പലതും പൂര്തീകരിക്കാനവാതെ

അവശേഷിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസികളോടുള്ള ബന്ധത്തിലും വര്‍ഷാവസാ നത്തിലും

അതിന്റെ ആരംഭത്തിലും ഒരു സ്റ്റോക്ക്‌ എടുക്കല്‍ പ്രക്രിയ നടക്കാറുണ്ട് , വിവിധ നിലകളില്‍

നാമത്‌ ചെയ്യുന്നു.


2009 ദൈവം നമുക്ക് എന്ത് ചെയ്തു? ദൈവത്തോടുള്ള എന്റെ അല്ലെങ്കില്‍ നമ്മുടെ നിലപാട്

എന്തായിരുന്നു? ദൈവത്തിന്റെ നിലവാരത്തിനോട് അല്‍പ്പമെങ്കിലും നമുക്ക് എത്തുവാന്‍

കഴിഞ്ഞോ?

വിശ്വസ്തനും സ്നേഹവാനുമായ ദൈവത്തോട് വിശ്വസ്തത കാണിപ്പാന്‍ നമുക്ക് കഴിഞ്ഞോ?
എന്നെ ശ്രവിക്കുന്ന പലര്‍ക്കും അതിനു "കഴിഞ്ഞു" അല്ലെങ്കില്‍ "yes" എന്നുള്ള ഉത്തരം

കൊടുപ്പാന്‍ കഴിഞ്ഞാല്‍ അതെത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമായിരിക്കും. അങ്ങനെയുള്ള

പ്രീയപ്പെട്ടവരെ ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവര്‍ക്ക് ഇരട്ടി അനുഗ്രഹം ലഭിക്കും

എന്നതിനു സംശയം വേണ്ട. കര്‍ത്താവ്‌ അതിനു തുടര്‍ന്നും അവരെ സഹായിക്കട്ടെ.

നാം ഓര്‍ത്തതുപോലെ, ദൈവത്തിനു നമ്മോടുള്ള വിശ്വസ്തത വാക്കുകളാല്‍ വര്‍ണ്ണിപ്പാന്‍

അസാധ്യമാത്രേ, അപ്രമേയവും അതിശയകരവുമത്രേ അവന്റെ വഴികള്‍. അത്രയും

അത്ഭുതകരമായി അവന്‍ നമ്മെ അനുദിനവും നടത്തുന്നു. സങ്കീര്‍ത്തനം 68:19 ല്‍ നാമിങ്ങനെ

വായിക്കുന്നു, "നാള്‍ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന നമ്മുടെ കര്‍ത്താവ്‌

വാഴ്ത്തപ്പെടുമാറാകട്ടെ. ഇംഗ്ലീഷില്‍ ഇതു കുറേക്കൂടി വ്യക്തമാണ് "Blessed be the

Lord who daily loadeth us with "benefits"...

(KJV) നോക്കുക വല്ലപ്പോഴുമല്ല എന്നാല്‍ daily എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ 'ഭാരങ്ങള്‍' എന്നയിടത്ത് "ബെനഫിറ്റ് " എന്ന വാക്കാണ്‌ ഇംഗ്ലീഷില്‍

ഉപയോഗിച്ചിരിക്കുന്നത്, ബെനെഫിറ്റ് എന്ന പദത്തിന്റെ അര്‍ഥം പരിശോധിച്ച്ചപ്പോള്‍ എനിക്കു

മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, ആനുകൂല്യം, ലാഭം, പ്രയോജനം, വേതനം,ബത്ത,

ആദായം, നന്മ ചെയ്യുക, ഉപകരിക്കുക, അനുകൂലം ലഭിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് .

അവിടെയെങ്ങും "ഭാരം" അല്ലെങ്കില്‍ "ഭാരങ്ങള്‍" എന്ന പദം കണ്ടില്ല. തുടര്‍ന്ന് "ഭാരം"

എന്ന വാക്കിന്റെ അര്‍ത്ഥം മലയാളം ഡിക്ഷനറിയില്‍ കണ്ടത് ' ഘനം, ചുമട്, ഗുരുത,

ചുമതല, എന്നും കഷ്ടത, ദുഖം, എന്നിങ്ങനെ രൂപക അര്‍ഥത്തിലും തിരുവച്ചനത്ത്തില്‍

ഉപയോഗിച്ചിട്ടുണ്ടെന്നു കാണാന്‍ കഴിഞ്ഞു.


എന്തായാലും, ഇതേപ്പറ്റി ഞാന്‍ ചിന്തിച്ചപ്പോള്‍ ആദ്യം അല്‍പ്പം ചിന്താക്കുഴപ്പത്തില്‍ ആയെങ്കിലും

പിന്നീട് ചിന്തിച്ചപ്പോള്‍ രണ്ടും ഒരര്‍ഥത്തില്‍ ശരിയാണല്ലോ, കാരണം നമ്മുടെ "ഭാരങ്ങള്‍

ചുമക്കുക" എന്നത് തന്നെ നമുക്ക് ലഭിക്കുന്ന ഒരു വലിയ "ബെനെഫിറ്റ് " ആണല്ലോ.

ഒരു പക്ഷേ, മൂലഭാഷയില്‍ "ബെനെഫിറ്റ്" എന്ന അര്‍ത്ഥം വരുന്നുണ്ടായിരിക്കാം,

അതെന്തുമാകട്ടെ, നമുക്കിവിടെ പറയുവാനും മനസ്സിലാക്കുവാനും കഴിയുന്നത് നാള്‍ തോറും

നമ്മുടെ ഭാരങ്ങള്‍ ചുമക്കുന്നവനും ഒപ്പം അനുഗ്രഹങ്ങളാല്‍ നമ്മെ നിറക്കുന്നവനുമാണ് നമ്മുടെ

കര്‍ത്താവ്. ഈ ദൈവത്തിനു എത്ര മാത്രം നന്ദിയും സ്തുതിയും കരേറ്റിയാല്‍ മതിയാകും.

സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് നമുക്കും പറയാം 'എന്നോട് ചേര്‍ന്ന് യെഹോവയെ

മഹിമപ്പെടുത്തുവീന്‍ നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക. (സങ്കീ. 34:3).
അതു എത്ര നല്ലത്, അതത്രേ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും.


നമ്മുടെ സ്തുതി സ്തോത്രങ്ങള്‍ക്ക് അവന്‍ മാത്രം യോഗ്യന്‍. ലോകത്തില്‍ മറ്റാര്‍ക്കും ആ മഹിമ

പിടിച്ചു പറ്റാന്‍ കഴിയുകയില്ല, അവന്‍ മാത്രം അതിനു യോഗ്യന്‍. അതാണല്ലോ നാം

ആരാധനയ്ക്ക് കടന്നു വരുമ്പോള്‍ ചെയ്യുന്നതും ചെയ്യേണ്ടതും. സകല ആരാധനക്കും സ്തുതിക്കും

അവന്‍ മാത്രം യോഗ്യന്‍, അങ്ങനെയുള്ള ഒരു ദൈവത്തെ, നമ്മുടെ സൃഷ്ടാവിനെ സ്തുതിക്കുക,

ആരാധിക്കുക എന്നതത്രേ ഒരു വിശ്വാസിക്ക് ഈ ഭൂമിയുടെ പരപ്പില്‍ വെച്ച് ചെയ്യാവുന്ന ഏറ്റവും

ശ്രേഷ്ടമായ കാര്യവും. അതു മാത്രമത്രേ അവന്‍ മര്‍ത്യരില്‍ നിന്നും ആഗ്രഹിക്കുന്നതും. ഇവിടെ

ഒരു നിബന്ധന ഉണ്ടെന്നു മാത്രം. ആരാധിക്കുന്നവര്‍ വിശുദ്ധിയില്‍ വേണം അവനെ

ആരാധിക്കാന്‍, അതു നാം സ്വയം ശോധന ചെയ്യേണ്ട കാര്യമത്രേ. വളരെ ഗൌരവമായി

ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരു പ്രവര്‍ത്തിയത്രെ അതു.


തന്റെ നിലവാരത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ലങ്കിലും അതിനുള്ള ഒരു ശ്രമമെങ്കില്‍ കഴിഞ്ഞ ഒരു

വര്‍ഷം നമുക്ക് നടത്തുവാന്‍ കഴിഞ്ഞോ?


കര്‍ത്താവിനു വേണ്ടി ചില നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് കഴിഞ്ഞോ?


നമുക്ക് നമ്മെത്തന്നെ ഒന്ന് വിലയിരുത്താം.

നാം ഏതില്‍ നിന്നു വീണിരിക്കുന്നു?

നാം ഓരോരുത്തരും നമ്മുടെ സൃഷ്ടാവായ ആ വലിയ തോട്ടക്കാരന്റെ തോട്ടത്തിലെ മുന്തിരിവള്ളികളത്രേ!
തോട്ടക്കാരന്‍ നല്ല നടുതലയായത്രേ നമ്മെ നട്ടിരിക്കുന്നത് , നമുക്ക് അവനു വേണ്ടി ഫലം
പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?

യെശയ്യ പ്രവചനത്തില്‍ (5:1-7 വരെയുള്ള വാക്യങ്ങളില്‍ ഒരു തോട്ടക്കാരെന്റെയും താന്‍ നട്ടു വളര്‍ത്തിയ മുന്തിരിവള്ളിയുടെയും ഒരു ദൃഷ്ടാന്തം കാണുന്നു, ഫലസമൃധമായ ഒരു കുന്നിന്മേല്‍ ആ തോട്ടക്കാരന് ഒരു തോട്ടം ഉണ്ടായിരുന്നു, താനെന്തു ചെയ്തു വാക്യം രണ്ടു , വന്യ മൃഗങ്ങളും മറ്റും കടന്നു വന്നു തോട്ടം നശിപ്പിക്കാതിരിപ്പാന്‍ ചുറ്റും വേലി കെട്ടി, അതിലെ കല്ലും മറ്റും പെ പെറുക്കിക്കളഞ്ഞു കൃഷിക്കുപയുക്തമാക്കി മാറ്റി അതില്‍ നല്ല വക മുന്തിരി തല നട്ടു. ഇംഗ്ലീഷില്‍ 'choicest vine' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഏറ്റവും ശ്രേഷ്ടമായ മുന്തിരിത്തല എന്നര്‍ഥം. തുടര്‍ന്ന് കവര്‍ചക്കാരില്‍ നിന്നും തോട്ടം രക്ഷിക്കാന്‍ അതിന്റെ നടുവില്‍ ഒരു ഗോപുരവും പണിതു, ഒരു മുന്തിരി ചക്കും സ്ഥാപിച്ചു.

ഫലം പ്രതീക്ഷിച്ച് തോട്ടക്കാരന്‍ കാത്തിരുന്നു , പക്ഷെ കായ്ച്ചതോ കാട്ടു മുന്തിരിങ്ങ.

വലിയ പ്രതീക്ഷയോടെ എല്ലാവിധ ശുശ്രൂഷകളും ചെയ്തു ക്ഷമയോടെ കാത്തിരുന്നു വളര്‍ത്തിയെടുത്ത മുന്തിരിയില്‍ നിന്നും കായ്ച്ചതോ കാട്ടു മുന്തിരിങ്ങ. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിപ്പോയി ക്ഷമയറ്റ ആ തോട്ടക്കാരന്‍ പിന്നീട് എന്താണ് ചെയ്തത് വാക്യം 4-5 ശ്രദ്ധിക്കുക, അയാള്‍ വിലപിക്കുന്നു വാക്യം 4 ല്‍ ഇങ്ങനെ വായിക്കുന്നു " ഞാന്‍ എന്റെ തോട്ടത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി എന്തു ചെയ്‌വാന്‍, മുന്തിരിങ്ങ കായ് ക്കുമെന്ന്

കാത്തിരുന്നപ്പോള്‍ അത് കാട്ടുമുന്തിരിങ്ങ കായ്ച്ച തു എന്തുകൊണ്ട്? തുടര്‍ന്ന് അയാള്‍ പറയുന്നു "ഞാന്‍ എന്റെ മുന്തിരിതോട്ടത്തിനോട് എന്തു ചെയ്യും എന്നു നിങ്ങളോട് പറയാം; ഞാന്‍ അതിന്റെ വേലി പൊളിച്ചു കളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിക്കപ്പെടും.

യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണിത് പറയുന്നത് തോട്ടക്കാരന്‍ ദൈവവും. ഏഴു മുതലുള്ള വാക്യങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാകും. നല്ല ഫലം പുറപ്പെടുവിക്കേണ്ട അവര്‍ കയിപ്പിന്റെ ഫലം പുറപ്പെടുവിക്കുകയും നാശത്തിനു പാത്രമായിതീരുകയും ചെയ്തു.

ഹോശയ പ്രവചനത്തില്‍ മറ്റൊരു മുന്തിരി വള്ളിയെപ്പറ്റി നാം വായിക്കുന്നു (അതും യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരി വള്ളി, ഫലവും ഉണ്ട്, പക്ഷെ. യിസ്രായേല്‍ ജനത തങ്ങളുടെ സമൃദ്ധിക്കനുസരിച്ച് അവര്‍ ബലി പീഠങ്ങളെ വര്‍ധിപ്പിച്ചു വിഗ്രഹ സ്തംഭങ്ങളെ നിര്‍മ്മിച്ച്‌ കൂട്ടി, യാഹോവക്ക് അനിഷ്ടമായത് ചെയ്തു.

വെറും കുപ്പയില്‍ കിടന്നിരുന്ന അവരെ ഒരിക്കലും ലഭിക്കാന്‍ സാധിക്കാത്ത അനുഗ്രഹ സമൃദ്ധി നല്‍കി അനുഗ്രഹിച്ചു .പക്ഷെ അവര്‍ സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആരാധിച്ചു. തോട്ടത്തില്‍ തങ്ങളുടെ വേരുറച്ച ശേഷം തങ്ങളെ നട്ടുവളര്‍ത്തിയ ദൈവത്തെ അവര്‍ മറന്നു. നമ്മുടെ വ്യക്തി ജീവിതങ്ങളിലും പലപ്പോഴും നാമും ഈ ദൈവത്തെ മറന്ന് അവനു അനിഷ്ടമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലേ? ഒന്നിനും ഏതിനും കൊള്ളെരുതാത്തവരായി പുറം പറമ്പില്‍ ഏറിയപ്പെട്ടു കിടന്ന ഒരു അവസ്ഥയില്‍ ആയിരുന്ന നമ്മെ അവന്‍ തിരഞ്ഞെടുത്ത്, അവന്റെ തോട്ടത്തില്‍ നടുതലയായി (choicest vine) നട്ടു.

നാം ആ തോട്ടക്കാരനുവേണ്ടി ഏത് തരത്തിലുള്ള ഫലമാണിന്നു പുറപ്പെടുവിക്കുന്നത് ?

നമുക്കൊന്ന് ശോധന ചെയ്യാം. തിരെഞ്ഞെടുത്തു നട്ടു വളര്‍ത്തിയ ദൈവത്തെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തികളില്‍

ഏര്‍പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നവരോ നാം.? അവന്റെ നിരവധി നന്മകള്‍ അനുഭവിച്ചു കൊണ്ട് അവന്റെ നാമത്തിനു നിന്ദാ പാത്രങ്ങള്‍ ആയിത്തീരുന്നവരോ നാം? ആ ദൈവം നമ്മെ നട്ടു വളര്‍ത്തി പരിപാലിച്ചതിനാല്‍ അത്രേ നമുക്കിന്നു സങ്കീര്‍ത്തനം 80 ല്‍ പറയുന്നതുപോലെ ദേവദാരുവിനെപ്പോലെ തല ഉയര്‍ത്തി നില്‍പ്പാന്‍ കഴിയുന്നത്‌ . ഇത്രയും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുന്ന നാം കടന്നു വന്ന വഴികള്‍/പടികള്‍ മറന്നു പോകരുത്.

ദൈവത്തെ അനുസരിക്കാനും, ദൈവ സ്വഭാവത്തില്‍ ജീവിക്കുവാനും നമുക്ക് കഴിയണം. പക്ഷെ! നമുക്കതിനു കഴിയുന്നുണ്ടോ? വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയം.

നമുക്ക് നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ദൈവത്തെ മറക്കുന്നവരാകാതിരിക്കാം. ഉയരമുള്ള ദേവദാരു പോലെ ഉയര്‍ന്നിരിക്കുമ്പോള്‍ ആര്‍ക്കും തങ്ങളെ ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്ന ഒരു തരാം അഹന്ത, (അതെന്തുമാകാം, അനാത്മികവും ആത്മീകവും ആകാം) അല്ലെങ്കില്‍ നിഗളം കടന്നു വരാം. എല്ലാം ഉണ്ട്, ഒന്നിനും മുട്ടില്ല ഇനിയിപ്പോള്‍ ദൈവവും അത്മീകതയും എന്തിനു, അത്തരം വിഷയങ്ങളില്‍ എന്തിനു ഏര്‍പ്പെടണം എന്ന ചിന്ത പോലും ഒരു പക്ഷെ കടന്നു വരാം. തനിക്കു താന്‍ പോന്ന ഒരു അവസ്ഥ. പക്ഷെ പ്രീയമുള്ളവരെ, അതും കാട്ടു മുന്തിരിങ്ങ പുറപ്പെടുവിച്ച മുന്തിരി വള്ളിക്ക് തുല്യമത്രേ. കൈപ്പിന്റെ അനുഭവം അവസാനം ദുഖകരം തന്നെ. തോട്ടത്തിന്റെ വേലി പൊളിക്കപ്പെടുന്നു, വന്യ മൃഗങ്ങള്‍ അതില്‍ കടന്ന് തോട്ടം

നാമാവശേഷമാക്കുന്നു (യെശയ്യ 5:5) ഇവിടെ നാം കണ്ടത് ദൈവം മറന്നു കളഞ്ഞ ഒന്നാം യിസ്രായേലിന്റെ ചരിത്രമത്രേ, ഈ സത്യം നമുക്കും മറക്കാതിരിക്കാം. നമ്മെ ആക്കിവെച്ചിരിക്കുന്ന ഇടങ്ങളില്‍ നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി മധുര ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം.

അതിനു ഒരു മാര്‍ഗമേ ഉള്ളു, യോഹന്നാന്‍ പതിനെഞ്ചാം അദ്ധ്യായത്തില്‍ നമുക്കതു കാണാം. നമ്മുടെ കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞ വാക്കുകള്‍. കര്‍ത്താവാകുന്ന മുന്തിരി വള്ളിയിലെ കൊമ്പുകളാണ് നാം. അവനില്‍ വസിച്ചാല്‍ മാത്രമേ നമുക്ക് ഫലം കായ് പ്പാന്‍ കഴിയു. നാമവിടെ വായിക്കുന്നു, 'കായിക്കാത്ത കൊമ്പുകളെ താന്‍ നീക്കിക്കളയുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവ്‌ ദയയുള്ളവനാണ്. ഈ വര്‍ഷം ഒന്നും കായ് ച്ചില്ല

അടുത്ത വര്‍ഷം കായ് ക്കും എന്ന പ്രതീക്ഷയോടെ ചില ചെത്തു പണികള്‍ ചെയ്യുന്നു. വാക്യം രണ്ട് ഒരു ചെത്തി വെടിപ്പാക്കല്‍ പ്രക്രിയ, അത് തികച്ചും വേദനാജനകം തന്നെ, എങ്കിലും വീണ്ടും പൊട്ടി കിളുര്‍ക്കും, ഫലം കായ് ക്കും. ഇവിടെ നാം ഒന്ന് ചെയ്യേണ്ടതുണ്ട്, അവന്റെ കൈക്കീഴില്‍ താണിരിക്കേണ്ടതുണ്ട്. അവിടെ വേദന, ദുഃഖം, പ്രയാസം, നിന്ദ, പരിഹാസം തുടങ്ങിയ പ്രതികൂലങ്ങള്‍ എല്ലാം ഉണ്ടാകാം, പക്ഷെ നാം അവനില്‍ അവന്റെ കൈക്കീഴില്‍ അമര്‍ന്നിരിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നമ്മില്‍ നിന്നും മധുര ഫലം പുറപ്പെടും. ഒന്ന്

നാം ചെയ്യണ്ടതുണ്ട് , അവനില്‍ വസിക്കുക. എങ്കില്‍ മാത്രമേ നമുക്കിത് സാധിക്കൂ. കഴിഞ്ഞ ദിവസം പ്രീയ സഹോദരന്‍ ഓര്‍പ്പിച്ചതുപോലെ കുശവന്റെ കൈയ്യിലെ കളിമണ്ണ് പോലെ നമുക്ക് അവന്റെ കൈക്കീഴില്‍ താണിരിക്കാം. കുശവന്റെ കൈയ്യില്‍ കളിമണ്ണ് ഒതുങ്ങി നില്‍ക്കുന്നതിനാല്‍ മനോഹരമായ ഒരു പാത്രം കുശവന്‍ അതുകൊണ്ട് നിര്‍മ്മിക്കുന്നു.

നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി വരും നാളുകളില്‍ നല്ല ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം. യെജമാനന്‍ വിളവെടുപ്പിനായി വരുന്നു, നല്ല ഫലം, അതും വളരെ ഫലം കായ്ക്കുന്നവരായി നമുക്കിരിക്കാം.

നോക്കുക കര്‍ത്താവു താന്‍ തന്നെ പറയുന്നു, "എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു ഫലം കായ്പ്പാന്‍ കഴിയുകയില്ല, നാലാം വാക്യത്തിന്റെ അവസാന ഭാഗം, കൊമ്പിന് മുന്തിരി വള്ളിയില്‍ വസിച്ചിട്ടല്ലാതെ അതിനു കഴിയുകയില്ല.

സംശയം വേണ്ട നമ്മുടെ ദൈവം ദയയുള്ളവനാണ് . ഒരു വര്‍ഷം കൂടി അവന്‍ നമുക്ക് നീട്ടി തന്നിരിക്കയാണ് . "Our God is a God of Second Chance" അതെ സംശയം വേണ്ട അവന്‍ ദയയുള്ളവന്‍ തന്നെ. ഈ പുതു വര്‍ഷത്തില്‍ നമുക്ക് അവന്റെ രാജ്യ വിസ്തൃതിക്കായി ചിലതെല്ലാം ചൈയ്യാം. ചില നല്ല ഫലങ്ങള്‍ നമുക്ക് പുറപ്പെടുവിക്കാം.

തോട്ടക്കാരന്‍ വിളവെടുക്കാന്‍ വരുമ്പോള്‍ കാട്ടു മുന്തിരി അല്ല മധുര മുന്തിരി തന്നെ നമുക്ക് പുറപ്പെടുവിക്കാം. തോട്ടക്കാരന്‍ വന്നു മതില്‍ പൊളിച്ചു കളയുന്ന ഒരു അനുഭവംനമുക്കുണ്ടാകാതിരിക്കട്ടെ. നല്ല ഫലം, അതും വളരെ ഫലം പുറപ്പെടുവിക്കുന്ന മുന്തിരിവള്ളികളായി നമുക്ക് അവനില്‍ വസിക്കാം.

കര്‍ത്താവ്‌ അതിനു ഏവര്‍ക്കും സഹായിക്കട്ടെ.

Source:http://knol.google.com/k/p-v-

ariel/നമ-ക-ക-കര-ത-ത-വ-ന-യ-നല-ല-ഫല-പ-റപ-പ-ട-വ/12c8mwh

nhltu7/196


ശുഭം

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക

പ്രക്ത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍. 1979 September 5 Brethren Voice ല്‍ പ്രസിദ്ധീകരിച്ചത് .


ത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ ഭോഷത്വം ഞാനമാനങ്ങളെ ക്കാള്‍ ഘനമേറുന്നു . (സഭ. 10 : 1). ജ്ജാനികളില്‍ ജ്ജാനിയായ ശലോമോന്റെ വാക്കുകലത്രേ ഇവിടെ ഉദ്ധരിച്ചത് . സഭാപ്രസംഗിയുടെ എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമായതത്രേ.

ദൈവത്തില്‍ നിന്നും അസാമാന്യ ജ്ജാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക് അദ്ദേ ഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ചിന്തനീയവുമാത്രേ. കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാധ്യമല്ല മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇരിക്കുന്നത് .

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍ നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധപൂരിതമായിത്തീരുന്നു. കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ ഒരു വസ്തുവായി മാറി.
എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോസം മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍. വളരെ വലിയ ഉണര്‍വോടും തീക്ഷനതയോടും കര്‍താവിനായി എരിഞ്ഞു ശോഭിക്കുനതും കര്‍ത്താവിന്റെ സുവാര്‍ത്ത യാകുന്ന സുവിശേഷത്തിന്റെ സുഗന്ധം പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധ വാഹിയായി ത്തീരുന്നതിനിടയാകും. ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിന മേറിയതും, ദുഃഖ കരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.
നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്ത : 1:3 .
ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ് ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാ ര്‍ഹാവുമായ സ്വഭാവത്തെ യത്രെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, "ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെ ക്കൊണ്ട് തന്റെ പരിജ്ജാന്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരിന്തി. 2:14).

ഇത് വിശ്വാസികള്‍ക്ക് ഉത്തേജനമേകുന്ന വാക്കുകളത്രേ.

വലിയ സുഗന്ധ ദാധാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹി കളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം. അല്ലാതെ നാം സ്വയം സുഗന്ധവാഹിക ളായി ത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവാണ് .
.
ചത്ത ഈച്ചകള്‍ (ഇഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക Dead Flies) തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷ കരമായ ആത്മീയ ചുറ്റുപാടിന് കളങ്കം സൃഷ്ടിക്കുവാന്‍.

കര്‍ത്താവിന്റെ പരിജ്ജാനതിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ജാന്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയദ്ധങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്ന ഫലവുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൗജന്ന്യമായി പകര്‍ന്നു തരുന്ന ഒന്നത്രേ. ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) നമ്മുടെ വലിയ ഉദ്ധെശത്തിനു വിനാശം വരുത്തും. എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ് മക്ക് വിക്ഹ്നം വരുത്തും. ഈ ലോകത്തില്‍ പാപ പ്രവര്‍ത്തി കളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് . അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കെണ്ടതുണ്ട്
.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍ നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്തവത്തിനു ഏവര്‍ക്കും സഹായിക്കട്ടെ.

കടപ്പാട് :
ബ്രതരെന്‍ വോയിസ് , കോട്ടയം, കേരളം.
http://knol.google.com/k/p-v-ariel/-/12c8mwhnhltu7/0#

ക്രിസ്തീയ ആരാധന എന്നത് വെറും ഒരു ചടങ്ങോ?

ചിന്തിക്കാന്‍

ക്രിസ്തീയ ആരാധനയെപ്പറ്റിയുള്ള ചില ചിന്തകള്‍
1993 ല്‍ സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കോളം.


ആരാധനയെപ്പറ്റി പലര്‍ക്കും പലവിധ ചിന്തകള്‍ ആണുള്ളത്. ചിലര്‍ക്ക്, ഞായറാഴ്ച് ആരാധനക്ക് പോയില്ല എങ്കില്‍ മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് ചിന്തിക്കും! ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി എന്തു വിചാരിക്കും എന്ന ചിന്തയായിരിക്കും. ചിലര്‍ കൂട്ട് സഹോദരങ്ങളെ കണ്ടു സംസാരിക്കുന്നതിനും അതുവഴി സ്നേഹം പങ്കിടുന്നതിനും ഈ സമയം കണ്ടെത്തുന്നു. ദൈവ വചനത്തില്‍ ഇതൊരു നിര്‍ബന്ധമായോ, നിയമം ആയോ സൂചിപ്പിച്ചിട്ടു പോലുമില്ല. എന്നാല്‍ ചിലര്‍ അതൊരു കര്‍ശന നിയമമായി കണക്കാക്കി അതില്‍ പങ്കു കൊള്ളുന്നു. വലിയവനായ ദൈവം നമുക്ക് ചെയ്ത ഉപകാരങ്ങളെ ഓര്‍ക്കുന്നതിനും, നന്ദി കരേറ്റുന്നതിനും നാം അവനോട് കടപ്പെട്ടിരിക്കുന്നു. അതിനു നാം വീഴ്ച് വരുത്തുവാന്‍ പാടുള്ളതല്ല.

ദൈവം പാപിയായ മനുഷന്റെ അവസ്ഥ കണ്ട് അറിഞ്ഞ്‌ തന്റെ ഏകജാതനായ പുത്രനെ നമുക്ക് മറുവിലയായി നല്‍കി. തന്റെ രക്തം ക്രൂശില്‍ മുഴുവനായും ചൊരിഞ്ഞു നമ്മെ മക്കളാക്കി തീര്‍ത്ത ആ രക്ഷകനെ നാം ആരാധിക്കണം, അതിനു നാം കടപ്പെട്ടിരിക്കുന്നു. അതിനായി നാം കൂടി വരണം, പക്ഷെ അതൊരു വെറും ചടങ്ങായി ത്തീരാന്‍ ഒരിക്കലും പാടുള്ളതല്ല. പലപ്പോഴും അതങ്ങിനെ ആയിത്തീരാരില്ലേ? അങ്ങനെ ആകാതിരിക്കാന്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

അടുത്തയിടെ ഒരു സഭയിലെ രണ്ടു മൂപ്പെന്മാരുടെ സംഭാഷണത്തില്‍ കേട്ട ചില വാചകങ്ങള്‍ താഴെ കുറിക്കട്ടെ, ഇതോടുള്ള ബന്ധത്തില്‍ അത് ചിന്തനീയം തന്നെ.

'സഹോദരാ' എന്നുള്ള സംബോധനയോടെ ഏതോ ചില സഭാ വിഷയങ്ങള്‍ പറയാന്‍ മുതിര്‍ന്ന ഒരു മൂപ്പനോട് മറ്റൊരു മൂപ്പന്‍ "എന്തോന്ന് സഹോദരന്‍, എനിക്കൊന്നു കേള്‍ക്കണ്ട." ഇത് കേട്ട മറ്റേ മൂപ്പെന്‍: "അല്ല, അങ്ങനെയങ്കില്‍ കഴിഞ്ഞ ആഴ്ച ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും പങ്കു കൊണ്ട നാം തമ്മില്‍ ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ?

മറ്റേ മൂപ്പെന്‍: അപ്പം നുറുക്കല്‍ ഒരു ഫോര്‍മാലിട്ടി അല്ലാതെന്ത്!

പ്രീയപ്പെട്ടവരെ നമ്മുടെ ആരാധന ഇത്തരം വെറും ചടങ്ങായി മാറാതിരിക്കട്ടെ.
സത്യത്തിലും ആത്മാവിലും ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത് നിന്ന് മാത്രം ഉയരുന്ന സ്തുതി സ്തോത്രങ്ങളാല്‍ നമുക്കവനെ ആരാധിക്കാം. അത് മാത്രം ആയിരിക്കട്ടെ നമ്മുടെ ആരാധനാ കൂടിവരവുകളുടെ ഉദ്ദേശവും ലക്ഷ്യവും. അങ്ങനെയെങ്കില്‍ നമ്മുടെ സ്തുതിയും സ്തോത്രവും അവന്‍ കൈക്കൊള്ളും. അല്ലാത്ത ആരാധനകള്‍ ജീവനറ്റതായ വെറും ചടങ്ങുകള്‍ മാത്രമായിരിക്കും. അതില്‍ ദൈവം പ്രസാദിക്കയുമില്ല.

ദൈവം പ്രസാദിക്കുന്ന ആരാധന കഴിപ്പാന്‍ കര്‍ത്താവ് ഏവര്‍ക്കും ഇടയാക്കട്ടെ.

കടപ്പാട് : സുവിശേഷ ധ്വനി വാരിക

ദുര്‍നടപ്പ് വിട്ടോടുവീന്‍ (1. Cor. 6:18) പാര്‍ശ്വ വീക്ഷണം

ഉന്നതധ്വനി മാസികയില്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസിദ്ധീകരിച്ചത്


പുതിയ രീതിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനു തമിഴ് നാട് ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കും എന്ന് റിപ്പോര്‍ട്ട് ചൈയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കോടിക്കണക്കിനു രൂപയത്രേ ക്ഷേത്ര നിര്‍മിതിക്കായി ഈ ഗവണ്മെന്റ് ചിലവാക്കിയത്.

തമിഴ് നാട്ടിലെ ഏതു മുക്കിലും മൂലയിലും ക്ഷേത്രങ്ങളാണ് ; പ്രതിഷ്ടാ സമയത്ത് ഒരു ഉത്സവം, ദൈവത്തിനു ശക്തി കുറഞ്ഞു എന്നു തോന്നുമ്പോള്‍ ഒരു ഇളക്കി പ്രതിഷ്ഠ; അപ്പോഴൊരു ഉത്സവം. വിശേഷപ്പെട്ട ഇത്തരം അവസരങ്ങളില്‍ എല്ലാം ദൈവത്തിനു പാലാഭിഷേകവും നടത്തുന്നു.

സുഭിക്ഷതയോടെ പാലില്‍ നീരാടുന്ന ദൈവങ്ങള്‍. അര്‍ത്ഥപ്പട്ടിണിയോടെ പാലഭിഷേകം നടത്തുന്ന ഭക്തെന്മാര്‍.

ഭാരതത്തിനു സ്വാതന്ത്രിയം കിട്ടിയിട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ് നാട്ടിലെ എഴുപത്
ശതമാനത്തിലധികം ഗ്രാമങ്ങളില്‍ ഇന്നും ശുദ്ധ ജലം ലഭിപ്പാനില്ല എന്നത്രേ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദൈവത്തിനു പാലഭിഷേകം, സാധാരണ ജനങ്ങള്‍ ദാഹ ജലത്തിനായി കേഴുന്നു. എന്തൊരു വിരോധാഭാസം.
ഭാരതത്തിലെ കുട്ടികളില്‍ ഏകദേശം 60 ശതമാനത്തിലധികം വേണ്ട പോഷകാഹാരം ലഭിക്കാതെ ബുദ്ധി മാങിയം ഉള്ളവരായി അനേക തരം രോഗങ്ങല്‍ക്കടിമയാകുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ നല്ലൊരു പങ്കു ഇത്തരം ആവശ്യങ്ങള്‍ക്കായി അനാവശ്യമായി ഒഴുക്കിക്കളയുന്നു.

ഇത്തരം ഒരു ചുറ്റുപാടില്‍ കഴിയുന്ന ഒരു വിശ്വാസിക്ക് ഇതെല്ലം കര്‍ത്താവിന്റെ വരവിന്റെ നാള്‍ അടുത്തു എന്നു വിളിച്ചറിയിക്കുന്ന സംഭവങ്ങളായി കാണുവാന്‍ കഴിയും. മനുഷ്യര്‍ ദ്രവ്യാഗ്രഹി കളും, വിഗ്രഹാരാധികളുമായി ജീവനുള്ള ദൈവത്തെ മറന്നു അവനെ നിന്നിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു.

ജീവനുള്ള ദൈവത്തെ നിന്നിച്ച്ച അശൂര്‍ രാജാവായ സെന്ഹെരിബിനും അവന്റെ പടജ്ജനതിനും ഉണ്ടായ നാശം പോലെ യഹോവക്കും അവന്റെ അഭിഷക്തനും വിരോധമായി സംസാരിക്കുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കും, ജീവനുള്ള ദൈവത്തെ നിന്നിക്കുന്നവര്‍ക്കും, അന്യ ദൈവങ്ങളില്‍ ആശ്രയിക്കുന്നവര്‍ക്കും നാശം സംഭവിക്കാന്‍ പോകുന്നു. ആ നാശ ഗര്‍ത്തത്തില്‍ നിപതിക്കാതിരിക്കാനും ദൈവ രാജ്യത്തെ അവകാശമാക്കുന്നതിനുമായി ദുര്‍നടപ്പ് വിട്ടൊഴിഞ്ഞു ജീവനുള്ള ദൈവത്തെ മാത്രം ആരാധിക്കുന്നവരായിരിപ്പാന്‍ നമുക്ക് അങ്ങനെയുള്ള സഹോദരങ്ങളെ ആഹ്വാനം ചെയ്യാം.

അങ്ങനെയുള്ള നമ്മുടെ സഹപ്രവര്‍ത്തകരെയും, മിത്രങ്ങളെയും നമുക്ക് നമ്മുടെ പ്രാര്തനകളില്‍ ഓര്‍ക്കാം.
കര്‍ത്താവ് അതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം
കടപ്പാട് Highrange Echo Monthly Magazine
Kottayam, Kerala

ചിന്താധാര (Some of my jottings published in Christian weeklies) (Part IV)

ചിന്താധാര- നുറുങ്ങുകള്‍

എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 ജനുവരിയില്‍ (2)ബ്രതെരന്‍ വോയിസ് വാരികയില്‍ പ്രസിദ്ധീകരിച്ചത്.
Contents



നാഥാ! ഈ മരുപ്ര യാണ ത്തില്‍ ഞങ്ങളുടെ ജീവിതം അങ്ങയുടെ
മഹാ കരുണയില്‍ മാത്രമാണല്ലോ ആശ്രയിച്ചിരിക്കുന്നത് .
നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ നീങ്ങുന്ന അടിയാരെ അടിപതറാതെ അവിടുത്തെ വരവ് വരെയും അങ്ങയില്‍ മാത്രം ഉറച്ച് മുന്നോട്ടു പോകുവാന്‍ സഹായിക്കുക.
ഈ ധരയി ല്‍ അ ങ്ങയുടെ മക്കള്‍ക്ക് കഷ്ടതകള്‍ വളരെ ഉണ്ട് , എന്നാലും ഞങ്ങളില്‍ വെളിപ്പെടുവാന്‍ പോകുന്ന തേജെസ് വിചാരിക്കുമ്പോള്‍ ഈ ലോകത്തിലെ കഷ്ടതകള്‍ കേവലം നിസ്സാരം എന്ന്‍ ഞങ്ങള്‍ എണ്ണുന്നു. അങ്ങയുടെ ആശ്വാസ വചനങ്ങള്‍ അടിയങ്ങള്‍ക്കു ആശ്വാസം പകര്‍ന്നു തരുന്നവ ആകയാല്‍ ഞങ്ങള്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നു.
അങ്ങയുടെ ആശ്വാസ വചനങ്ങളില്‍ ഞങ്ങള്‍ ആശ്വാസം കണ്ടെത്തി സന്തോഷകരമായി അങ്ങയുടെ വരവിന്‍ നാളിനെ നോക്കി അവാലോടിരിക്കുന്ന അടിയാരെതുടര്‍ന്നും
കടാക്ഷിക്കേണമേനാഥാ!

ശുഭം

കടപ്പാട് : ബ്രറെരന്‍ വോയിസ് , കോട്ടയം
1980 ജനുവരി രണ്ട് ലെക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!

മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്‍മാര്‍ കുറിക്കൊണ്ടാല്‍ നന്ന്‍.
***

വന ദേവതകളെ പ്രീതിപ്പെടുത്തി യന്ജം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.

മാനവ രാശിയുടെ നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.

മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചാരനതോതോടെ, നശിപ്പിക്കുകയോ?
അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ? സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം. അപ്പ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക് പിന്നാലെ ഓടി അവയെ വാരിപ്പുണ രാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരാം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍?

ചില മഹത് വ്യക് തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: "മക്കളില്ലാത്ത മനുഷ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാ ജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും.

മരങ്ങള്‍ നട്ടു വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധി യുടെ ലക്ഷണമാണെന്ന് , ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, "അളവറ്റ പരോപകാരത്തിന്റെ പ്രതിച്ച്ചയയാണ്‌ മരങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു.

കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, "സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് .

മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
ഭഗവത് ഗീതയില്‍ ഇപ്രകാരം കാണുന്നു, "ഇലകള്‍, മുകുളങ്ങള്‍, പൂക്കള്‍‍, ഫലങ്ങള്‍, വേരുകള്‍, തൊലി, തടി, സത്ത് , കരി, ചാരം, തണല്‍, എന്നു വേണ്ട തനിക്കുള്ളതെല്ലാം അന്യര്‍ക്കുവേണ്ടി അര്‍പ്പിക്കുന്ന മരം അവസാനം തന്നെത്തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.

"വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും" എന്നു പത്മ പുരാണത്തില്‍ പറയുന്നു.

ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, "യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു. യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു" മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .
ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ ഡയോക്സ്യടെ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഒക്സിജെന്‍ വാതം പുറത്തേക്ക് വിടുകയും ചെയ്യുന്നു. പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു തന്നെ മരങ്ങള്‍ വഹിക്കുന്നു. ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമത്രേ
നിശബ്ധവും നിസ്വാര്തവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:
"ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.
ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,
അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക് പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി.
മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ?
ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുരിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് . മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് . വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം, നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാം.

ശുഭം

Source:
http://knol.google.com/k/p-v-ariel/മരങ-ങള-ല-മന-ഷ-യ-ഭ-വ-മര-മ-റ-ക-ക-ന-നവര-ജ/12c8mwhnhltu7/193

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part IV)

നുറുങ്ങുകള്‍ (ചിന്താധാര)


എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

അസമാധാനത്തിന്റെ അലമാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന ലോകമാകുന്ന മഹാസമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ മുഴുകി ക്കഴിയുന്ന മാനവജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സനെദ് ശകനായ അങ്ങയുടെ പാവന മാര്‍ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍ അസ്സമാധാനതിന്റെ തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നും പൊങ്ങിയും നാശത്തില്‍ നിപതിക്കാതെ ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍ ഞാനിന്നു നിര്‍ഭയനും സുരക്ഷിതനുമാണ് .

എത്രയോ വേദനാജനകമായ ഒരു അവസ്ഥയിലായിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.

ജ്ഞാനദായകനും, പ്രേമസ്വരൂപനുമായ അങ്ങ് ഇന്ന് എന്റെ ഹൃദയത്തില്‍ അധിവസിക്കുന്നതിനാല്‍ ഞാന്‍ ഇന്ന് സന്തുഷ്ടനാണ്‌.

എന്റെ എല്ലാ ചെയ്തികളുടയും പ്രേരക ശക്തി അങ്ങ് മാത്രമാണെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.

ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം മഹ്ത്വീകരിക്കപ്പെടുവാന്‍ ഇടയാക്കിയാലും.

ശുഭം


കടപ്പാട്:
സുവിശേഷ ധ്വനി വാരിക,
കൊച്ചി, കേരളം
1980 ല്‍ സുവിശേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്