Popular Posts

നുറുങ്ങുകള്‍ ചിന്താധാരകള്‍ - Published in Brethren Voice Weekly & Suviseshadhwani Weekly

സുവിശേഷ ധ്വനി, ബ്രതറണ്‍ വോയിസ്  തുടങ്ങിയ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍             പലപ്പോഴായി  ഫിവ പുളിക്കീഴു എന്ന പേരില്‍ എഴുതി പ്രസിദ്ധീകരിച്ച                                ചില ചിന്താക്കുറിപ്പുകള്‍                                              

ചിന്താധാര   

ഭൂമിയേയും ഭൂമന്ധലത്തെയും   സ്വന്ത കൈയ്യാല്‍ 
മെനഞ്ഞ സര്‍വ്വോന്നതനായ സൃഷ്ടിതാവാം ദൈവമേ, 
അങ്ങയുടെ സൃഷ്ടിയുടെ കൂട്ടത്തില്‍ പെട്ടതായ കേവലം 
പുഴുവും കൃമിയുമായ ഞങ്ങളെ  ഓര്‍ക്കേണ്ടതിന്നു ഞങ്ങള്‍ എന്തുള്ളു?

നാഥാ കുറ്റമറ്റതായ ആ പുണ്യാഹ രക്തം 
അടിയാര്‍ക്ക് വേണ്ടി അവിടുന്ന് 
ചൊരിഞ്ഞതോര്‍ക്കുമ്പോള്‍  
ഹൃദയം നന്ദി കൊണ്ട് നിറയുന്നു.

വിചാര ബഹുത്വത്താല്‍ ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന
ബലഹീന മനസ്സിനെ അങ്ങയുടെ ആശ്വാസ വചനങ്ങള്‍ 
ദിനം തോറും തണുപ്പിക്കുന്നു.

നാഥാ ഞങ്ങള്‍ അവിടുന്ന് മേയിക്കുന്ന ജനവും 
അങ്ങയുടെ   കൈക്കലെ ആടുകളും ആണല്ലോ.
അങ്ങയുടെ സൃഷ്ടിയായ ആകാശവും 
ആകാശവിതാനവും അവിടുത്തെ മഹത്വത്തെ 
വര്‍ണ്ണിക്കുകയും അങ്ങയുടെ കൈവേലയെ 
പ്രസിദ്ധമാക്കുകയും ചെയ്യുന്നല്ലോ,  
അതുപോലെ ഞങ്ങള്‍ക്കും അങ്ങയുടെ 
മഹത്വത്തെ വര്‍ണ്ണിപ്പാനും, 
അങ്ങയുടെ കൈവേലയെ 
പ്രസിദ്ധമാക്കുവാനും നാള്‍ തോറും 
അധികമധികം സഹായിച്ചാട്ടെ നാഥ!
                                                                                                                          --ഫിവ പുളിക്കീഴ് 
 
1978 Oct. 11 Brethren Voice Weekly.


നുറുങ്ങുകള്‍  

അസ്സമാധാനതിന്റെ അലമാലകള്‍
അടിക്കടി ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന
ലോക മഹാ സമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ
മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ പെട്ടുഴലുന്ന
മാനവ ജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി
കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സന്ദേശകനായ അങ്ങയുടെ
പാവന മാര്‍ഗ്ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍,
അസ്സമാധാനതിന്റെ തിരമാലാകള്‍ക്കൊപ്പം
ഉയര്‍ന്നു പൊങ്ങി നാശത്തില്‍ നിപതിക്കാതെ
ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍
അടിയന്‍ ഇന്ന് നിര്‍ഭയനും  സുരക്ഷിതനുമാണ് .   

എത്രയോ  വേദനാജനകമായ ഒരു അവസ്ഥയില്‍
ആയിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും
വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.
ജ്ജാന ദായകനും പ്രേമസ്വരൂപനും ആയ അങ്ങ്
ഇന്ന് എന്റെ ഹൃദയത്തില്‍ വസിക്കുന്നതിനാല്‍
ഞാന്‍ ഇന്ന് എത്രയോ സന്തുഷ്ടനാണ്.

എന്റെ എല്ലാ ചെയ്തികളുടെയും പ്രേരക ശക്തി
അങ്ങ് തന്നെയാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
അതെന്നെ അങ്ങയോടു കൂടുതല്‍ അടുത്ത് ജീവിക്കാനും
അങ്ങയില്‍ മാത്രം ആശ്രയം വെപ്പാനും സഹായിക്കുന്നു


ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം
എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം
മഹത്വീകരിക്കപ്പെടുവാനും, എന്റെ സ്വയം യാതൊരു നിലയിലും  
ഉയരുവാനും  അവിടുന്ന് ഇടയാക്കരുതേ!
                                                                                                                       -ഫിലിപ്പ് വറുഗീസ്

1980 Nov. 3  Suviseshadhwani weekly. 

                                                                                                                            തുടരും....




മുയലിന്റെ രണ്ടാം പരാജയം Rabbit's Second Failure!!!A Story And a Video

A Children's Story Published in the year 1983 
             in "Balamangalam" Children's Magazine, Kottayam. 
And a Wonderful Video with a Powerful Message. Watch and think.                                 .


 



Also  watch the wonderful video: With a Powerful Message for the Age.

Rabbit & Turtle Story (Amazing version)

As the title says, its really an amazing version.  A must watch to all.

 


Have a Good day.


Source:
Mangalam Publications, Kottayam, Kerala

Video Source:  Justin K Williams

and wbarbry 1975



Here is an interesting video to watch - The Beauty And Magic of Mathematics...

 Here is an interesting video to watch - 
My First Blog Post in the Year 2012                                                       

The Beauty of Mathematics...

A part of this - you may have seen earlier, but this tries to take you beyond 100 % ..  ..  ..








Source:
Ronald D'Silva, Secunderabad
Youtube.com

"ക്രിസ്മിസ്സും" അനുതാപരഹിത ആണ്ടറുതിയോഗവും "Christ-Miss" and the repent-less Year-end Meetings(Watch Night Service)


"ക്രിസ്-മിസ്സും" അനുതാപരഹിത ആണ്ടറുതിയോഗവും  "Christ-Miss" and the repent-less Year-end Meetings(Watch Night Service)
(ഒരു ചിന്ത- A Thought)

ഒരു  ആണ്ടും കൂടി നമ്മോടു വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ആണ്ടിന്റെ അവസാനം വന്നെത്തുന്ന  'ക്രിസ്മസ്'  എന്ന ക്രിസ്തുവിന്റെ ജനനോത്സവം കേക്ക് മുറിച്ചും, ആശംസകള്‍ നേര്‍ന്നും, വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചും അനേകര്‍ ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു.  ലോകരക്ഷകനായ യേശു ക്രിസ്തു പാപികളേത്തേടി മനുഷ്യ വേഷം എടുത്തു  ഭൂമിയില്‍ അവതരിച്ചു  എന്നത് നിഷേധിക്കാനാവാത്ത ചരിത്ര സത്യമായി നില നില്‍ക്കുന്നു.  എന്നാല്‍ ആ മഹത് സംഭവത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ എല്ലാം തന്നെ വെറും ചടങ്ങുകളായും, സഭ്യത വിട്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ളതുമാണ് എന്നത് ദു:ഖകരമായ ഒരു സത്യമാണ്.  ക്രിസ്തുമസ് ഇന്ന് ക്രിസ്-മിസ്സ്‌ ആയി മാറിയിരിക്കുന്നു.  ചടങ്ങുകളില്‍ നിന്നും ക്രിസ്തു മിസ്സ്‌ ആയിപ്പോയിരിക്കുന്നു.

വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരിലും ക്രിസ്മസ് ആഘോഷം എന്ന  ഈ ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നത് അതിലും ഖേദകരമായ ഒരു വസ്തുതയാണ്. പല വിശ്വാസ ഭവനങ്ങളിലും സാത്താന്റെ സിമ്പല്‍ ആയി സ്ഥിരീകരിക്കപ്പെട്ട നക്ഷത്ര വിളക്കുകള്‍ ഈ വര്‍ഷവും തൂങ്ങിക്കിടക്കുന്ന ദയനീയ കാഴ്ച കാണുവാന്‍ കഴിഞ്ഞു.

ഡിസംബര്‍ 25 ന്റെ ചരിത്രം പരിശോധിച്ചാല്‍, ഇത് പുറ ജാതികളില്‍ നിന്നും കടന്നു വന്ന  ഒരു ആചാരമാണെന്നു കാണുവാന്‍ കഴിയും.  തന്നെയുമല്ല ഈ തീയതി സ്ഥിരീകരിക്കാപ്പെടാത്ത ഒരു സങ്കല്‍പ്പ ദിവസം മാത്രമാണ്. ക്ലമന്റെ ഓഫ് അലക്സാട്രിയ (A.D.180) യുടെ  രേഖകളില്‍ ക്രിസ്തുവിന്റെ ജനനം ചിലര്‍ ഏപ്രില്‍ 21-നും ചിലര്‍ ഏപ്രില്‍ 22-നും മറ്റു ചിലര്‍  മെയ  20- നും ആഘോഷിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ കിഴക്കന്‍ നാടുകളിലുള്ള സഭകള്‍ അതു ജനുവരി 6- നു ആഘോഷിക്കുന്നു.  അതിനവര്‍ നിരത്തുന്ന തെളിവുകള്‍ രസകരം തന്നെ.  ആദ്യ  ആദാം സൃഷ്ടിയുടെ ആറാം ദിവസം ജനിച്ചെങ്കില്‍ രണ്ടാം ആദാമായ   ക്രിസ്തു വര്‍ഷത്തിന്റെ ആറാം ദിവസവും ജനിച്ചതായി വാദി ക്കുന്നു.  നൂറ്റാണ്ടുകളായി അവര്‍ ഈ തീയതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു വരുന്നു.  അര്‍മേനിയന്‍ സഭകള്‍ ഇപ്പോഴും ഈ തീയതിയില്‍ ക്രിസ്തുമസ് കൊണ്ടാടുന്നു.

തമ്മൂസ് എന്ന ജാതീയ ദേവന്റെ ജനനോത്സവമായി  ആഘോഷിച്ചിരുന്ന ഡിസംബര്‍ 25  ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി.  നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25
ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി. നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25 ആദ്യമായി ക്രിസ്മസ്സായി ആഘോഷിച്ചത്.  കാലക്രമത്തില്‍ റോമാക്കാര്‍ അത് പൂര്‍ണമായും അംഗീകരിക്കുകയും പിന്നീടത്‌ പരക്കെ പ്രചാരത്തില്‍ വരികയും ചെയ്തു.

ഏതായാലും ക്രിസ്തുവിന്റെ ജനനദിവസം ആഘോഷിക്കെണ്ടതോ, ഓര്‍ത്തു ആച്ചരിക്കെണ്ടതോ ആയിരുന്നെങ്കില്‍ ദൈവം അത് തിരുവചനത്തില്‍ വ്യക്തമാക്കിത്തരുമായിരുന്നു  കര്‍ത്താവോ തന്റെ ശിഷ്യന്മാരോ, ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളോ ആരും തന്നെ തങ്ങളുടെ ജനന ദിവസം ആഘോഷിച്ചതായി രേഖകള്‍ ഇല്ല.

നമ്മില്‍ അനേകരും ക്രിസ്തുമസ് ആഘോഷിക്കുന്നില്ലങ്കിലുംനമ്മുടെ മദ്ധ്യേ വളരെ  പ്രാധാന്യം നല്‍കി ആചരിച്ചു വരുന്ന മറ്റൊരു ചടങ്ങത്രേ "watch night service" എന്ന ഓമന പ്പേരില്‍ അറിയപ്പെ ടുന്ന ഈ ആഘോഷം.  വിശേഷിച്ചു കേരളത്തിന്‌ പുറത്തുള്ള സഭകളിലാണിത് അധികമായി കണ്ടു വരുന്നത്.  ഡിസംബര്‍ 31 -നു  രാത്രി ഒരുമിച്ചു കൂടി കഴിഞ്ഞ വര്‍ഷം കര്‍ത്താവിനായി  ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലന്നും, എങ്കിലും വലിയവനായ കര്‍ത്താവ്‌ എനിക്കു നല്ലവനും 'വല്ലവനും' ആയിരുന്നു എന്നും ഈ വര്‍ഷം കര്‍ത്താവിനായി ചിലതെല്ലാം ചെയ്യാമെന്നും ഉള്ള ഏറ്റു പറച്ചിലിന്റെയും തീരുമാനത്തിന്റെയും, ചിലപ്പോള്‍ കരച്ചിലിന്റെയും മറ്റും ഒരു ബഹളം ആയിരിക്കും ഈ ചടങ്ങുകളില്‍. (രസകരമായ വസ്തുത,  ഇതേ പല്ലവി അടുത്ത വര്‍ഷം ആണ്ടറുതി യോഗത്തിലും  ഇവര്‍ ആവര്‍ത്തിക്കുന്നു എന്നതാണ്).    തുടര്‍ന്ന് കൃത്യം പന്ത്രണ്ടു മണിക്ക് പ്രധാന മൂപ്പെന്റെ അല്ലെങ്കില്‍ സുവിശേഷകന്റെ പ്രാര്‍ഥനയോടെ പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുകയായി.  പിന്നീട് കേക്ക് മുറിക്കലിന്റെയും, ഉച്ചത്തിലുള്ള അഭിവാദ്യങ്ങളുടെയും, ആശംസകളുടെയും ഒരു ബഹളം ആയിരിക്കും.  അതോടെ ആ ചടങ്ങ് അവിടെ അവസാനിക്കുന്നു.  പഴയ സ്ഥിതി വീണ്ടും തുടരുന്നു.  ഈ പല്ലവി അടുത്ത വര്‍ഷവും ആവര്‍ത്തിക്കുന്നു.  നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തരം ചടങ്ങുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് സത്യം.  നമ്മുടെ സാക്ഷ്യം ചുവരുകള്‍ക്കും, കെട്ടിയടക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നും പുറം ലോകത്തേക്ക് നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


പൗലോസ്‌ അപ്പോസ്തലന്‍   ഗലാത്യരോട് പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.
"ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?  നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.  ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.(ഗലാത്യ ലേഖനം 4:10-11).

ആണ്ടില്‍ ഒരിക്കല്‍ ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം നല്‍കി ദൈവത്തെ വാഴ്ത്തുന്നു സ്തുതിക്കുന്നു, ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥശൂന്യമാണ്.  കാരണം ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ആ ദിവസങ്ങളുടെ ഓരോ നിമിഷത്തിലും  നാം അവനെ ഒരേ രീതിയിലും അവസ്ഥയിലും സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു.  വര്‍ഷത്തിന്റെ ഒരിക്കല്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ.  നാം അവരെ അനുകരിക്കേണ്ടതുണ്ടോ ? നമുക്ക് ദൈവം തന്നിരിക്കുന്ന കാഴ്ച്ചപ്പാടിനനുസരിച്ചു  നമുക്ക് ദൈവത്തെ സ്തുതിക്കാം. നാം നമ്മെ നാശത്തില്‍ നിന്നും വീണ്ടെടുത്ത ദൈവത്തെ അനുദിനം സ്തുതിക്കാന്‍ കടമ്പെട്ടിരിക്കുന്നു, അതത്രേ ദൈവം നമ്മില്‍  നിന്നും ആഗ്രഹിക്കുന്നതും.  വ്യര്‍ത്ഥമായ   പുറം ആചാരങ്ങളില്‍ നമ്മുടെ വിലയേറിയ സമയം പാഴാക്കാതെ നമ്മെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ നമുക്ക് മറ്റുള്ളവരോട് ഘോഷിക്കാം, കര്‍ത്താവതിനേവര്‍ക്കും   സഹായിക്കട്ടെ.

PS: 
മേല്‍പ്പറഞ്ഞ ചിന്തക്ക് ഒരു മറുവശം കൂടിയുണ്ട് എന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല:
"വളരെ അത്മാര്‍ഥതയോട് തന്നെ ഇത്തരം യോഗങ്ങങ്ങളില്‍ പങ്കെടുക്കുന്ന ഒരു നല്ല കൂട്ടം ഉണ്ടെന്നുള്ളതും  ഒരു വസ്തുതയാണ്.  

നമ്മുടെ സാക്ഷ്യവും, പ്രസംഗവും അത്മാര്‍ത്ഥതയോടെ  ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത്‌  നിന്നും ഉയരുന്നതു   ആയിരിക്കട്ടെ

എല്ലാം ഉചിതവും ചന്തവുമായി കര്‍ത്തൃ നാമമഹിമാക്കായി മാത്രം നടക്കട്ടെ.

ഇത്തരം സന്ദര്‍ഭങ്ങള്‍  ഒരു ആഘോഷത്തിന്റെയും  ഉല്ലാസത്തിന്റെയും
പ്രതീതി പ്രകടമാക്കുന്നതിനുള്ള ഒരു ഇടം ആകാതെ  അവിടം  ആരാധനയുടെയും സ്തുതിയുടെയും  ഒരു ഉറവിടം ആകട്ടെ. 

എന്റെ   ഈ ചിന്തയെ ഒരു വിമര്‍ശന ചിന്തയായി പ്രീയപ്പെട്ടവര്‍ ഗണിക്കില്ല എന്ന്   അത്മാര്‍ത്ഥ വിശ്വസിക്കുന്നു.  
എന്ന്,   നിങ്ങളുടെ സ്വന്തം സഹോദരന്‍  ഏരിയല്‍ ഫിലിപ്പ്.


(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു ലേഖനമെങ്കിലും അതിന്റെ പ്രസക്തി ഇന്നും നഷ്ടമാകാതെ നില്‍ക്കുന്നതിനാല്‍ അത് വീണ്ടും  അല്‍പ്പം ചില മാറ്റങ്ങളോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.  'ഉന്നതധ്വനി ' മാസികയില്‍ (Highrange Echo) പ്രസിദ്ധീകരിച്ചത്).

Source:  Highrange Echo Magazine, Kottayam, Kerala. 

ഈ ബ്ലോഗിന്റെ തലക്കെട്ട്  (ബാനര്‍ )ഡിസൈൻ ചെയ്ത് തന്ന എന്റെ സുഹൃത്തും ക്രിസ്തുവില്‍ സഹോദരനുമായ റിജോയ് പൂമലക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

India's National Anthem (Janaganamana) Completes 100 Years Today


India celebrate 100 Years of its National Anthem Today

India's National Anthem is composed by the Nobel laureate Rabindranath Tagore and first sung at the Kolkata session of Indian National Congress in the year 1911on December 27th.

  After the British rule in the year 1950 it was adopted by the Indian Constitution as its national anthem. 
It should be rendered in 52 seconds.

Here are few videos to watch and listen at this Happy occasion.



India's National Flag



Rabindranath Tagore Th Great Poet





        Anthem In Bengali Script - the original version

            English Transliteration
নগণমন-অধিনায়ক জয় হে.
ভারতভাগ্যবিধাতা
পঞ্জাব সিন্ধু গুজরাট মরাঠা
দ্রাবিড় উৎ‍‌কল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা
উচ্ছল জলধি তরঙ্গ
তব শুভ নামে জাগে
তব শুভ আশিস মাগে
গাহে তব জয়গাথা
জনগণমঙ্গলদায়ক জয় হে
ভারতভাগ্যবিধাতা
জয় হে, জয় হে, জয় হে,
জয় জয় জয়, জয় হে॥

Jana gaṇa mana adhināyaka jaya he
Bhārata bhāgya vidhātā
Pañjāba Sindhu Gujarāṭa Marāṭhā
Drāviḍa Utkala Vaṅga
Vindhya Himāchala Yamunā Gaṅgā
Ucchala jaladhi taraṅga
Tav śubha nāme jāge
Tav śubha āśiṣa māge
Gāhe taba jaya gāthā
Jana gaṇa maṅgala dāyaka jaya he
Bhārata bhāgya vidhāta
Jaya he, jaya he, jaya he
Jaya jaya jaya, jaya he!

                                               

Rabindranath Tagore himself
                   translated it into the English 
                                language.
Thou art the ruler of the minds of all people,
Dispenser of India's destiny.
Thy name rouses the hearts of Punjab, Sindh,
Gujarat
and Maratha,
Of the Dravida and Orissa and Bengal;
It echoes in the hills of the Vindhyas and Himalayas,
mingles in the music of Jamuna and Ganges and is
chanted by the waves of the Indian Ocean.
They pray for thy blessings and sing thy praise.
The saving of all people waits in thy hand,
Thou dispenser of India's destiny.
 victory forever.

Watch the following videos:





 
Performed by Various Artists * Musicians Celebrating 
50 yearsof Independence.  Sung with different musical instruments.








Source:
The TOI, The Hindu, Google.com
YouTube, wikipedia.

Is Jesus Christ Still an Infant in the Manger? (A Thought on the Eve of Christmas and New Year)

Is Jesus Christ Still an Infant in the Manger?

      (A Thought and an Invitation on the Eve of Christmas and New Year)

 

The Christmas season is here again, people around the world are in a festive mood and celebrated Christmas.  Yes, Yet another Christmas is just passed by.  No doubt the season is a happy occasion and a happy celebration time. Not only to the Christians but others as well it's a joyous season, of course immediately after Christmas the New Year too falls in line to double the joy. Yes this season is a continuous process of joyous celebrations. 
Let us come to the subject of Christ and His birth termed as "Christmas" by reading the title some of you might have got irritated and thought that what this person is going to tell at this happy occasion. Is he going to spoil our holiday mood?
Oh! Not at all!

But, Yes, some may call me an "ICONOCLAST" Though, a bit difficult word even to pronounce but a very meaningful word. The Webster's dictionary gives its meaning as:
"One who destroys religious images or opposes their veneration; one who attacks established beliefs, ideals, customs or institutions,"

For some it may sound shocking. Yes, you can call me an, '˜Iconoclast' yes by accepting this I wanted to convey a very meaningful and a beneficial message through this page.

God the Father send His only begotten son Jesus Christ to ill stricken world to save the sinners from the eternal damnation. He came on this earth to save the mankind from their wretched condition.
But His own rejected Him and thereby we the heathens got the privilege of being His children. Many are still rejecting him and are on their way to the bitter situation called the eternal hell.

The Word (Jesus Christ) came down to this earth and dwelt among us and lived for our sake and died on the cross of Calvary to save us. Yes according to the Scriptures He died on the cross and buried and rose again on the third day and He is now interceding for His people at the right hand of God.

He is not a helpless babe in a manger as many of us see today, instead He is the Creator and Savior God who can do anything for you and me and He is the God himself, and He is coming again to receive His people to His fold.

At this season, dear friends, please listen to His loving and still voice. He is knocking at the door of your heart and says: "Here I am! I stand at the door and knock. If anyone hears my voice and open the door, I will come in and eat with him."

Heed to this voice and take a Great decision in your life at this happy time. Revelation. 3:10
Are you able to hear the still small voice of the Savior of this world amongst the vociferous voices of celebrations? 

Listen and accept Him as your Savior and Lord. 

Let us seriously think of the real reason for this season and then involve in our celebrations.
May God help you to note of these points and live a life for His glory.

I Wish you all a purposeful and meaningful Christ centered celebrations (Holidays)  this year of 2011

And also here is my heartfelt season's greetings and a purposeful and God centered New Year 2012 to all my friends, guests, visitors, fellow authors and readers at this wonderful place called Blogger.com  "world wide web"

Also please read the connected blogs:  Here And Here 

May God Bless.

With Love Prayer and Regards

PV

PS: I hope and believe that  by these articles/blogs etc. you will not add me in the list of '˜Iconoclast'.

Thanks for dropping in.
Best Regards
P

Source: 


Picture credit. stock.xchng

കപിയുടെ (കുരങ്ങന്റെ) മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ? കപിയുടെ മകന്‍ കപി തന്നെ!!!


                                                                                                                                                                                                                                                                                                        ഒരു നര്‍മം 


കപിയുടെ (കുരങ്ങന്റെ) മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?

കവിയും എഴുത്തുകാരനുമായ അയാള്‍ തന്റെ തിരക്കേറിയ

എഴുത്ത് ജീവിത സപര്യക്കിടയിലും മക്കളും കുടുംബാംഗങ്ങളോടുമൊപ്പം  ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ ഒരു കൃത്യത പാലിച്ചിരുന്നു.
പക്ഷെ അത് പലപ്പോഴും അറിയിപ്പില്ലാതെ, കടന്നു വരുന്ന പവ്വര്‍ കട്ട് സമയത്തായിരുന്നു എന്ന് മാത്രം.      
അടുത്ത നാളുകളിലായി പവ്വര്‍ കട്ടിനൊരു പഞ്ഞവും ഇല്ല.
അയാള്‍ തന്റെ കുടുംബാഗംങ്ങളുമായി കൂടുതല്‍ സമയം ചിലവിട്ടു
അത് കുടുംബത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു
അല്പ്പാല്പം തമാശകള്‍ക്കും തിരി കൊളുത്തുവാന്‍ അത് കാരണമായി.
അതുവരെ മൌനം തളം കെട്ടി നിന്നിരുന്ന ഭവനത്തില്‍ പുഞ്ചിരിയുടെ പൂത്താലം വിരിഞ്ഞു, എന്ന് പറഞ്ഞാല്‍ മതിയല്ലോ.   
ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ കരണ്ട് കട്ട് കടന്നു വന്നു കൊണ്ടിരുന്നു.
അന്നൊരു പൊതു അവധി ദിവസം ആയിരുന്നു
കുട്ടികളും കുടുംബവും അന്ന് വീട്ടിലുണ്ടായിരുന്നു
അതൊന്നും കാര്യമാക്കാതെ അയാള്‍ കംപ്യുട്ടറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി
കംപ്യുട്ടറില്‍ നിന്നും ഒഴുകി വരുന്ന ഗാന ശകലത്തിന്റെ   ഈരടികള്‍    ആസ്വദിച്ചു
കൈ വിരലുകള്‍ കീബോര്‍ഡില്‍ പായിച്ചുകൊണ്ട് അയാള്‍ തന്റെ പതിവ് ജോലി തുടര്‍ന്നു കൊണ്ടേയിരുന്നു.
പെട്ടന്ന് പതിവിനു വിപരീതമായി കറന്റു പോയി.
ഒരു ക്രൈസ്തവ സ്തോത്ര ഗാനമായിരുന്നു അപ്പോള്‍ അയാള്‍ കേട്ടുകൊണ്ടിരുന്നത്‌

"യെഹോവ നാ കാപ്പരി" (യ്ഹോവ എന്റെ ഇടയന്‍)
"യെഹോവ നാ ഊപ്പിരി" (യെഹോവ എന്റെ ജീവന്‍)



എന്നു തുടങ്ങുന്ന ഒരു തെലുങ്ക്‌ ഗാനമായിരുന്നു അയാള്‍ അപ്പോള്‍ കേട്ടുകൊണ്ടിരുന്നത്‌
പെട്ടന്ന് തന്റെ ഏഴാം തരത്തില്‍ പഠിക്കുന്ന മകന്‍ അയാളുടെ അടുത്തേക്ക് ഓടി വന്നു
ആ ഗാനം ഇപ്രകാരം പാടി


"മാര്‍ട്ടിന്‍  ലൂതര്‍ കാപ്പിരി"
"ബാരക് ഒബാമാ കാപ്പിരി"



അത് കേട്ട അയാള്‍ പറഞ്ഞു
മോന് കവി ഭാവന ഉണ്ടല്ലോ!
ഒരാള്‍ക്കെങ്കിലും അച്ഛന്റെ കവി ഭാവന കിട്ടിയിട്ടുണ്ടല്ലോ, സന്തോഷം.
എന്നയാള്‍ ഓര്‍ത്തുകൊണ്ട്‌ തമാശ രൂപേണ ഇപ്രകാരം പറഞ്ഞു:
കപിയുടെ മകനല്ലേ പിന്നെ കപിയേപ്പോലാകാതിരിക്കുമോ?
അത് കേട്ട മകന്‍ അതെ, കപി (കുരങ്ങു)യുടെ മകന്‍  കപി (കുരങ്ങു) തന്നെ ആകണമെന്നുണ്ടോ?
അത് കേട്ട അയാളുടെ ഭാര്യ
അതെ, അതെ, കപിയുടെ മകന്‍ പിന്നെ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?
ഇല്ലേയില്ല!
കപിയുടെ മകന്‍ കപി തന്നെ!!!
                                                     o0o