Popular Posts

കറുമ്പിയുടെ കഥ - "പാവം കറുമ്പി" അഥവാ ഞങ്ങളുടെ ഗ്രാമത്തിന്റെ കഥ

കറുമ്പിയുടെ പുനര്‍ജ്ജന്മം - പട്ടണത്തില്‍ ഞാന്‍ കണ്ട കറുമ്പി

കുട്ടന്‍ ചേട്ടന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന തട്ടേക്കാട്ട്  കൊരട്ടിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെ കറുമ്പി എന്ന് ഓമനപ്പേരുള്ള പുള്ളിപ്പശു  ഞങ്ങളുടെ നാട്ടിലെ സംസാര വിഷയമായി  മാറിക്കഴിഞ്ഞത് വളരെ പെട്ടന്നായിരുന്നു.  


കവലയിലും, നാലാളു കൂടുന്നിടത്തെല്ലാം പ്രാധാന സംസാര വിഷയം കറുമ്പി തന്നെ.

സര്‍ക്കാര്‍ ഓഫീസ്സുകളില്‍, പള്ളിക്കൂടങ്ങളില്‍, കോളേജുകളില്‍, വ്യാപാര ശാലകളില്‍ എന്തിനധികം ഏല്ലാവര്‍ക്കും കറുമ്പി തന്നെ സംസാര വിഷയം

വളഞ്ഞവട്ടം ആലുംതുരുത്തിക്കവലയിലെ ഒരു പച്ചക്കറിക്കച്ചവടക്കാരനായിരുന്നു കുട്ടന്‍ ചേട്ടന്‍.  

തനിക്കു ഈ അടുത്ത സമയത്ത് തന്റെ ഭാര്യാ വീട്ടുകാര്‍ കൊടുത്ത കറവപ്പശുവാണ്  കറമ്പി.

കറുമ്പി കുട്ടന്‍ ചേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ കുട്ടന്‍   ചേട്ടന്റെ ശുക്രദശയും  ഉദിച്ചു എന്നാണു കരക്കാരുടെ സംസാരം.

അത് ഒരു വിധത്തില്‍ ശരിയുമായിരുന്നു.

വെറുമൊരു കുഗ്രാമമായിരുന്ന ഞങ്ങളുടെ നാട്ടില്‍ സായിപ്പെന്മാര്‍ പടുത്തുയര്‍ത്തിയ  ഒരു പഞ്ചസാര  ഫാക്ടറി നാടിന്റെ മുഖച്ചായ തന്നെ മാറ്റി ഒരു ചെറിയ പട്ടണത്തിന്റെ പ്രതീതി തന്നെ അത് പകര്‍ന്നു തന്നു.

അവിടുത്തെ മിക്ക ചായക്കടകളിലും കുട്ടന്‍ ചേട്ടന്റെ കറുമ്പിയില്‍ നിന്നും  കിട്ടുന്ന ചുവപ്പും വെള്ളയും ഇട കലര്‍ന്ന ഒരു പ്രത്യേകതരം നിറമുള്ള പാലില്‍ നിന്നുള്ള ചായയായിരുന്നു വിതരണം ചെയ്തിരുന്നത്.   

ആ ചായ കുടിച്ചവർ  പറയുന്നത് ആ ചായക്ക്‌ ഒരു പ്രത്യേക രുചി തന്നെ എന്നാണ്.

കറുമ്പിയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക തരം പാൽ  പോലെ തന്നെ അവളുടെ സ്വഭാവവും, ജീവിത രീതിയും ഒന്ന് വേറേ തന്നെ ആയിരുന്നു.

വെള്ളയും കറുപ്പും  ഇട കലര്‍ന്ന പുള്ളികള്‍ ഉള്ള പശുവിനു കറുമ്പിയെന്ന പേരു കിട്ടിയത് തന്നെ വിചിത്രമായി തോന്നുന്നില്ലേ! 

ഒരു സാധാരണ പശുവില്‍ നിന്നും തികച്ചും വ്യത്യസ്തമായ പല സ്വഭാവ വിശേഷങ്ങളും കറുമ്പിക്കുണ്ടായിരുന്നു.

കുട്ടന്‍ ചെട്ടനത് നല്‍കുന്ന പാലിന് കണക്കും കയ്യും ഇല്ലാന്നാണ്‌ കഴുതകള്‍ എന്നു പരക്കെ പറയാറുള്ള പൊതുജനം പറയുന്നത്.  
 
അതുപോലെ തന്നെ ബുദ്ധി ജീവികള്‍ എന്നു ഒരു കൂട്ടരേ ആരോ വിശേഷിപ്പിച്ചവരില്‍  നിന്നും പതിന്മടങ്ങ്‌ ബുദ്ധി കറുമ്പിക്കുണ്ടായിരുന്നുതാനും.

സാമാന്യമര്യാദ അനുസരിച്ചുള്ള ക്ഷേമാന്വേഷണം നടത്തുന്നതിനായി അവള്‍ അയല്‍ വീടുകളില്‍ കയറി യിറങ്ങുക പതിവാക്കിയിരുന്നു.  സന്ദര്‍ശന വീടുകളില്‍ നിന്നും അവള്‍ക്കു മിക്കപ്പോഴും കാര്യമായിട്ടെന്തെങ്കിലും കിട്ടുമായിരുന്നു. അതും അകത്താക്കി അവള്‍ സുഭിക്ഷയോടു, കുട്ടന്‍ ചേട്ടന്‍ അവള്‍ക്കായി ഒരുക്കിയിരുന്ന മനോഹരമായ തൊഴുത്തിലേക്ക്‌ നടന്നു നീങ്ങുന്ന കാഴ്ച തന്നെ ഒന്ന് കാണേണ്ടതാണ്.

ആവശ്യമെന്ന് തോന്നുമ്പോള്‍ അവള്‍ ആരുടേതെന്നില്ലാതെ തൊടികളിലേക്ക് കടന്നു കയറി തൊടികളില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പ്ലാവില്‍ വലിഞ്ഞു കയറി ചക്കകള്‍ പറിച്ചു തിന്നുന്നതിലും, പഠനത്തിനെന്നോണം പള്ളിക്കൂടങ്ങളിലേക്കും, ഷോപ്പിങ്ങിനെന്നോണം കടകളിലേക്കും അനായാസേന കയറിയിറങ്ങുന്ന 
ഭീമാകാരയായ കറുമ്പിപ്പശുവിനെ  നാട്ടുകാര്‍ ഞങ്ങള്‍ ഒട്ടും വെറുത്തില്ല.


കാരണം, ഏതോ ദിവ്യ ശക്തി ഉള്ള ഒരു പശുവത്രേ കറുമ്പി എന്നു ഞങ്ങള്‍ ഒന്നടങ്കം വിശ്വസിച്ചു.  ഒപ്പം ഭക്തിയുടെ പാരമ്യതയില്‍ എത്തി നില്‍ക്കുന്ന ചിലര്‍ അവള്‍ക്കു, പഴങ്ങള്‍, പഞ്ചസാര, അവില്‍, മലര്‍ തുടങ്ങിയവ നല്‍കി ബഹുമാനിക്കാനും മറന്നില്ല.


ചിലപ്പോള്‍ ഇത്തരം സംഭാവന കളുമായി വരുന്നവരുടെ  ഒരു നീണ്ട നിര തന്നെ കുട്ടന്‍ ചേട്ടന്റെ വീടിനു മുന്നില്‍ കാണാമായിരുന്നു.


എന്തിനധികം, അങ്ങനെ കറുമ്പിയും കുട്ടന്‍ ചേട്ടന്റെ കുടുംബവും സുഭിക്ഷതയോടെ കുറേക്കാലം ഞങ്ങളുടെ നാട്ടില്‍ വാണു.  
              
കുട്ടന്‍ ചേട്ടന്റെ ചിതലെടുത്തു നിന്നിരുന്ന  പഴയ  മൂന്നു  മുറി  വീടിന്റെ  സ്ഥാനത്ത്  അനേക  നിലകളുള്ള  ഒരു മണിമന്ദിരം  തന്നെ തലയുയര്‍ത്തി.


ഒപ്പം കറുമ്പിയുടെ രൂപവും മാറി, അവള്‍ കുറേക്കൂടി കൊഴുത്തു തടിച്ചൊരു സുന്ദരി ആയെന്നു പറഞ്ഞാല്‍  മതിയല്ലോ.


എന്തിനധികം കുട്ടന്‍ ചേട്ടന്റെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിച്ചു.  കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയെങ്കിലും കറുമ്പിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. പകരം അവളുടെ അയല്‍ വീട് സന്ദര്‍ശനത്തിന്റെ ആക്കം വര്‍ദ്ധിച്ചു എന്നു പറഞ്ഞാല്‍ മതി, ഒടുവില്‍ അത്  നാട്ടുകാര്‍ക്ക്  മടുപ്പുളവാക്കും വിധത്തിലായി, ചുരുക്കത്തിൽ കറുമ്പിയെക്കൊണ്ടവര്‍ സഹി കെട്ടു.


കറുമ്പിയില്‍ ദിവ്യ ശക്തി ദര്‍ശിച്ചവര്‍ സഹി കെട്ടു കറുമ്പിയുടെ ശല്യം ഒഴിവായിക്കിട്ടാന്‍ ഒടുവില്‍ മുഖ്യ മന്ത്രിക്കുവരെ നിവേദനം സമര്‍പ്പിച്ചു കാത്തിരുന്നു.


കാര്യം ഇങ്ങനെയൊക്കെ ആയെങ്കിലും കുട്ടന്‍ ചേട്ടനും കൂട്ടരും നാട്ടുകാരുടെ പരാതി  ഒട്ടും കൂസ്സാക്കിയില്ല.  മറിച്ചു കുട്ടന്‍ ചേട്ടന്‍ തന്റെ തിരക്കില്‍ മുങ്ങി കച്ചവടത്തില്‍ മാത്രം ശ്രദ്ധ കാട്ടി മുന്നോട്ടു നീങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ്  പെട്ടന്ന് നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വര്‍ദ്ധിച്ചു തുടങ്ങിയത്.


എന്തിനധികം, പശുക്കളെ കണ്ടാല്‍ സാധാരണ പട്ടികള്‍ വിടില്ലല്ലോ, ചുരുക്കത്തില്‍, യഥേഷ്ടം വിഹരിച്ചുകൊണ്ടിരുന്ന കറുമ്പിയേയും  പേപ്പട്ടികള്‍ ആക്രമിച്ചു.  പേപ്പട്ടികളുടെ കടിയേറ്റ കറുമ്പി തൊടിയായ തൊടിയെല്ലാം ഓടിനടന്നു, കറുമ്പിയെ തളക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 


കറുമ്പിയുടെ ഉടമ കുട്ടന്‍ ചേട്ടനും കറുമ്പിയെ തളക്കാനായില്ല. ഒടുവില്‍ പേപ്പട്ടികളെ കൊല്ലാന്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത് ജോലിക്കാര്‍ക്ക് ആ പണി വിട്ടുകൊടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ആ കൃത്യം നിര്‍വഹിച്ചു,  ഒരു കാലത്ത് നാടിന്റെ കണ്ണിലുണ്ണി ആയിരുന്ന കറുമ്പിയെ അവര്‍ അവരുടെ തോക്കുകള്‍ക്കിരയാക്കി.


പേപ്പട്ടിയേക്കാള്‍ ഭീകരമാകാവുന്ന കറുമ്പിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നാട്ടുകാര്‍ ദ്വീര്‍ഘശ്വാസം വിട്ടു. 


ഒടുവില്‍ കറുമ്പിയുടെ ശവശരീരം സകല വിധ ബഹുമാനങ്ങളോടും പൊതു ശ്മശാനത്തില്‍ അടക്കം ചെയ്തു.


അന്ന് വൈകിട്ട് കൂടിയ പൊതു സമ്മേളനത്തില്‍ കറുമ്പിയുടെ ഒരു വെണ്ണക്കല്‍ പ്രതിമ ഞങ്ങളുടെ നാടിന്റെ ഹൃദയ ഭാഗത്ത്‌ സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു.


മാസങ്ങള്‍, വര്‍ഷങ്ങള്‍ നിരവധി ഓടി മറഞ്ഞു 

എന്നാല്‍ ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍  കറുമ്പിയുടെ പൂര്‍ണ്ണകായ വെണ്ണക്കല്‍ പ്രതിമ തലയുയാര്‍ത്തി നില്‍ക്കുന്നത് കാണാം.

അതു കാണുമ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍ പറയും 
"പാവം കറുമ്പി"    


ശുഭം

വാല്‍ക്കഷണം:- 
ഈ കഥക്കു ശേഷം  പട്ടണത്തില്‍ കണ്ടെത്തിയ കറുമ്പിയുടെ രൂപമെടുത്ത (പുനര്‍ജ്ജന്മം?) മറ്റൊരു കറുമ്പിയുടെ ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അഭ്രപാളികളില്‍ പകര്‍ത്തിയത്. ഇവിടെ ചേര്‍ക്കുന്നു.

Mobile Uploads. Images captured by the author 

കറുമ്പിയുടെ ഈ പട്ടണവിഹാരം കണ്ടപ്പോള്‍ എനിക്കു ഞങ്ങളുടെ പഴയ കറുമ്പിയുടെ ഗ്രാമസഞ്ചാരമാണ്  പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്തായാലും...  
കറുമ്പിയും കറുമ്പിയുടെ കൂട്ടരും നീണാള്‍ വാഴട്ടെ!!!

ഇത്രയും എഴുതി നിര്‍ത്തി, വീണ്ടും വെബിലൂടെ ഒരു യാത്ര നടത്തിയപ്പോള്‍ എന്നെ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു. ഇതാ കറുമ്പിയെന്ന പുള്ളിപ്പശുവിൻറെ 
മറ്റൊരു അവതാരം.


(ഈ കഥ ഏതാണ്ട്  35 വര്‍ഷം മുന്‍പ് എന്റെ ചിന്തയില്‍  ഉരുത്തുരിഞ്ഞ വെറും ഒരു ഭാവന മാത്രം.  ഈ കഥയുമായി ജീവിച്ചിരിക്കുന്നവര്‍ക്കോ, മണ്‍മറഞ്ഞവര്‍ക്കോ ആരുമായും ഒരു സാമ്യവും ഇല്ല ,അഥവാ അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃച്ചികം മാത്രം എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. 

നിങ്ങളുടെ വിലയേറിയ  
സമയത്തിന്   
നന്ദി  നമസ്കാരം)   

Philip Ariel 
                                                                                                                               

Alice's Reprieve ~ A Blog About Love, Life & The Hereafter.....: The End Of Control Is The Beginning Of Freedom









There’s nothing more difficult for us to get our minds around than the unconditional grace of God; it offends ou...Read more at the below link.
Alice's Reprieve ~ A Blog About Love, Life & The Hereafter.....: The End Of Control Is The Beginning Of Freedom: By Tullian Tchividjian



Alice Alfred the guest blogger















imperfect prose: imperfect prose on thursdays: in which my son teaches me love (A Guest Post)












Read More Click on the below link:

imperfect prose: imperfect prose on thursdays: in which my son teaches me love:



Emily the guest blogger















Gmail's New Look Is Fascinating


   
Google the Giant Search Engine and most popular email service providers made a fascinating change in their Gmail set up.

I appreciate the Google Gmail team for this new look and the added applications.

The following videos will give an in-depth information about  “Gmail's new look” and its various applications.
Here are few  videos about its new developments in English, Hindi and in Urdu:
Have a look:













                                                                     The Hindi Version

Also to Know More About Gmail's New Look and  Its Application Please Click Here

Source: Google.com/ YouTube.com


എന്റെ സ്വപ്നങ്ങളിലെ വിവാഹം (From my Archives) My Life Partner (Marriage) in My Dream

Courtesy Madhuram Weekly
സാമാന്യം വിദ്യാഭ്യാസം നേടിയവളും, കൂടെക്കൊണ്ടു നടന്നാല്‍ മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം അകൃത്രിമമായാ   അല്പം സൌന്ദര്യം ഉള്ളവളും, അല്പം മുന്‍കോപിയായ എന്റെ പ്രവര്‍ത്തികള്‍ക്ക് മുന്‍പില്‍ പെട്ടന്ന് കോപം കൊണ്ട്  കലിതുള്ളാന്‍ ശ്രമിക്കാത്ത ക്ഷമിക്കുവാന്‍ കഴിവുള്ള ഈശ്വര വിശ്വാസിയായ ഒരു പെണ്‍കുട്ടിയെയാണ്‌  ഞാന്‍    എന്റെ സ്വപ്നങ്ങളിലെ വിവാഹത്തില്‍ ദര്‍ശിക്കുന്നത്.

ഇടയ്ക്കിടെ  ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ്‌ കൂടാതെ തമാശയോട്‌ കൂടിത്തന്നെ  ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.

എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന  സന്ദര്‍ഭങ്ങളില്‍   അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത
വിശ്വസ്ഥതക്ക്  ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍.  വലിയ ഒരുങ്ങിച്ചമയല്‍   ഒന്നും കൂടാതെ അനാഡംഭരയായി  വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ്  ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഒരു ആഡംഭര ആഭരണ വിരോധി ആയ  എനിക്ക്  എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി  ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്.   മേല്‍പ്പറഞ്ഞവ മൂലം  അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട  എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും.  അത്  വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.

അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരു യുവതിക്ക് ഉണ്ടായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ലന്നാണെന്റെ വിശ്വാസം.

ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു.


                                           — ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ് 

(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കോട്ടയത്ത്‌ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )

                               

ഓമന ഫിലിപ്പ് 
PS: 
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിക്കുന്നു. സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]

കുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി നമസ്കാരം.





Source: Madhuram Weekly, Kottayam.

പട്ടുക്കോ പട്ടുക്കോ ദോങ്ക, ദോങ്ക

 
പതിവുപോലെ ഓഫീസിലെ ഒരു ദിവസത്തെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍
പെട്ടെന്നായിരുന്നു  അതു സംഭവിച്ചത്. 

പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം

പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദോങ്ക ദോങ്ക (കള്ളന്‍, കള്ളന്‍)

തെലുങ്കില്‍ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി

ഒരു യുവാവ്  പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു 

'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'

കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു

എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട്  സഹതപിച്ചു

കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട്  അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,

ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.

ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത്  കള്ളനെ  പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  വനിത മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)



Caught In The Web of Worldliness - A Guest Post From C L Mag Blog


Pic.Credit. C L Magazine




  
Confident Living Magazine is a bi-monthly published from Secunderabad
An Official Organ of Back to the Bible India
For More Information Pl. Visit their Blog


Yet Another Shocking News From The Medical World - A Feedback

Picture Credit: sxu.hu/asterisc21
 
വേദനാ ജനകമായ മറ്റൊരു സംഭവം കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴക്കാരിയായ ബീന എന്ന  നെഴ് സിംഗ്  ജീവനക്കാരിയുടെ മരണം ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍  ജോലി ചെയ്തിരുന്ന ബീന അധികൃതരുടെ പീഡനം മൂലമാണ്  മരിച്ചതെന്ന്  വസ്തുതകള്‍ പറയുന്നു. 
അതേപ്പറ്റി മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
മകളുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ബീനയുടെ മാതാപിതാക്കള്‍ക്ക്  ഞങ്ങളുടെ ആദരാഞ്ജലികള്‍.


This is a feedback i tried to post at the manorama new's Idukki jilla page, due to some technical problem and the length of  my full comment it did not appeared in its page thus this feedback i post it here for the information of my fellow citizens.

"തികച്ചും ദു ഖകരമായ ഒരു ചുറ്റുപാടത്രേ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നമ്മുടെ നെഴ് സിഗ്  സഹോദരിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ബീനയുടെ ദുരിതം ഒരു ഒറ്റപ്പെട്ട സംഭവം അല്ല.  നമ്മുടെ നിരവധി നെഴ് സുമാര്‍ ഇത്തരം ദുരന്തത്തിന്റെ വക്കിലൂടത്രേ നീങ്ങിക്കൊണ്ടിരിക്കുന്നത്.

വീടും പറമ്പും പണയപ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഇവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചില്ലറയല്ല,   ഇവിടെ ഹൈദ്രബാദില്‍  ചുരുക്കം ചില  നെഴ് സിഗ്  വിദ്യാര്‍ഥി കളുടെ local guardian ആയിരുന്ന എനിക്ക്  വൃണപ്പെടുത്തുന്ന ചില അനുഭവങ്ങളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്.

കുട്ടികളില്‍ നിന്നും ഈടാക്കുന്ന പണത്തിന്റെ ഒരംശം പോലും ചിലവക്കാതുള്ള,  സൌകര്യങ്ങള്‍ ഒട്ടും ലഭിക്കാത്ത പഠന കേന്ദ്രങ്ങളും, ഹോസ്റ്റലുകളും അവര്‍ തട്ടിക്കൂട്ടുന്നു, അതൊക്കെ സഹിച്ചു ഒരുവിധത്തില്‍ പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങിയാലും ഇവരെ ദുരിതങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ്  തികച്ചും ഖേദകരമായ മറ്റൊരു വസ്തുത.  


പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ ഒന്നുകില്‍ അവരുടെ തന്നെ സ്ഥാപനങ്ങളില്‍ തുച്ഛമായ ശമ്പളത്തില്‍  തളച്ചിടാന്‍  ശ്രമിക്കും അല്ലെങ്കില്‍ അവര്‍ മറ്റു സ്വകാര്യ ആശുപത്രികളുമായി കരാറുണ്ടാക്കി അവരില്‍ നിന്നും പണം പറ്റി വിദ്യാര്‍ഥികളെ അവര്‍ക്ക് കൈമാറുന്നു, എതിര്‍ക്കുന്നവരെ അവര്‍ വിവിധ നിലകളില്‍ (പഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റു പിടിച്ചു വെക്കുക, കെട്ടി വെച്ച പണം മടക്കി കൊടുക്കാതിരിക്കുക, ഭീക്ഷണിപ്പെടുത്തുക തുടങ്ങി)   ഉപദ്രവിക്കാന്‍ കോപ്പ് കൂട്ടുന്നു, ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളിലെ പ്രധാന നടത്തിപ്പുകാര്‍ നമ്മുടെ നാട്ടുകാര്‍ തന്നെ എന്നുള്ളതാണ് ഇതിലും ഞട്ടിപ്പിക്കുന്ന വിവരം. ഹൈദരാബാദ് , സിക്കണ്ട്രാബാടിലെ ചില  നെഴ്സിംഗ്  സ്ഥാപനങ്ങള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഇവയെല്ലാം  ചെയ്തു കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുന്നതിനു മുന്‍പ് നിങ്ങളുടെ മക്കളുടെ ഭാവിയെ കരുതി ഒരു ചെറിയ അന്വേഷണം നടത്തിയിട്ട് അത് ചെയ്ക.  


ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ ഇവിടെ നിയമങ്ങള്‍ ഇല്ലേ? ഉണ്ടെങ്കില്‍ എന്തുകൊണ്ടത് പ്രവര്‍ത്തി പദത്തില്‍ എത്തുന്നില്ല, മലയാളികളായ നമ്മുടെ കുട്ടികളെക്കൊണ്ടിവര്‍ ധനം സമ്പാദിക്കുന്നതില്‍ ബിരുദാന്തര ബിരുദം  നേടിയിരിക്കുകയാണ് . 

വാര്‍ത്തയില്‍ വന്ന ഒരു പ്രതികരണത്തില്‍ ഇപ്രകാരം ഒരു പ്രതികരണം വായിക്കുകയുണ്ടായി അതിവിടെ  അപ്രകാരം ചേര്‍ക്കുന്നു: Here is a response from one of the readers in regard to the news item and the harassment against nurses, and my response to it.


"This is nurses foolishness. As supreme court rule is against this kind of harassment and bond, they have to report such issues to the authority.Nurses (BSC, General or other) feel that they are also professionals and not slaves. Doctors taking revenge on nurses is due to their complex (as some of experienced nurses can handle things than amual baby doctors - doctors from private medical college or it is their other motivation as all know. Arun, Hyderabad , 25Oct'11 17:25:32"



My Response to Arun's feedback:

As Mr Arun said there is a supreme court rule against this type of harassment against nurses, but the sad part is that if anybody approach the court or  go ahead with it they have to face more harassments from the authorities, so most of them silently face such harassment, The only solution to this is the unity among the nurses and fight together for their rights, as someone suggested  the need of the hour is to create a strong association for the nurses in all India level to fight against such harassment.


പി വി ഏരിയല്‍ (P V Ariel, Secunderabad) 



web counter

From My Archives- A Balarama Story - ഒരു ഉണ്ണിക്കഥ- മുതലയും പിടക്കോഴിയും

Yet Another Story From my Archives:- 
This is from the pages of Malayala Manorama's Balarama Magazine.
This is published in the year 1980
 
Source: Malayala Manorama Publications
              Kottayam, Kerala, India.


A Powerful Living Testimony of a Malayali (Keralite) Muslim Moulavi's Encounter With Jesus Christ (A Malayalam Version)

Today In The WORD: FOUNTAIN OF GOODNESS!!

Today In The WORD: FOUNTAIN OF GOODNESS!!: Fountain of goodness! Verse for Today: Wednesday, October 26, 2011 Nahum 1:7 – The Lord is good, a refuge in times of trouble. He cares ...

Writings of Br. Ommen Philip