Popular Posts

എന്റെ സ്വപ്നങ്ങളിലെ വിവാഹം (From my Archives) My Life Partner (Marriage) in My Dream

Courtesy Madhuram Weekly
സാമാന്യം വിദ്യാഭ്യാസം നേടിയവളും, കൂടെക്കൊണ്ടു നടന്നാല്‍ മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം അകൃത്രിമമായാ   അല്പം സൌന്ദര്യം ഉള്ളവളും, അല്പം മുന്‍കോപിയായ എന്റെ പ്രവര്‍ത്തികള്‍ക്ക് മുന്‍പില്‍ പെട്ടന്ന് കോപം കൊണ്ട്  കലിതുള്ളാന്‍ ശ്രമിക്കാത്ത ക്ഷമിക്കുവാന്‍ കഴിവുള്ള ഈശ്വര വിശ്വാസിയായ ഒരു പെണ്‍കുട്ടിയെയാണ്‌  ഞാന്‍    എന്റെ സ്വപ്നങ്ങളിലെ വിവാഹത്തില്‍ ദര്‍ശിക്കുന്നത്.

ഇടയ്ക്കിടെ  ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ്‌ കൂടാതെ തമാശയോട്‌ കൂടിത്തന്നെ  ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.

എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന  സന്ദര്‍ഭങ്ങളില്‍   അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത
വിശ്വസ്ഥതക്ക്  ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍.  വലിയ ഒരുങ്ങിച്ചമയല്‍   ഒന്നും കൂടാതെ അനാഡംഭരയായി  വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ്  ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഒരു ആഡംഭര ആഭരണ വിരോധി ആയ  എനിക്ക്  എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി  ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്.   മേല്‍പ്പറഞ്ഞവ മൂലം  അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട  എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും.  അത്  വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.

അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരു യുവതിക്ക് ഉണ്ടായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ലന്നാണെന്റെ വിശ്വാസം.

ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു.


                                           — ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ് 

(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കോട്ടയത്ത്‌ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )

                               

ഓമന ഫിലിപ്പ് 
PS: 
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിക്കുന്നു. സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]

കുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി നമസ്കാരം.





Source: Madhuram Weekly, Kottayam.

പട്ടുക്കോ പട്ടുക്കോ ദോങ്ക, ദോങ്ക

 
പതിവുപോലെ ഓഫീസിലെ ഒരു ദിവസത്തെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍
പെട്ടെന്നായിരുന്നു  അതു സംഭവിച്ചത്. 

പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം

പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദോങ്ക ദോങ്ക (കള്ളന്‍, കള്ളന്‍)

തെലുങ്കില്‍ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി

ഒരു യുവാവ്  പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു 

'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'

കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു

എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട്  സഹതപിച്ചു

കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട്  അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,

ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.

ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത്  കള്ളനെ  പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  വനിത മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)



Caught In The Web of Worldliness - A Guest Post From C L Mag Blog


Pic.Credit. C L Magazine




  
Confident Living Magazine is a bi-monthly published from Secunderabad
An Official Organ of Back to the Bible India
For More Information Pl. Visit their Blog


Yet Another Shocking News From The Medical World - A Feedback

Picture Credit: sxu.hu/asterisc21
 
വേദനാ ജനകമായ മറ്റൊരു സംഭവം കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴക്കാരിയായ ബീന എന്ന  നെഴ് സിംഗ്  ജീവനക്കാരിയുടെ മരണം ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍  ജോലി ചെയ്തിരുന്ന ബീന അധികൃതരുടെ പീഡനം മൂലമാണ്  മരിച്ചതെന്ന്  വസ്തുതകള്‍ പറയുന്നു. 
അതേപ്പറ്റി മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
മകളുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ബീനയുടെ മാതാപിതാക്കള്‍ക്ക്  ഞങ്ങളുടെ ആദരാഞ്ജലികള്‍.


This is a feedback i tried to post at the manorama new's Idukki jilla page, due to some technical problem and the length of  my full comment it did not appeared in its page thus this feedback i post it here for the information of my fellow citizens.

"തികച്ചും ദു ഖകരമായ ഒരു ചുറ്റുപാടത്രേ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നമ്മുടെ നെഴ് സിഗ്  സഹോദരിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ബീനയുടെ ദുരിതം ഒരു ഒറ്റപ്പെട്ട സംഭവം അല്ല.  നമ്മുടെ നിരവധി നെഴ് സുമാര്‍ ഇത്തരം ദുരന്തത്തിന്റെ വക്കിലൂടത്രേ നീങ്ങിക്കൊണ്ടിരിക്കുന്നത്.

വീടും പറമ്പും പണയപ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഇവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചില്ലറയല്ല,   ഇവിടെ ഹൈദ്രബാദില്‍  ചുരുക്കം ചില  നെഴ് സിഗ്  വിദ്യാര്‍ഥി കളുടെ local guardian ആയിരുന്ന എനിക്ക്  വൃണപ്പെടുത്തുന്ന ചില അനുഭവങ്ങളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്.

കുട്ടികളില്‍ നിന്നും ഈടാക്കുന്ന പണത്തിന്റെ ഒരംശം പോലും ചിലവക്കാതുള്ള,  സൌകര്യങ്ങള്‍ ഒട്ടും ലഭിക്കാത്ത പഠന കേന്ദ്രങ്ങളും, ഹോസ്റ്റലുകളും അവര്‍ തട്ടിക്കൂട്ടുന്നു, അതൊക്കെ സഹിച്ചു ഒരുവിധത്തില്‍ പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങിയാലും ഇവരെ ദുരിതങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ്  തികച്ചും ഖേദകരമായ മറ്റൊരു വസ്തുത.  


പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ ഒന്നുകില്‍ അവരുടെ തന്നെ സ്ഥാപനങ്ങളില്‍ തുച്ഛമായ ശമ്പളത്തില്‍  തളച്ചിടാന്‍  ശ്രമിക്കും അല്ലെങ്കില്‍ അവര്‍ മറ്റു സ്വകാര്യ ആശുപത്രികളുമായി കരാറുണ്ടാക്കി അവരില്‍ നിന്നും പണം പറ്റി വിദ്യാര്‍ഥികളെ അവര്‍ക്ക് കൈമാറുന്നു, എതിര്‍ക്കുന്നവരെ അവര്‍ വിവിധ നിലകളില്‍ (പഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റു പിടിച്ചു വെക്കുക, കെട്ടി വെച്ച പണം മടക്കി കൊടുക്കാതിരിക്കുക, ഭീക്ഷണിപ്പെടുത്തുക തുടങ്ങി)   ഉപദ്രവിക്കാന്‍ കോപ്പ് കൂട്ടുന്നു, ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളിലെ പ്രധാന നടത്തിപ്പുകാര്‍ നമ്മുടെ നാട്ടുകാര്‍ തന്നെ എന്നുള്ളതാണ് ഇതിലും ഞട്ടിപ്പിക്കുന്ന വിവരം. ഹൈദരാബാദ് , സിക്കണ്ട്രാബാടിലെ ചില  നെഴ്സിംഗ്  സ്ഥാപനങ്ങള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഇവയെല്ലാം  ചെയ്തു കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുന്നതിനു മുന്‍പ് നിങ്ങളുടെ മക്കളുടെ ഭാവിയെ കരുതി ഒരു ചെറിയ അന്വേഷണം നടത്തിയിട്ട് അത് ചെയ്ക.  


ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ ഇവിടെ നിയമങ്ങള്‍ ഇല്ലേ? ഉണ്ടെങ്കില്‍ എന്തുകൊണ്ടത് പ്രവര്‍ത്തി പദത്തില്‍ എത്തുന്നില്ല, മലയാളികളായ നമ്മുടെ കുട്ടികളെക്കൊണ്ടിവര്‍ ധനം സമ്പാദിക്കുന്നതില്‍ ബിരുദാന്തര ബിരുദം  നേടിയിരിക്കുകയാണ് . 

വാര്‍ത്തയില്‍ വന്ന ഒരു പ്രതികരണത്തില്‍ ഇപ്രകാരം ഒരു പ്രതികരണം വായിക്കുകയുണ്ടായി അതിവിടെ  അപ്രകാരം ചേര്‍ക്കുന്നു: Here is a response from one of the readers in regard to the news item and the harassment against nurses, and my response to it.


"This is nurses foolishness. As supreme court rule is against this kind of harassment and bond, they have to report such issues to the authority.Nurses (BSC, General or other) feel that they are also professionals and not slaves. Doctors taking revenge on nurses is due to their complex (as some of experienced nurses can handle things than amual baby doctors - doctors from private medical college or it is their other motivation as all know. Arun, Hyderabad , 25Oct'11 17:25:32"



My Response to Arun's feedback:

As Mr Arun said there is a supreme court rule against this type of harassment against nurses, but the sad part is that if anybody approach the court or  go ahead with it they have to face more harassments from the authorities, so most of them silently face such harassment, The only solution to this is the unity among the nurses and fight together for their rights, as someone suggested  the need of the hour is to create a strong association for the nurses in all India level to fight against such harassment.


പി വി ഏരിയല്‍ (P V Ariel, Secunderabad) 



web counter

From My Archives- A Balarama Story - ഒരു ഉണ്ണിക്കഥ- മുതലയും പിടക്കോഴിയും

Yet Another Story From my Archives:- 
This is from the pages of Malayala Manorama's Balarama Magazine.
This is published in the year 1980
 
Source: Malayala Manorama Publications
              Kottayam, Kerala, India.


A Powerful Living Testimony of a Malayali (Keralite) Muslim Moulavi's Encounter With Jesus Christ (A Malayalam Version)

Today In The WORD: FOUNTAIN OF GOODNESS!!

Today In The WORD: FOUNTAIN OF GOODNESS!!: Fountain of goodness! Verse for Today: Wednesday, October 26, 2011 Nahum 1:7 – The Lord is good, a refuge in times of trouble. He cares ...

Writings of Br. Ommen Philip