Popular Posts

ആരാണ് ഭാഗ്യവാന്‍ ? (Who Is A Blessed Man?)

ആരാണ് ഭാഗ്യവാന്‍ ? (Who Is A Blessed Man?)

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.    (സങ്കീര്‍ത്തനം 1: 1-2)                                         
"ഭാഗ്യവാന്‍ " എന്ന വാക്കിനു മാനുഷിക ദൃഷ്ടിയില്‍  ഈ ഭൂമിയില്‍ പല പര്യായങ്ങളും നല്‍കാന്‍ കഴിയും.   ധനം, മാനം, പദവി, പ്രസിദ്ധി ഇങ്ങനെ ആ പട്ടിക യില്‍  പലതും കടന്നു വരാം.   എന്നാല്‍ തിരുവചനം വളരെ വ്യക്തമായ ഭാഷയില്‍ അടിവരയിട്ടു പറയുന്നു മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ ഉള്‍പ്പെട്ടതൊന്നും അല്ല ഒരുവനെ ഭാഗ്യവാന്‍ ആക്കുന്നത്.   

സ്ഥാന മാനാധികള്‍ക്ക് പിന്നാലെ ഓടിയവര്‍ ഓടിത്തളര്‍ന്നു എവിടെ അവസാനിക്കുന്നു എന്ന്  നമുക്കറിയാം, നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ദിനം തോറും വാര്‍ത്താ മാധ്യമങ്ങളില്‍ക്കൂടിയും നേരിട്ടും നാം കണ്ടു കൊണ്ടിരിക്കുന്നു.

ധനവും മാനവും വര്‍ധിപ്പിക്കാനുള്ള വെമ്പലില്‍ നിലം പരിചായവര്‍ അനേകര്‍ ഇന്ന് ജയില്‍ അഴികള്‍ എണ്ണിക്കഴിയുന്നു എന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്. തങ്ങള്‍ക്കുണ്ടായിരുന്നവയില്‍ തൃപ്തിപ്പെട്ടു മുന്നോട്ടു പോയിരുന്നെങ്കില്‍ അവര്‍ ഇന്നും രാജ പദവിയില്‍ തന്നെ കഴിയുമായിരുന്നു, പക്ഷെ അവരുടെ ധനമോഹം അവരെ ജയിലഴികള്‍ക്ക്‌ പിന്നിലേക്ക്‌ വലിച്ചിഴച്ചു.  ഇതു നാം ഇന്ന് നമുക്ക് മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നവ.

എന്നാല്‍ തിരുവചനത്തില്‍ പരിശുദ്ധാത്മാവു രേഖപ്പെടുത്തി തന്നിരിക്കുന്ന ഇത്തരം നിരവധി ചരിത്രങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും.  സൃഷ്ടിയുടെ ആരംഭം മുതല്‍ പുതിയ നിയമ കാലം വരെയുള്ള  അത്തരം ചരിത്രങ്ങള്‍ നമുക്ക് മുന്‍പില്‍ ലഭ്യമാണ്, പക്ഷെ ഇത്തരം മുന്നറിയുപ്പുകളെ ത്രിണവല്‍ഗണിച്ചു കൊണ്ടുള്ള നീക്കം അങ്ങനെയുള്ളവരെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളത് നാം ഓര്‍ക്കേണ്ടതുണ്ട്.  ഇത്രയധികം  അപകടം നിറഞ്ഞ  ഒരു പാതയിലൂടെ യാണ് അതിനെ കരസ്ഥമാക്കുവാന്‍ പാടുപെടുന്നതെന്നുള്ള സത്യം വിസ്മരിച്ചു കൊണ്ടവര്‍ ആ ഓട്ടം തുടരുന്നു, അതിന്റെ ആക്കം വര്‍ദ്ധിപ്പിക്കാന്‍ ചെയ്യണ്ടാതെല്ലാം അവര്‍ ചെയ്തു കൂട്ടുന്നു, ഒപ്പം തങ്ങളുടെ ഓട്ടത്തിന്  വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  കെണിയില്‍ അകപ്പെടാന്‍ ഓടുന്ന മാന്‍ കുട്ടിയെപ്പോലെ അവര്‍ ഓടുന്നു ഒടുവില്‍ കുരുക്കില്‍ അകപ്പെടുകയും ചെയ്യുന്നു.

അടുത്തിടെ ഒരു പരസ്യ വാര്‍ത്ത ശ്രദ്ധിക്കുകയുണ്ടായി.  ഒരു ലോട്ടറി പരസ്യം, ഒരു പ്രസിദ്ധ ചലച്ചിത്ര നടന്‍ വളരെ കൌതുക മേറിയതും,ആകര്‍ഷകവുമായ ഭാഷയില്‍ ആ പരസ്യം അവതരിപ്പിച്ചു "കോടികളുമായി ഇതാ ഭാഗ്യ ദേവത നിങ്ങള്‍ക്ക് മുന്നില്‍, ഈ ഓണ നാളില്‍ അഞ്ചു കോടിയുമായി എത്തുന്നു നമുക്ക് അടിച്ചുപൊളിക്കാം"

 
തങ്ങളുടെ പ്രിയ താരം പറയുന്നതല്ലേ ലോട്ടറിയില്‍ വിശ്വാസം ഇല്ലാത്തവരും താരത്തിന്റെ വാഗ്മയത്തില്‍ മയങ്ങി ലോട്ടറി ടിക്കറ്റുകള്‍ എടുത്തു കൂട്ടുന്നു ഭഗ്യവാനാകാന്‍ .  പെട്ടന്ന് എന്റെ ഓര്‍മയില്‍ എത്തിയത്  ഒരു ബാലസംഘം മീറ്റിങ്ങില്‍  നമ്മുടെ  T K ശമുവേല്‍ സാര്‍ പഠിപ്പിച്ച ഒരു പാട്ടിന്റെ വരികളാണ് 

ജെബ്സേ പ്യാരാ യിശു ആയ എന്ന പ്രസിദ്ധ ഹിന്ദി ഗാനത്തിന്റെ രീതിയില്‍ പാടുന്ന ഒരു ഗാനം

"ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗം
പാരിലാര്‍ക്കും ക്രിസ്തുമാര്‍ഗം
ക്രിസ്തുവില്‍ വിശ്വസിച്ചീടുമെങ്കില്‍
നിത്യഭാഗ്യ ജീവനേകും."

സ്വത്തു ഭൂവിലെത്രയേറെ  കിട്ടിയാലും
മൃത്യുനേരം വിട്ടു വേഗം യാത്രയാകും
നിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്‍
ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം  --
.....
സ്വര്‍ഗ്ഗ രാജ്യ വാഴ്ച്ചയാകും ഭാവികാലം
ഭാഗ്യപൂര്‍ണരായി മേവും തന്റെ മക്കള്‍

ക്രിസ്തനെ ഗണ്യമാക്കാത്തവര്‍ക്കോ
നിത്യ നാശം എത്ര ക്ലേശം...
     
ഇത്ര വലിയ ഭാഗ്യം, നിത്യ ഭാഗ്യം അവഗണിച്ചു കൊണ്ടാണല്ലോ ദൈവമേ ഇവര്‍ നിത്യ നാശത്തിലേക്കെ  ഓടുന്നത്  എന്നു ചിന്തിച്ചപ്പോള്‍ ദുഖം തോന്നി.   
ചുരുക്കത്തില്‍ ഭാഗ്യം തേടി മാനവജാതി  നെട്ടോട്ടം ഓടുകയാണ് , ലക്ഷ്യത്തില്‍  എത്താന്‍ അതിനായി ഏതു കുറുക്കു വഴിയും സ്വീകരിപ്പാന്‍ അവന്‍ സന്നദ്ധ നാകുന്നു. 
കേവലം ചുരുക്കം നാളത്തെ ഈ ലോക വാസത്തിനായി സമൃദ്ധിയുടെ വേരുകള്‍ തേടി മനുഷ്യര്‍ തങ്ങളുടെ യാത്ര തുടരുകയാണ്.  ക്രൈസ്തവ ഗോളത്തിലും  ഇത്തരക്കാരെ ആകര്‍ഷിക്കുവാന്‍ ഒരു കൂട്ടര്‍ "സമൃദ്ധിയുടെ സുവിശേഷം" എന്ന ഓമനപ്പേരില്‍  മറ്റൊരു സുവിശേഷവുമായി വേദിയില്‍ ഉണ്ട്.
ഏതായാലും ഈ ഭാഗ്യവാനാകുവാനുള്ള തത്രപ്പാടില്‍ അപകടത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ തിരുവചനം ചില മുന്നറിയിപ്പുകള്‍ വളരെ ലളിതമായ വാക്കുകളില്‍ നമുക്ക് നല്‍കിയിട്ടുണ്ട് അതേപ്പറ്റി അല്‍പ്പം ചിന്തിക്കാം എന്നു താല്‍പ്പര്യപ്പെടുന്നു.

വിശ്വാസികള്‍ ഈ ലോകത്തിനുള്ളവരല്ലെന്നും  അവരുടെ രാജ്യം സ്വര്‍ഗ്ഗ കനാന്‍ ആണെന്നും മറ്റും സധൈര്യം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിശ്വാസ സമൂഹം പോലും ഇവിടെ അസ്തപ്രജ്ജരായി നോക്കി നില്‍ക്കുകയും ഈ ലോക ജനങ്ങള്‍ക്കൊപ്പം ഓടാന്‍ തത്രപ്പെടുകയും, അതിനുള്ള വിവിധ തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന  കാഴ്ച വളരെ ദയനീയം തന്നെ.

ലോക മര്‍ത്ത്യര്‍ക്കു ലഭിക്കാത്ത പ്രത്യേക  പ്രകാശം ലഭിച്ചവര്‍ തന്നെ വിശ്വാസ സമൂഹം, അതില്‍ രണ്ടു പക്ഷമില്ല, പക്ഷെ, പലപ്പോഴും അവരുടെ പ്രവര്‍ത്തികളും, സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും.  ലോക മര്‍ത്യര്‍ ഇതില്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും.  ലോക മര്‍ത്യര്‍ പോലും ഏര്‍പ്പെടാന്‍ മടിക്കുന്ന തരം കുതത്രങ്ങളില്‍പ്പോലും  ഒരു കൈ നോക്കാന്‍ ശ്രമിക്കുന്നവര്‍.


ഇതെത്ര ലജ്ജാകരം!!!


"ധനമോഹം  സകലവിധ ദോഷത്തിന്നും മൂലമല്ലോ ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു."  എന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട്  അവര്‍ അക്ഷീണം അത് കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു, ഒപ്പം മറ്റുള്ളവരെ അതിലേക്കു വലിച്ചിഴക്കുകയും ചെയ്യുന്നു.


ഭാഗ്യവാന്മാര്‍   ആകുവാന്‍ ബെദ്ധപ്പെട്ടോടുന്ന പ്രീയപ്പെട്ട സഹോദരാ, സഹോദരി,  തിരുവചനത്തിലേക്കു  നമുക്ക് ഒരിക്കല്‍ ക്കൂടി  നോക്കാം, അതീവ ശ്രദ്ധയോടെ അത് പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന പല യാഥാര്‍ധ്യങ്ങളും കണ്ടെത്താന്‍ കഴിയും.  ഇപ്പോള്‍ തങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പാത  അപകടമേറിയതെന്നു   വളരെ വ്യക്തമായ ഭാഷയില്‍ അത്  മുന്നറിയിപ്പ് നല്‍കുന്നു.  ഇതു മോഹിച്ചു    ദുരിതത്തിലായവരുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് തിരുവചനത്തിലൂടെ ലഭിക്കുന്നു.

പൗലോസ്‌ അപ്പോസ്തലന്‍ ഇതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന  അപകടത്തെപ്പറ്റി   വളരെ വ്യക്തമായ ഭാഷയില്‍ തിമൊഥയോസിനു എഴുതിയ ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 1 തിമൊ 6: 7-10 വരെയുള്ള വാക്യങ്ങളില്‍ പറയുന്നത്  ശ്രദ്ധിക്കുക.


അതിന്റെ പിന്നാലെ ഓടിയാലുള്ള വിപത്തിനെ ക്കുറിച്ചുള്ള അപകട സൂചനകള്‍ നല്‍കിയ ശേഷം  തിമൊഥെയൊസിനെ സംബോധന ചെയ്തുകൊണ്ട് എഴുതുന്നത്  ശ്രദ്ധിക്കുക.  നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.(വാക്യം 11).

ഇവിടെ  അപ്പോസ്തലന്‍ തിമൊഥെയൊസിനെ സംബോധന ചെയ്യന്നത് പ്രത്യേകം ശ്രദ്ധിക്കുക.  "നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ"   എന്നാണ്
ഇതില്‍ നിന്നും നമുക്ക് ന്യായമായും ചിന്തിക്കാന്‍ കഴിയുന്നത്‌ എന്താണ് ?  
തീര്‍ച്ചയായും ദൈവ മനുഷ്യനായ
തിമൊഥെയൊസിനും അത്തരം വിപത്തില്‍ അല്ലെങ്കില്‍ കെണിയില്‍ അകപ്പെടാന്‍ സാദ്ധ്യതകള്‍ ഉണ്ടന്നല്ലേ?  അതെ, തീര്‍ച്ചയായും അതിനുള്ള സാദ്ധ്യതകള്‍ വളരെയാണ്.  


അതുപോലെ നാമും ദൈവീക കാര്യങ്ങളില്‍ എല്ലാം തന്നെ വളരെ തീഷ്ണതയോടെ മുമ്പോട്ട്‌ പോകുന്നവരാണെന്നതിനു ഒരു സംശയവുമില്ല. പൗലോസ്‌ തിമൊഥെയൊസിനെ വിളിച്ചത് പോലെ ആ വിളിക്ക് തീര്‍ച്ചയായും യോഗ്യരുമത്രെ നാം എന്നതിനും  രണ്ടു പക്ഷമില്ല.  എന്നാല്‍ നാമും ഈ വലിയ കെണിയില്‍ അകപ്പെടാന്‍ വളരെ വളരെ സാദ്ധ്യതകള്‍ ഉണ്ട് എന്നതിനും രണ്ടു പക്ഷമില്ല.

നാം ഇവിടെ കൂടുതല്‍ ജാഗരൂകര്‍ ആകേണ്ടതുണ്ട്.


അപ്പോസ്തലെന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. 


"അതു വിട്ടോടി"
അതു വിട്ടു കളക എന്നല്ല, വിട്ടു 'ഓടുക' എന്നത്രേ താന്‍ പറയുന്നത്, അതിന്റെ തീവ്രത എന്ത് എന്നു നമുക്ക് ഊഹിക്കാമല്ലോ.

നമുക്കിങ്ങനെ ചിന്തിക്കാം, വിട്ടു കളഞ്ഞു എന്നിരിക്കട്ടെ പിന്നെ നാം അവിടെത്തന്നെ നില്‍ക്കുന്നു എന്നിരിക്കട്ടെ തീര്‍ച്ചയായും അതു പിന്നെയും നമ്മിലേക്ക്‌ കടന്നു വരുവാന്‍ സാധ്യത വളരെയാണ്.



ഒരു പക്ഷെ അതായിരിക്കാം അപ്പോസ്തലന്‍ വിട്ടു ഓടുവാന്‍ പറഞ്ഞതിന്റെ പൊരുള്‍.  അതു തന്നിലേക്ക് ഒട്ടും തന്നേ കടന്നു വരാതിരിക്കാന്‍ അതിനെ വിട്ടോടുക എന്നര്‍ത്ഥം.


തന്നെയുമല്ല അതു വീണ്ടും നമ്മെ കീഴ്പ്പെടുത്താതിരിക്കാന്‍ താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കുന്നു.  ശ്രദ്ധിക്കുക വാക്യം പതിനൊന്നിന്റെ അവസാന ഭാഗം.  "അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക."


പിന്തുടരേണ്ട ചില പ്രധാന കാര്യങ്ങള്‍:
നീതി,  ഭക്തി, വിശ്വാസം, സ്നേഹം,
ക്ഷമ, സൌമ്യത
തുടങ്ങിയവ പിന്തുടരാനത്രേ താനിവിടെ പ്രബോധിപ്പിക്കുന്നത് .
ഇതോടു ചേര്‍ന്ന്   തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലേഖനം  രണ്ടാം അദ്ധ്യായം  വാക്യം 22 വായിക്കുകുന്നത്  നന്നായിരിക്കും. "യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക."

വിട്ടോടെണ്ടതും ഒഴിഞ്ഞിരിക്കേണ്ടതുമായ  മറ്റൊന്നത്രേ "ബുദ്ധിയില്ലാത്ത മൌഢ്യതർക്കം" ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ  വെറുതെ തര്‍ക്കിക്കുന്നതില്‍ നല്ല വീറാണ്, അര്‍ത്ഥമില്ലാത്ത ഒന്നില്‍ പിടിച്ചു തൂങ്ങി അവര്‍ തര്‍ക്കം സൃഷ്ടിക്കുന്നു, ഒടുവില്‍ അത് കലാപത്തില്‍ കലാശിക്കുന്നു. തിരുവചനം ഇതു വ്യക്തമാക്കുകയും ചെയ്യുന്നു,  വാക്യം 23 ശ്രദ്ധിക്കുക "ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക."


ഒരു ഇംഗ്ലീഷ്  വിവര്‍ത്തനത്തില്‍  അത് കുറേക്കൂടി വ്യക്തമായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

 
"But refuse foolish and ignorant speculations, knowing that they produce quarrels."
KJV യില്‍ ഇപ്രകാരമത്രെ അത് രേഖപ്പെടുത്തിയിരിക്കുന്നത്  "But foolish and unlearned questions"
ഇതോടു  ചേര്‍ന്ന് മറ്റൊരു  ഭാഗം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും  രണ്ടാം അദ്ധ്യായം 16 അം വാക്യം.

"ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;"



ഇതോടു ബന്ധപ്പെട്ടു ഒരു കാര്യം കൂടി സൂചിപ്പിക്കുന്നത് ഉത്തമം ആകും എന്ന് കരുതുന്നു.   ചിലര്‍ക്ക്, വിശേഷിച്ചും ചില സഹോദരങ്ങള്‍ക്ക്‌ തമ്മില്‍ കാണുമ്പോള്‍ ഇപ്പോഴും ഒന്ന് മാത്രമേ പറയാനുള്ളൂ തങ്ങളുടെ ബിസ്സന്‍സ്സ് , ജോലി, തുടങ്ങിയവയില്‍ തങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ നേട്ടങ്ങള്‍ തുടങ്ങിയവ വാ തോരാതെ പറയുക. ചിലപ്പോള്‍ തോന്നും ഇതും അവരുടെ തൊഴിലിന്റെ ഒരു ഭാഗമോ എന്ന്.

ഈ ഭൂമിയില്‍ നേടിയതൊന്നും ഒരു നേട്ടമേ അല്ല എന്നുള്ള സത്യം മറന്നു കൊണ്ടിവര്‍ സംഭാഷണം തുടരുന്നത് കേട്ടാല്‍ ദുഃഖം തോന്നും.  
 
ഞാന്‍ എന്റെ വിഷയം വിട്ടു പോവുകയാണോ എന്നു നിങ്ങള്‍ക്ക് തോന്നാം, എന്നാല്‍ ചുരുക്കത്തില്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ അവര്‍ തങ്ങള്‍ക്കും സഹജീവികള്‍ക്കും ദുരിതം വരുത്തി വെക്കുക മാത്രമത്രേ ചെയ്യുന്നത്,  ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങള്‍ ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ എന്നു സ്വയം പറഞ്ഞാല്‍പ്പോലും തീര്‍ച്ചയായും ഇവരെ ഭാഗ്യവാന്മാരുടെ പട്ടികയില്‍ ദൈവം ഒരിക്കലും ഉള്‍പ്പെടു ഉള്‍പ്പെടുത്തുകയില്ല.   ഒരു പക്ഷെ ലോക ദൃഷ്ടിയില്‍ ഇക്കൂട്ടര്‍ ആ പട്ടികയില്‍ പെട്ടേക്കാം പക്ഷെ ദൈവ ദൃഷ്ടിയില്‍ ഇത്തരക്കാര്‍ ആ പട്ടികയില്‍ ഇല്ല തന്നെ.


പ്രാരംഭത്തില്‍ സൂചിപ്പിച്ചത് പോലെ  എല്ലാറ്റിലും ഉപരിയായി  "യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ നമുക്ക് രാപ്പകൽ ധ്യാനിക്കാം, അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം. അതത്രേ നമ്മെ ആ ഭാഗ്യവാന്മാരുടെ പട്ടികയിലേക്ക് നയിക്കുന്നതിന്റെ ആദ്യ പടി.  ശ്രദ്ധിക്കുക നമുക്ക് യഹോവയില്‍ മാത്രം ശരണം പ്രാപിക്കാം.  നമ്മുടെ ധനത്തിലോ, വസ്തു വകകളിലോ, പുത്രസമ്പത്തിലോ ശരണം വെക്കാതെ ജീവനുള്ള ദൈവത്തില്‍ മാത്രം ശരണം പ്രാപിക്കാം.

ഇതോടു ചേര്‍ന്ന്  സങ്കീര്‍ത്തനം 2:12 ന്റെ അവസാന ഭാഗവും, 119 ന്റെ ഒന്നും രണ്ടും 41 ന്റെ ഒന്നും രണ്ടും  വാക്യങ്ങളും വായിക്കുക. 

ടി. കെ. സാമുവേല്‍ സാര്‍ പാടിയതു പോലെ, "ക്രിസ്തനെ ഗണ്യമാക്കാത്തവര്‍ക്കോ  നിത്യ നാശം എത്ര ക്ലേശം...

ഇതു ഒരു പക്ഷെ, ക്രിസ്തുവിനെ അറിയാത്തവര്‍ക്കുള്ള നാശത്തെക്കുറിച്ചാണ് താന്‍ പാടിയതെന്ന്  ചിന്തിച്ചേക്കാം എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടും, സ്വീകരിച്ചിട്ടും പിന്നെയും തന്നെ ഗണ്യമാക്കാത്തവരും ഈ പട്ടികയില്‍ തന്നെ എന്നതിന് സംശയം വേണ്ട. 


നമ്മുടെ കര്‍ത്താവു പറഞ്ഞ ചില വാക്കുകള്‍ ഒരിക്കല്‍ കൂടി ഉദ്ധരിച്ചു കൊണ്ട് ഞാന്‍ ഇതിവിടെ അവസാനിപ്പിക്കാം 
 

"പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്‍മാര്‍  തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വഗ്ഗത്തി നിക്ഷേപം സ്വരൂപിച്ചുകൊവി.  നിന്റെ  നിക്ഷേപം ഉള്ളേടത്തു നിന്റെഹൃദയവും ഇരിക്കും. (മത്തായി 6:19-21)

നമുക്ക് നമ്മുടെ ഹൃദയത്തെ അവനായി മാത്രം സമര്‍പ്പിക്കാം.  നമുക്ക് ഈ ഭൂമിയില്‍ ലഭിച്ചിരിക്കുന്ന ചുരുക്കം നാളുകള്‍  അവനു പ്രസാദകരമായവ ചെയ്തു കൊണ്ട്  തിരുവചനം പറയുന്ന ഭാഗ്യവാന്മാരുടെ 
ആ പട്ടികയില്‍ ഇടം നേടാന്‍ ശ്രമിക്കാം.  


അതിനായി ദൈവ ഭക്തിയിലും, വിശ്വാസത്തിലും, സ്നേഹത്തിലും, ക്ഷമയിലും , സൌമ്യതയിലും  നമ്മുടെ ദൈനം ദിന ജീവിത ചര്യകളില്‍  നമുക്ക് ഏര്‍പ്പെടാം.  എങ്കില്‍ മാത്രമേ ഭാഗ്യവാന്മാരുടെ ആ പട്ടികയില്‍ നമുക്കും  ഇടം കണ്ടെത്താന്‍ കഴിയൂ.  കര്‍ത്താവ്‌ അതിനു നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.  അവന്റെ പൊന്നുനാമം എന്നുമെന്നേക്കും വാഴ്ത്ത പ്പെടുമാറാകട്ടെ.  ആമേന്‍.


(ജൂലൈ 22 2011 ല്‍  ഒരു ചെറിയ കൂട്ടം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്  സംസാരിച്ച ഒരു പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.)          (An unedited message, delivered to a small gathering of  believers on July 22nd 2011).

Pic.Source: sxc.hu

Share



Mumbai Bleeds again! But The Media Bask in Glory



Forensic experts collect evidence from
the blast site at Dadar in Mumbai on Thursday
Picture Credit. The Hindu/PTI
Serial terror strikes again in Mumbai. Many died and Several injured reports the media.

Our heartfelt condolence to the bereaved families.

Terrorists strikes again and the Terror repeats…it looks like its going to stay here for ever.

Today again I was just watching some of the channels, They are all busy continuing their heated debates, no end to it, the so called intellects, VIPs and Politicians are always involved in to safeguard their interests with attacks and counter attacks with their utterances and in due course the TV channels get their dues, the TRP rates they look for and  ultimately they bask in glory.  This phenomenon continues and continues with every other such incidents. 

Of course some of the voices aired are much valued and noteworthy too but sad to say the concerned are not interested to hear or note.  They are just worried about their vote banks nothing else.  No doubt in few days, things will get normal, why, some channels says Mumbai is getting back to normal, the families lost their dear ones are the losers here and the politicians and the terrorists and their beneficiaries will go on with their business as usual and decide where to plant the next bomb, and whom to attack with their verbal utterances. 


This is really a sad trend India is now facing.  Our concerned are not worried about the innocent lost souls and the peace of the country, but of course they are very much worried about their vote banks.


 Alas! What a horrible situation we are in?  Indeed this is really an alarming situation!

Will there be an end to such terror attacks?

Will the authorities look into it seriously to stop repeating such attacks?

Or the innocents need to be again and again become the scapegoats?

These are some of the appalling questions came to my mind after the repeated terror attacks and the aftermath.



End Note:

One serious doubt:  Will these repeated debates thru the media reach to the authorities or the rulers of this country?

I doubt.  Because whenever such terror strikes, within no time the channel people go after the politicians,VIPs and the intellectuals to fill their studio seats to initiate a debate on the current issue.
And it continues for few days and ends there,  then the things will go back to square one.

Yes, ultimately this (the TV channel debates) too become a repeated process just to air or go with the wind?

Oh! God Only You Can Save Our Country! 


God Save Our Country!


Watch the horrible scenes in this slide show HERE                




Picture and slide show Source:
The Hindu Daily/Press Trust of India, The Deccan Chronicle,

Share






Do You Think 24 Hours in a day is not enough! Don’t Get Panic! There is More, Enough is Left Out !


Share



Here is  a wonderful and noteworthy information I just received in my mail box today (29.06.2011).  Please have a look at it. There is more time still left out for you in 24 hours !!
Hurry!!!.
Enjoy it!!!
Utilize it Properly!!!
Have a wonderful time ahead!!!


The Mayonnaise Jar

When things in your life seem, almost too much to handle,
When 24 Hours in a day is not enough,
Remember the mayonnaise jar and 2 cups of coffee.

A professor stood before his philosophy class
and had some items in front of him.
When the class began, wordlessly,
He picked up a very large and empty mayonnaise jar
And proceeded to fill it with golf balls.

He then asked the students, if the jar was full.
They agreed that it was.

Pic Credit. sxc.hu
The professor then picked up a box of pebbles and poured
them into the jar.   He shook the jar lightly.
The pebbles rolled into the open Areas between the golf balls.

He then asked the students again if the jar was full.  They agreed it was.

The professor next picked up a box of sand and poured it into the jar.
Of course, the sand filled up everything else.
He asked once more if the jar was full. The students responded with a unanimous 'yes.'

The professor then produced two cups of coffee from under the table and poured the entire contents into the jar, effectively
filling the empty space between the sand.  The students laughed.

'Now,' said the professor,   as the laughter subsided,
'I want you to recognize that this jar represents your life.
The golf balls are the important things - family,
children, health, Friends, and Favorite passions –
Things that if everything else was lost and only they remained, Your life would still be full.

The pebbles are the other things that matter like your job, house, and car.

The sand is everything else --The small stuff.

'If you put the sand into the jar first,'  He continued,
there is no room for  the pebbles or the golf balls.
The same goes for life.

If you spend all your time and energy on the small stuff,
You will never have room for the things that are important to you.

So...

Pay attention to the things that are critical to your happiness.
Play With your children.
Take time to get medical checkups.
Take your partner out to dinner.

There will always be time to clean the house and fix the disposal.

'Take care of the golf balls first --
The things that really matter.
Set your priorities. The rest is just sand.'

One of the students raised her hand and inquired what the coffee represented.

The professor smiled.
'I'm glad you asked'.

It just goes to show you that no matter how full your life may seem,
there's always room for a couple of cups of coffee with a friend.'

Please share this with others,
I just did......

PS:
For this noteworthy information I am indebted to  Br. P M Jacob of Hyderabad.
Thanks Br. P M Jacob (Jacob Mathai) for your timely note. 
Best Regards.
Philip (Babu)

Picture credit. sxc.hu


Share

Thank You So Much For Your Kind Remembrance, Wishes on my Birthday. May God Bless.


Share




More Thank You Comments



I am delighted to receive a good number of wishes from my friends, relatives and well wishers through phone calls, email, by post and internet (social web sites).  

Yes! The Lord Will Fulfill His Purpose For Me.(Ps.138:8)


This year’s birthday was totally a different experience for me. To tell you the truth, I was thinking of not celebrating or to not give much importance to that particular day.  Read more (One of my articles from Knol pages) on this line here at this link. But now I consider it as a special thanks giving time to my God the Creator Lord.

As I said, I do not celebrate birthdays, but at the same time I appreciate and accept the wishes I receive on that day. 

    Now let me take this opportunity to convey my sincere thanks to all the dear ones from far and near to take time to wish me on this day.    

  
               “Thank you” to all my friends and relatives who wished me on my birth day on 22nd June 2011.
         
        May the Good Lord bless you all.

        With kind regards and love,

        Yours in Him.

        Philip V Ariel
    
NB:  Here I would like to mention one more thing about a encouraging wishes received from one of my friends’ on that day.
                  

     Happy Birthday to you
      
        Heard it is your birthday today

        That’s what the little birds say

        They sing and dance

        Perched on the branch

        Happy Birthday to you.

        ...

        Happy birthday to you

        Happy Birthday to you,

        Indeed it is a happy birthday too.

        One year ago I didn’t know you

        Today I sit waiting here

        Wonderful things to hear

        About your work that brings good cheer

        To many who have been so dear.........   

        May you continue to bring good messages through your knols and blogs.

        God Bless you.

        Alice Mathews Martin.
    
       See her Poetry Blog Here

      
       My response:

                   Thank you so much Alice

                    For the thoughtful wishes

                    With a poetic touch and tone.

                    Oh My God !!!

                    Though a bit belated

                   …...I am much elated

                    My prayer is that my Good Lord

                    Come to pass those wishes in my life.

                    Today I am again reminded of the famous

                    Personality ever lived on earth, Mr. Benjamin Franklin

                    one of the founding fathers of America,

                    Let me repeat/quote his words:

                    "If you would not be forgotten,

                    as soon as you are dead and rotten,

                    either write things worth reading,

                    or do things worth the writing."

                    May the Lord help me to fulfill/do an iota of this quote.

                    Thanks again for your wishes.

                    Best regards

                    Philip V Ariel

PS: I would like to spend rest my days to live for others in line with my Savior’s Words and also to stick to a bit of the great quote of Benjamin Franklin. May God Bless.


Also please read here a similar experience happened few years back on this day. Read the interview here at this blog  



Share






web counter

A Brief Write-up About A Song and its Writer Philip Verghese, Secunderabad

"മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍" (ഗാനോല്‍പ്പത്തിയില്‍ നിന്നും ചില പുറങ്ങള്‍)

ഗാന രചയിതാവ് : ഫിലിപ്പ് വറുഗീസ് 'ഏരിയല്‍' സെക്കന്ദ്രാബാദ്

Journalist , Editor Jijo Angamally (ജിജോ അങ്കമാലി ) എഴുതി, സത്യം പബ്ലികേഷന്‍, തിരുവല്ല, പ്രസിദ്ധീകരിച്ച "ഗാനോല്‍പ്പത്തി" എന്ന പുസ്തകത്തില്‍, ഈ നോള്‍ എഴുത്ത് കാരനെക്കുറിച്ചു രേഖപ്പെടുത്തിയ ചില വിവരങ്ങള്‍.
'ഇറ്റാലിക്സില്‍'കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ് .
A Brief write-up about the knol author/poet(P V Ariel), from the book 'Gaanolppathi' written by Journalist and Editor Jijo Angamally, Bahrain.


വാഞ്ചിതമരുളിടും ... എന്ന രീതി *4

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!


വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും  ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ് 
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു.
                       **********

പുളിക്കീഴ്,  പടിഞ്ഞാറെ ചെരുവില്‍ സഹോ. പി റ്റി വര്‍ഗീസിന്റെയും സാറാമ്മ
വര്‍ഗീസിന്റെയും*1 മകനായി പോത്താനിക്കാട് പറമ്പന്‍ചേരില്‍ പാപ്പാളില്‍ വീട്ടില്‍ 1955 ജൂണ്‍ 22 നു ജനിച്ച ഗാന രചയിതാവാണ്  സഹോ.ഫിലിപ്പ്  വര്‍ഗീസ്‌ .  പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ കുടുംബമായി പുളിക്കീഴ്  (വളഞ്ഞവട്ടം) സ്ഥിരതാമസമാക്കി. 



ദൈവമക്കളായ മാതാപിതാക്കളുടെനിരന്തര പ്രേരണയാല്‍ ദൈവീക ശിക്ഷണത്തില്‍ വളരുവാന്‍ ഇടയായി.  പതിനഞ്ചാം  വയസ്സില്‍ (28 /05/1970) മാവേലിക്കര ചെറിയനാട് വെച്ച് നടന്ന കുട്ടികളുടെ ക്യാമ്പില്‍ വെച്ച് കര്‍ത്താവിനെ സ്വീകരിപ്പാനും 1974 മേയ്  മാസത്തില്‍ കര്‍ത്താവിനെ ജലത്തില്‍ സാക്ഷിപ്പാനും തുടര്‍ന്ന്  പുളിക്കീഴ്  ബ്രദറണ്‍ സഭാ ബന്ധത്തില്‍ സജീവമായി മുന്നോട്ടു പോകുവാനും ദൈവം സംഗതിയാക്കി .



തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥം സെക്കണ്ടാരാബാദിലേക്ക്  കടന്നു പോകുന്നതിനും ജോലിയോടൊപ്പം പഠനം തുടരുന്നതിനും സാധിച്ചു.  ആര്‍ട്ട്സില്‍ ബിരുദം എടുത്ത ശേഷം പത്ര പ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമ എടുക്കുന്നതിനും വഴിയൊരുങ്ങി.
ചെറു പ്രായം മുതല്‍തന്നെയും പാരായണ താല്പര്യം തന്നില്‍ മുളയിട്ടു.  വീട്ടിലെ ഗ്രന്ഥ ശേഖരവും പോത്താനിക്കാട് സഭയിലെ ആദ്യ കാല വിശ്വാസികളില്‍ ഒരാളായ തന്റെ വല്യമ്മച്ചിയുടെ (പാപ്പാളില്‍ സാറാമ്മ തൊമ്മന്‍) പ്രോത്സാഹനവും, ജേഷ്ഠ സഹോദരി റോസമ്മയുടെ നിരന്തര പ്രോത്സാഹനവും അക്ഷരങ്ങളുടെ പുതുലോകങ്ങളിലേക്ക്  തന്നെ നയിച്ചുകൊണ്ടേയിരുന്നു.
വായനാശീലം വളര്‍ന്നതോടെ എന്തെങ്കിലും എഴുതാനുള്ള മോഹം ഏഴാം തരത്തിലെത്തിയപ്പോള്‍ തന്നെ നാമ്പിട്ടു.  രഹസ്യമായി ചിലതെല്ലാം കുത്തിക്കുറിച്ചു കഥാ രചനയില്‍ ആരംഭിച്ച സംരംഭം ക്രമേണ കവിതാ രചനയിലേക്ക് നീങ്ങി.  പാട്ടുകളും മറ്റും കുറിച്ച് വെച്ച് വീട്ടിനുള്ളില്‍ തന്നെ ഉച്ചത്തില്‍ പാടുമായിരുന്നു. *2  പിതാവും സഭയിലെ പ്രിയമുള്ളവരും തന്നിലെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.   ഏലിയാമ്മ സന്യാസിനി എന്ന സുവിശേഷക പ്രവര്‍ത്തകയും പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.  


എങ്കിലും ആദ്യ കവിതയ്ക്ക് മഷി പുരണ്ടത്  1977 - ലാണ് . പരേതരായ എം. ഇ.   ചെറിയാന്‍, ടി. കെ.  ശമുവേല്‍ തുടങ്ങിയവരും സഹോദരന്‍ ചാള്‍സ് ജോണും ആവശ്യമായ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും നല്കിയതും  ഗാനരചന മെച്ചപ്പെടുത്താന്‍ സഹായകമായി. ഇക്കൂട്ടത്തില്‍  അലക്സാണ്ടെര്‍  കുരിയന്‍, ജോയി പാമ്പാടി, കുഞ്ഞുമോന്‍ ചാക്കോ, പൗലോസ്‌ തുടിയന്‍, പി. എം.  ജോസഫ്    തുടങ്ങിയവരുടെ പ്രോത്സാഹനങ്ങളും പ്രത്യേകം പ്രസ്താവ്യമത്രേ .

*3
'സൃഷ്ടാവ് ' എന്ന പേരില്‍ ബാലകവിത എഴുതി രചനക്ക് തുടക്കമിട്ടതും
അറുപതിലധികം ഗാനങ്ങളും കവിതകളും എഴുതാന്‍ സംഗതിയായി.  രാത്രിയുടെ യാമാങ്ങളിലാണ്  തന്റെ ഗാനങ്ങളില്‍ അധികവും പിറവി കൊണ്ടത്‌ . പ്രസിദ്ധ
ഗാന രചയിതാക്കളുടെ ഗാനങ്ങള്‍ തുടര്‍ച്ചയായി പാടുകയും അതേ രാഗത്തില്‍ തുടര്‍ന്ന് ലഭിക്കുന്ന ആശയങ്ങള്‍ കുറിച്ചിടുകയും വീണ്ടും പാടുകയും പിന്നീടവക്ക് വൃത്തവും പ്രാസവും നല്‍കി രൂപപ്പെടുത്തുകയുമാണ്  ഗാന രചനയില്‍ താന്‍ അവലംഭിച്ച രീതി.




ദൈവത്തിന്റെ സിംഹം എന്നര്‍ത്ഥം വരുന്ന "ഏരിയല്‍" എന്ന തൂലികാ നാമം സ്വീകരിച്ചിട്ടുള്ള താന്‍  ജീവിതത്തില്‍ കടന്നു പോയ പരിശോധനാ വേളകളില്‍ തിരുവചന ധ്യാനത്തിലൂടെ ലഭിച്ച ആശ്വാസമാണ്  തന്റെ പല ഗാനങ്ങളുടേയും രചനക്ക് പ്രോല്‍സാഹനമായ്  കാമ്പും കഴമ്പും നല്‍കിയത്.  


ഗുജറാത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സന്തോഷധ്വനി മാസികയുടേയും , പി. എം.  ജോസഫ്   പ്രസിദ്ധീകരിച്ചിരുന്ന ക്രിസ്ത്യാനി  മാസികയുടെയും  സഹ പത്രാധിപരായും,  കൂടാതെ    ബ്രദറണ്‍ വോയിസ് , ഉന്നത ധ്വനി, സുവിശേഷ ധ്വനി, മരുപ്പച്ച, ഡയലോഗ്  തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സെക്കന്ദ്രാബാദ് ലേഖകനായും  കുറേക്കാലം പ്രവര്‍ത്തിച്ചു.  ഇപ്പോള്‍ സിക്കന്ദ്രബാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന   "കൊണ്ഫിടന്റ്റ് ലിവിംഗ് മാസികയുടെ (Back to the Bible's official organ) Associate Editor (അസ്സോസ്ഷ്യറ്റ്  എഡിറ്റര്‍ )ആയി പ്രവര്‍ത്തിക്കുന്നു. 


 
1986 മെയ്‌  22 ന്  നാസികില്‍ കര്‍തൃശുശ്രൂഷയില്‍  ആയിരുന്ന പരേതനായ എം എം മാത്യു  സഹോദരന്റെ സഹോദരി അന്നമ്മ (ഓമന) യെ വിവാഹം കഴിച്ചു, ഭാര്യാ ഗൃഹം മണ്ണാരത്തറയാണ്.  രണ്ടു മക്കളെ നല്‍കി ദൈവം കുടുംബജീവിതത്തെ  അനുഗ്രഹിച്ചു. മൂത്ത ആള്‍ 'ചാള്‍സ് '  ഇളയ ആള്‍ 'മാത്യുസ് '.




മറ്റുള്ളവരോട് സുവിശേഷം വ്യക്തമാക്കുന്ന നിരവധി ഗാനങ്ങള്‍ താന്‍ രചിച്ചിട്ടുണ്ട് .  ഉന്നതത്തില്‍ ദൂത
സംഘ ത്തിന്‍ മധ്യത്തില്‍ അത്യുന്നതനായി വസിചിരുന്നോന്‍  സര്‍വ്വവും ത്യജിച്ചു  പാരിതില്‍ വന്ന് പല പാടുകളും സഹിച്ച് ജീവനേകി ദൈവ പുത്രനാക്കിയ നിസ്തുല്ല്യ സ്നേഹത്തെ  ഓര്‍ത്ത്  ധ്യാനത്തോടിരുന്ന അവസരത്തില്‍ ദൈവത്തോടുള്ള നന്ദിയാലും സ്തുതിയാലും ഹൃദയം നിറയുകയും തന്നെ ചേര്‍ത്തിടാന്‍ ഉടന്‍ വരുമെന്ന പ്രത്യാശയാല്‍ ഹൃദയം

നിറയുകയും ചെയ്തൊരു വേളയില്‍ "വാഞ്ചിതമരുളിടും" എന്ന സൈമണ്‍ സാറിന്റെ പാട്ടിന്റെ രാഗത്തില്‍ *4 "മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍" എന്നു തുടങ്ങുന്ന ഈ ഗാനം പിറവി കൊണ്ടു.

 

source:
"ഗാനോല്പ്പത്തി"
(Printed and Published by Sathyam Publications, Thiruvalla
Author: Jijo Angamaly)

'ഇറ്റാലിക്സില്‍'കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ് .



ഈ ഗാന രചയിതാവിനേപ്പറ്റി കൂടുതൽ അറിവാൻ  താഴെയുള്ള ലിങ്കിൽ അമർത്തുക.


 


My Malayalam Songs From the Pages of Athmeeya Geethangal (Spiritual Hymns)

                                          ഒരു സ്തോത്ര ഗീതം                                 

ഈ ഗാനം പരേതനായ സുവിശേഷകന്‍ പി എം ജോസഫ്  കല്‍പ്പറ്റ എഴുതിയ  
"ഓ പാടും ഞാനെശുവിനു പാരിലെന്‍ ജീവിതത്തില്‍" എന്ന പ്രസിദ്ധ 
ഗാനത്തിന്റെ ട്യുണില്‍ പാടാവുന്നതാണ് 

Cover Page of the Song Book
        
   ഓ...  രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക  

1.  പാപിയെത്തേടി പാരിതില്‍ വന്നു പാടു സഹിച്ചു പരന്‍
     പാപികള്‍ക്കായ് മരിച്ചു മൂന്നാം ദിനമുയിര്‍ത്തു                  —   ഓ 

2.  മന്നവനേശു വന്‍മഹിമ വിട്ടു മന്നിതില്‍ വന്നെനിക്കായ്
     വേദനയേറ്റധികം യാഗമായ്ത്തീര്‍ന്നെനിക്കായ്            —  ഓ 



3.  പാപിയാമെന്നെ വീണ്ടെടുത്തോനും തന്‍മകനാക്കിയോനും
     പവനനേശുവല്ലോ പാരിതിന്‍ നാഥനവന്‍                       —  ഓ



4.  പാരിതില്‍ പലതാം കഷ്ടതയേറുകില്‍ തെല്ലുമേ ഭയം വേണ്ട
     രക്ഷകനേശുവുണ്ട് സന്തതം താങ്ങിടുവാന്‍                      —  ഓ



5.  വേഗം വരാമെന്നുരച്ച നാഥന്‍ വേഗം വന്നീടുമല്ലോ
     താമസമധികമില്ല നാഥനവന്‍ വരുവാന്‍                         —  ഓ 
                                                                                                                               P V
                                            ******
                                                              


ഒരു പ്രത്യാശാ ഗീതം


വാഞ്ചിതമരുളിടും ... എന്ന രീതി

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!


വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും  ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ് 
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു. 

                                                                             P V
                                  o0o


Read More about this Song' and its author at the given below link. 
A Page taken from the book Gaanolppathi. ഗാനോല്പ്പത്തി written by  Jijo Angamally. Read it HERE




  ആശ്രയം 

 'പരമപിതാവിനെ പാടി സ്തുതിക്കാം'  എന്ന രീതി


ആരുണ്ടൊരാശ്രയം അരുളുവാന്‍ നമ്മള്‍-
ക്കാരുണ്ടോരാശ്വാസം  നല്കുവതിന്നായ്‌
ആശ്രിതര്‍ ക്കഭയം അരുളുന്ന നല്ലോ-
രാശ്വാസ ദായകനാമേശുവുണ്ട്                 ആരു

പാപ ഭാരം പേറും മര്‍ത്യനെത്തേടി

പാരിതില്‍ മര്‍ത്ത്യാവതാരമെടുത്തു
പാപികളാം മാനുഷര്‍ തന്‍ പാപം പേറി
പരനേശു ക്രൂശില്‍ മരിച്ചുയിര്‍ പൂണ്ടു   ആരു

തന്‍ ബലി മരണത്താല്‍ രക്ഷ പ്രാപിച്ച

തന്‍ പ്രീയ മക്കളെ  ചേര്‍ക്കുവാനായി
വീണ്ടും വരാമെന്നുര ചെയ്തുപോയ
വല്ലഭനേശു വന്നെത്തിടും വേഗം     ആരു

വാനവനേശു നമുക്കായോരുക്കും

ആ നല്ല വീട്ടില്‍ ചെന്നെത്തീടും നമ്മള്‍
ആ നല്ല സന്ദര്‍ഭമോര്‍ത്തിന്നു മോദാല്‍
ആനന്ദ ഗാനങ്ങള്‍ പാടി സ്തുതിക്കാം  ആരു 


                                                                              P V 

Note: From the pages of Athmeeya Geethangal (A Collection of Spiritual Hymns)
Published by Premier Publications (P P George & Sons) Angamaly for General Y M E F
Song No.135, 1020  (Revised 13th Edition)

Share